21 October 2019

വയനാട് കാണേണ്ട സ്ഥലങ്ങൾ

ഒരു round-trip ഇൽ നിങ്ങൾക്ക് എങ്ങനെ വയനാട് മൊത്തമായി കണ്ടു തീർക്കാം എന്നാണ് ഇവിടെ വിവരിക്കുന്നത് .  അടിവാരത്തുനിന്നു തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്..
അതുകൊണ്ട് യാത്ര പോകുന്നവർക്ക് സമയ നഷ്ടമോ വഴി തെറ്റി പോകേണ്ട സാഹചര്യമോ ഒക്കെ ഒഴിവാക്കാം.എവിടെ നിന്ന് തുടങ്ങണം , എങ്ങനെ പോകണം , എവിടെല്ലാം പോകണം , അവിടങ്ങളിലെ കാഴ്ചകൾ ,entrance fee & സ്ഥലങ്ങളെ കുറിച്ച് ചെറിയ ഒരു വിവരണവും തുടങ്ങിയവ എല്ലാം route map സഹിതം കൊടുത്തിട്ടുണ്ട് .ഇനി നമുക്ക് വയനാട്ടിലേക്ക് പോകാം..
വയനാടിനെ കുറിച്ച് വ്യക്തമായ ധാരണയോടികൂടി കൂടി അല്ല ആരും വയനാട് കാണാൻ വരുന്നത് ,വയനാട് കാണണം എന്ന ആവേശത്തിൽ എല്ലാവരും ചാടി പുറപ്പെടും , ചുരവും പൂക്കോട് തടാകവും സൂചിപ്പാറ വെള്ളച്ചാട്ടവും കണ്ടു കഴിഞ്ഞാൽ പിന്നെ ആകെ തപ്പൽ ആയി കൂട്ടുകാരെ വിളിയോട് വിളി ആയി ,അന്നേരം കിട്ടും തിരുനെല്ലിയും ബാണാസുരസാഗർ dam ഉം കൂടെ ചെംബ്ര മലയും കുറുവദ്വീപും ഇതൊക്കെ വെവ്വേറെ ദിശയിൽ ആയതു കൊണ്ട് ഏതെൻകിലും ഒന്ന് കണ്ടു നേരെ തിരിച്ചു പോരും അല്ലെൻകിൽ നേരെ മുത്തങ്ങ-ഗുണ്ടൽപേട്ട് വഴി മൈസൂർ ഇതാണ് വയനാട് കാണാൻ പോകുന്ന ഭൂരിഭാഗം ആളുകളുടെയും അവസ്ഥ .ശരിയല്ലേ ?
മലപ്പുറം ,കോഴിക്കോട് , കണ്ണൂർ ജില്ലക്കാർക്ക് ഇടക്കിടക്ക് വയനാട്ടിൽ പോകാൻ അവസരം ഉണ്ട് , മറ്റു ജില്ലക്കാർ ഒരു പാടു ദൂരെ നിന്നു ലീവ് ഒക്കെ കഷ്ട്ടപെട്ടു സംഘടിപ്പിച്ചു വന്നിട്ട് ഒന്നും കാണാൻ കഴിയാതെ അകെ ശോകം ആയി തിരിച്ചു പോകും , ഏത് ജില്ലക്കാർ ആയാലും അറിവില്ലായ്മ കൊണ്ട് ഒരാൾക്കും വയനാട്ടിലെ ഒരു സ്ഥലവും വിട്ട് പോകരുത് , അതിന് വേണ്ടി ആണ് എന്റെ ഈ post ,
ഇത് post വയനാടിനെ സ്നേഹിക്കുന്ന എല്ലാവർക്കും സമർപ്പിക്കുന്നു

വയനാടിന്റെ ചരിത്രം.

കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. ജനസംഖ്യ വച്ച് നോക്കുക ആണെൻകിൽ ഏറ്റവും പിറകിൽ ആണ് , തൊട്ടടുത്ത ജില്ലകൾ ഒന്ന് കോഴിക്കോടും മറ്റൊന്ന് കണ്ണൂരും പിന്നെ മലപ്പുറവും ആണ് , കർണാടകയും തമിഴ്നാടുമായും അതിർത്തി പങ്കിടുന്നു .വയനാട് എന്ന് പേരുകിട്ടിയതിനു പിറകിൽ നാലുകാര്യങ്ങൾ ആണ് പറയുന്നത്
വയൽ നാട്,കാടുകളുടെ നാട് എന്നർത്ഥത്തിൽ വനനാട്,മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്.വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ എന്നീ പേരുകളും വയനാട് എന്നാ പേര് കിട്ടാൻ കാരണമായി പറയുന്നു.
ഇനി നമുക്കു നമ്മുടെ വിഷയത്തിലേക്ക് പോകാം.

*1.താമരശ്ശേരി ചുരം(വയനാട് ചുരം )*

വയനാട് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ ആദ്യം തന്നെ വരുന്ന സ്ഥലം ആണ് താമരശ്ശേരി ചുരം, മഹാനായ നടൻ പപ്പു super hit ആക്കിയ സ്ഥലം , വയനാട്ടിലേക്ക് എത്താൻ വേറെ പല വഴികൾ ഉണ്ടെൻകിലും താമരശ്ശേരി ചുരം വഴി പോകുമ്പോൾ അതിന് ഒരു പ്രത്യേക ഐശ്വര്യം ഉണ്ട് , ബ്രിട്ടീഷ്കാർ ഉണ്ടാക്കിയ പാത ആണ് ഇത് .പണ്ടുകാലത് കുതിര സവാരി ചെയ്തു വയനാട്ടിൽ എത്താൻ പാകത്തിൽ ആയിരുന്നു ചുരം , പിന്നീട് അത് ദേശീയപാത 212 ദേ ഭാഗം ആയി ,ഇന്ന് ഇതൊരു കർണാടകയിലേക്ക് ഉള്ള അന്തർസംസ്ഥാന പാത ആയി ആണ് എല്ലാവർക്കും കൂടുതൽ പരിചയം.
കോഴിക്കോട് ജില്ലയിലെ അടിവാരത്തു നിന്ന് ആണ് ചുരം തുടങ്ങുന്നത് വയനാട്ടിലെ ലക്കിടിയിൽ വന്നു അവസാനിക്കുമ്പോഴേക്കും ഏകദേശം 12 km പൂർത്തിയാകും . അതിനിടക്ക് 9 കൊടും വളവുകളും ചെറിയ അരുവികളും കൊടും കാടുകളും മനോഹരമായ പ്രകൃതി ഭംഗിയും ഒക്കെ നമുക്കു കാണാം .ഒൻപതാമത്തെ വളവ് കഴിഞ്ഞു ആണ് main attraction ഇതിനെ ലക്കിടി view point എന്നും പറയും.
അവിടെ നിന്ന് നോക്കിയാൽ നമ്മൾ യാത്ര തുടങ്ങിയ കോഴിക്കോട് ജില്ലയുടെ ഏറെ കുറെ panoramic view കിട്ടും , കാലാവസ്ഥ നല്ലതാണെൻകിൽ 56 km അപ്പുറം കിടക്കുന്ന കോഴിക്കോട് ബീച്ച് വരെ കാണാം . ഇപ്പോൾ മനസിലായില്ലേ ആ ഒൻപതാമത്തെ വളവിന്റെ പ്രാധാന്യം . കൂട്ടിന് കോടമഞ്ഞും കുറച്ചു തണുപ്പും ഉണ്ടാകും ചിലപ്പോൾ ഒക്കെ .
View point ലെ രാത്രി കാല കാഴ്ചകളും അതി മനോഹരമാണ് , ദൂരെ അങ്ങ് മിന്നാമിനുങ്ങിന്റെ വെട്ടം കണക്കെ മിന്നി മറയുന്ന വെളിച്ചവും ചുരമിറങ്ങി പോകുന്ന വാഹനങ്ങളുടെ വെളിച്ചവും , മൈസൂരിലേക്കും മറ്റും tour പോകുന്ന സ്കൂൾ / കോളേജ് പിള്ളേരുടെ ആഹ്ലാദത്തിമിർപ്പും ഒക്കെ അവിടെ നിന്നാൽ ആസ്വദിക്കാൻ പറ്റും .

*2.ചങ്ങലമരം ( chain tree)*

ലക്കിടി view point കഴിഞ്ഞു 1 km ആകുമ്പോൾ ചങ്ങലമരം എത്തും ,ഇവിടെ എത്തുമ്പോൾ നമുക്ക് ബ്രിട്ടീഷ്കാർ ചെയ്ത ഒരു ചതിയുടെയും കൊലപാതകത്തിന്റെയും വേദനിക്കുന്ന ഓർമ്മ എല്ലാവരുടെയും മനസ്സിൽ കടന്നു വരും .കോഴികോട്ടുനിന്നു നിന്ന് വയനാട് വഴി മൈസൂരിലേക്ക് ബ്രിട്ടീഷ്കാർ എത്ര ശ്രമിച്ചിട്ടും റോഡ് ഉണ്ടാകുവാൻ കഴിയുന്നില്ല , അന്നേരം അവർ വയനാട്ടിലെ ആദിവാസി പണിയർ വിഭാഗത്തിലെ ഒരു കാരണവരായിരുന്നു കരിന്തണ്ടനെ ആശ്രയിച്ചു ,വൻ തുകയും offer ചെയ്തു .
British Engineering നെ വെല്ലുന്ന തരത്തിൽ പാത കണ്ടെത്തി , എന്നാൽ ഇതിന്റെ ഗുണങ്ങൾ തങ്ങളിലേക്ക് ഒതുങ്ങാൻ വേണ്ടി കരിന്തണ്ടനെ മലമുകളിൽ കൊണ്ടുപോയി വെടിവച്ചു കൊന്നു ,പിന്നീട് അതിലേ പോകുന്ന കാളവണ്ടികൾ മുതൽ എല്ലാം അപകടത്തിൽ പെടാൻ തുടങ്ങി , ഇതിനു കാരണമായി കരുതുന്നത് കരിന്തണ്ടന്റെ അലഞ്ഞു തിരിയുന്ന ആത്മാവ് ആണ് എന്നാണ് , അവസാനം ആത്മാവിനെ ഒരു ചങ്ങലയിൽ ആക്കി മരത്തിൽ തളച്ചു , ഇന്ന് ഇതിനടുത്തായി ഒരു ക്ഷേത്രം നിർമിച്ചിട്ടുണ്ട്‌ ‘ചങ്ങല മുനീശ്വരന്‍ കോവില്‍’ എന്നാണ് പേര്.
എല്ലാ വര്‍ഷവും മാര്‍ച്ച് മാസം രണ്ടാമത്തെ ഞായറാഴ്ച കരിന്തണ്ടന്‍ സ്മൃതിയാത്ര ഉണ്ടാകാറുണ്ട് .അത് അവിടത്തെ ഒരു സംഘടന നടത്തുന്നതാണ് .1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതുന്നു. ഇതൊക്കെ കൊണ്ട് തന്നെ താമരശ്ശേരി ചുരത്തിന്റെ പിതാവായി അദ്ദേഹത്ത എല്ലാവരും കാണുന്നത് .ഇപ്പോൾ കരിന്തണ്ടനെ ആസ്പദമാക്കി ഒരു സിനിമയും വരുന്നുണ്ട് .ലീല സന്തോഷ് സംവിധാനം ചെയ്തു വിനായകൻ നടൻ ആകുന്ന ഒരു ചരിത്ര സിനിമ ആണ് .

*3.പൂക്കോട് തടാകം*

ലക്കിടി view point ഇൽ നിന്ന് 4.2 km മുന്നോട്ടു പോയാൽ പൂക്കോട് തടാകത്തിൽ എത്താം .പെഡൽ ബോട്ട് സഫാരി ഇവിടെ ലഭ്യം ആണ് കൂടാതെ തടാകത്തിനു ചുറ്റും നടക്കാൻ ഒരു നടപ്പാതയും ഉണ്ട് .പൂക്കോട് തടാകത്തിൽ മാത്രം കാണപെടുന്ന ഒരു പ്രത്യേക തരം മത്സ്യം ഉണ്ട് അതിന്റെ പേരാണ് “പൂക്കോടൻ പരൽ” . തടാകത്തിന്റെ വിസ്തീർണ്ണം 13 ഏക്കറാണ് കൂടിയ ആഴം 6.5 മീറ്ററും ആണ് .തടാകത്തിൽ നീല ആമ്പൽ കാണാം .4 പേർക്കും 8 പേർക്കും കയറാവുന്ന ബോട്ടുകൾ ഇവിടെയുണ്ട്.
       Visiting time: 9:00 am – 5:00 pmEntry for Entry fees
Adult Rs.20Children Rs.10 Camera Rs.20 Pedal Boat 2 seat Rs.100
Pedal Boat 4 seat Rs.200 Row boat Rs.350 പൂക്കോട് lake ഇൽ ഉള്ള activities
* Boating * Children park * Aquarium * Fish Spa * Magic Mirror* Handicrafts

*4. വൈത്തിരി*

പൂക്കോട് തടാകത്തിൽ നിന്ന് 2.3 km ദൂരത്താണ് വൈത്തിരി .വയനാട് ജില്ലയിൽ ആകെ മൂന്നു താലൂക്ക് മാത്രമേ ഉള്ളൂ , അതിൽ ഒന്നാണ് വൈത്തിരി .കാട്ടിലേക്കുള്ള പല സാ‍ഹസിക യാത്രകളും ഇവിടെ നിന്ന് പുറപ്പെടാറുണ്ട്.കേരളത്തിലെ ഏക വെറ്റിനറി സർവ്വകലാശാലയായ കേരള ‘വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല’ വൈത്തിരി പട്ടണത്തിന് സമീപം പൂക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് .

*5. മേപ്പാടി*

വൈത്തിരി ഇൽ നിന്ന് 17 km ആണ് ദൂരം .
വയനാട് ജില്ലയിലെ ഒരു പട്ടണമാണ് മേപ്പാടി. കോഴിക്കോടിനും ഊട്ടിക്കും ഇടയിലുള്ള സംസ്ഥാന പാത-29ലാണ് മേപ്പാടി ഹിൽസ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.ഇവിടെയുള്ള മനോഹരമായ കുന്നിൻ ചരിവുകളും വനവും മേപ്പാടിയുടെ ആകർഷണീയത വർധിപ്പിക്കുന്നു.

*6. ചെമ്പ്ര കൊടുമുടി*

Pookode lake ഇൽ നിന്ന് 24 km ആണ് ഇവിടേക്ക് ഉള്ള ദൂരം .മേപ്പാടിയിൽ നിന്ന് 8 km ഉം ആണ് .
വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ .മലകയറുമ്പോൾ ഒരു ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം കാണാം അതിന്റെ പേരാണ് ഹൃദയസരസ്സ് .ഈ തടാകം വറ്റാറില്ല .
മേപ്പാടി ഫോറസ്റ്റ് ഓഫീസിൽ നിന്നാണ് ട്രെക്കിങ്ങ് നു അനുമതി വാങ്ങേണ്ടതാണ്. ഇതൊരു 3 മണിക്കൂർ എടുക്കും.അധികം ദുഷ്കരമല്ലാത്ത ട്രെക്കിംഗ് പാത ആയതിനാൽ ട്രെക്കിംഗിൽ പരിചയം ഇല്ലാത്തവർക്കും ഇവിടെ ട്രെക്കിംഗ് നടത്താം.നാലര കിലോമീറ്റർ ആണ് മൊത്തം ട്രെക്കിങ്ങ് ദൂരം അതിൽ ഒരു കിലോമീറ്റർ നടന്നാൽ watch tower ന് അടുത്ത് എത്തും .
രണ്ട് കിലോമീറ്റർ കൂടി നടന്നാൽ ഹൃദയതടാകത്തിൽ എത്തും .ഏറ്റവും മുകളിൽ എത്താൻ വീണ്ടും ഒന്നര കിലോമീറ്റർ നടക്കണം .ഒരു ദിവസം 200 പേർക്ക് മാത്രമാണ് പ്രവേശനം. മലകയറാൻ എത്തുന്നവർ പകൽ 12നകം ഓഫിസിൽനിന്ന് പാസ് എടുക്കണം. ഇതുവരെ രണ്ടുമണി വരെയായിരുന്നു. വാച്ച് ടവറിലേക്കുള്ള സന്ദർശന സമയം അഞ്ചിൽനിന്ന് നാലായും കുറച്ചിട്ടുണ്ട്.
(Map 2 നോക്കുക ) Time : 7am to 5pm  Chembra Peak Wayanad Entry Fee: 20 per person 750 for Trekking, Foreigners -1500(For a group of 10 people) 150 for Guide Charges
10 Parking fee for 2 wheelers

*7.ചൂരൽമല വെള്ളച്ചാട്ടം*

Chembra ഇൽ നിന്ന് 10 km ഉം കൽപ്പറ്റയിൽ നിന്ന് 14 km ഉം ആണ് ദൂരം .20 അടി പൊക്കത്തിൽ നിന്നാണ് ചാട്ടം ,വെള്ളം ചാടുന്നിടം ഒരു നാച്ചുറൽ പൂള് ആണ് ,അത്യാവശ്യം ആഴം ഉള്ളൊരു കുഴി നീന്തൽ അറിയാവുന്നവർക് ധൈര്യമായിട് ഇറങ്ങാം.
ചൂരൽമല മേപ്പടിയിലെ ഒരു കൊച്ചു ഹൈറേൻ ആണ് .മൊത്തത്തിൽ മുഴുവനും പ്രകൃതി രമണീയമാണ്.ഒരുപാടാരും എത്തിപ്പെടാത്ത സുന്ദരമായൊരിടം ,തിക്കും തിരക്കുമൊന്നുമില്ലാതെ പ്രകൃതിയെ വേണ്ടുവോളം ആസ്വദിക്കാം .മേപ്പടിയിൽ നിന്നും ചൂരൽ മല റോ
*8.അരണമല*

പൂക്കോട്‌ lake ഇൽ നിന്ന് 28 km ദൂരം ഉണ്ട്. മേപ്പാടിയിൽ നിന്ന് 12 km ഉം .മേപ്പാടിയിൽ നിന്ന് ചൂരൽമല റോഡിലൂടെ പോവുമ്പോൾ അമ്പലത്തിനടുത്ത്‌ നിന്ന് തിരിഞ്ഞുപോവുന്ന വഴിയിലൂടെ മലകയറിയെത്തുന്നത്‌ അരണമലയെന്ന വിസ്മയക്കാഴ്ചകളുടെ അദ്ഭുതലോകത്തേക്കാണ്‌. ഇവിടേക്കുള്ള വഴി കടന്നുപോവുന്നത്‌ ഏലത്തോട്ടത്തിലൂടെയും വനത്തിലൂടെയുമാണ്‌. തൊട്ടടുത്താണ് 900 കണ്ടിയും ,ചെമ്പ്ര മലയും.

9. 900 കണ്ടി

മേപ്പാടിയിൽ നിന്ന് 15 km ആണ് ദൂരം .വയനാട്ടിലെ മേപ്പാടിയില്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡില്‍ കള്ളാടി കഴിഞ്ഞ് കുറച്ചു കൂടി പോയാൽ 900 കണ്ടിയിലേക്ക് ഉള്ള പാതയിലെത്തി. റോഡ് ദുര്‍ഘടമാണ്.4×4 & bike നു മാത്രമേ പോകുവാൻ കഴിയൂ
കൊടും കാടിനുള്ളിലൂടെ ആണ് യാത്ര .അതിരാവിലെ കയറിത്തുടങ്ങിയാല്‍ മഞ്ഞിലൂടെയുള്ള യാത്ര അനുഭവിക്കാൻ കഴിയും .തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന്.

*10. സൂചിപ്പാറ വെള്ളച്ചാട്ടം*

സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേരാണ് സെന്റിനൽ പാറ വെള്ളച്ചാട്ടം.വാഹനങ്ങൾ കുറച്ചു മാറി ആണ് പാർക്കിങ് , പിന്നീട് ഏകദേശം 1.5 km കാട്ടിലൂടെ നടന്നു വേണം വെള്ളച്ചാട്ടത്തിനരികിൽ എത്താൻ , വഴികൾ എല്ലാം കല്ലുപാകിയതാണ് .ശുദ്ധ വായു ശ്വസിച്ച് കാട്ടിലൂടെയുള്ള ഉള്ള യാത്രസഞ്ചാരികൾക്ക് നല്ല അനുഭവം നൽകും.
100 അടി മുതൽ 300 അടി വരെ ഉള്ള മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടത്തിനോടു ചേർന്ന് സാഹസിക തുഴച്ചിൽ ബോട്ട് യാത്രയ്ക്കും (വൈറ്റ് വാട്ടർ റാഫ്റ്റിംഗ്) നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്.പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങൾ സൂചിപ്പാറയിൽ നിന്നു കാണാം.
    Best time to visit: Oct, Nov, Dec and Jan months. Visiting Hours: 8:00 am – 5:00 pm Entry for Entry fees Adult Rs.50 Children Rs.30 Camera Rs.40
Foreigners Rs.90 Camera (Foreigners) Rs.80

*11. സീതമ്മക്കുണ്ട് വെള്ളച്ചാട്ടം*

മേപ്പാടിയിൽ നിന്ന് 15 km ഉം കൽപ്പറ്റയിൽ നിന്ന് 24 km ഉം സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് 6 km ഉം ദൂരം ഉണ്ട് .സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾക്ക് നടുവിൽ നിന്നും അധികം ഉയരത്തിലല്ലാതെ താഴെ പ്രകൃത്യാലുള്ള തടാകത്തിലേക്ക് ജലം പതിക്കുന്നു. വനത്തിൽ നിന്നും ഒഴുകുന്ന അരുവിയുടെ ഒരു ഭാഗമാണ് ഈ വെള്ളച്ചാട്ടം.
മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുംഭം ഇവിടെയാണ് ഒഴുക്കുന്നത്.ചൂരൽമലയിൽ നിന്നു നാലുകിലോമീറ്റർ ദൂരെയായി മുണ്ടക്കൈയിൽ ടൗൺ പരിസരത്തായാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം.സീതാദേവി ഭൂമി പിളര്‍ന്നു താഴ്ന്നു പോയ സ്ഥലമാണിതെന്നും സീതയ്ക്കു ദാഹിച്ചപ്പോള്‍ വെള്ളം നല്‍കിയ സ്ഥലമാണിതെന്നുമൊക്കെ പഴമക്കാര്‍ പറയുന്നു. മുന്‍പ് സീതാദേവിക്കു വേണ്ടിയുള്ള പൂജകള്‍ ഇവിടെ നടത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു

*12. കാന്തൻ പാറ waterfalls*

കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് കാന്തപ്പാറ വെള്ളച്ചാട്ടം. മേപ്പാടിക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. സെന്റിനൽ പാറ വെള്ളച്ചാട്ടത്തെ അപേക്ഷിച്ച് അല്പം ചെറുതാണ് ഇത്. അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടവും പരിസരവും വളരെ മനോഹരമാണ്.
പ്രധാന നിരത്തിൽ നിന്നും എളുപ്പത്തീൽ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകൾക്ക് അനുയോജ്യമാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം

*13. സണ്‍റൈസ് വാലി*

ഇപ്പോൾ closed ആണ്.വനംവകുപ്പിന്റെ കീഴിൽ ആണ് ഇവിടം .മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ വടുവഞ്ചാല്‍ ടൗണില്‍നിന്ന് ആറുകിലോമീറ്റര്‍ ദൂരം യാത്രചെയ്താല്‍ സണ്‍റൈസ് വാലി വ്യൂ പോയന്റിലെത്താം. മേപ്പാടി-വടുവഞ്ചാല്‍ റൂട്ടില്‍ യാത്രചെയ്യുന്നവര്‍ക്ക് പാടിവയല്‍ മഖാമിന്റെ സമീപത്തിറങ്ങി കാടാശ്ശേരിയിലേക്ക് നടന്നാലും ഇവിടെയെത്താം.കുന്നുകളുടെ ചെങ്കുത്തായ താഴ്!വരയിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തംപാറ വെള്ളച്ചാട്ടം, മീന്‍മുട്ടി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന പുഴകള്‍ സംഗമിച്ച് ചാലിയാര്‍പ്പുഴയായി രൂപാന്തരം പ്രാപിക്കുന്നതും സണ്‍റൈസ് വാലിയിലാണ്. മനോഹരമായ സൂര്യോദയവും ഇവിടെനിന്ന് കാണാന്‍കഴിയും. മേപ്പാടി വനം റെയ്ഞ്ച് ഓഫീസിനുകീഴിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നത്. സണ്‍റൈസ് വാലി വരെ വാഹനങ്ങളിലെത്തിപ്പെടാനും കഴിയും.

*14. നീലിമല view point*

കൽപ്പറ്റയിൽ നിന്ന് 26 km ഉം മേപ്പാടിയിൽ നിന്ന് 16 km ഉം ദൂരം ഉണ്ട് . കല്‍പ്പറ്റയ്ക്കു മുന്‍പ് ചുണ്ടേല്‍ എന്ന സ്ഥലത്തെത്തുമ്പോള്‍ ഊട്ടി റോഡിലൂടെ വലത്തോട്ട് മേല്‍പ്പാടി വഴി വടുവഞ്ചാലിലെത്തുക. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ നീലിമല വ്യൂ പോയിന്റിലെത്താം. വടുവഞ്ചാലില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ പാറക്കല്ലുകള്‍ നിറഞ്ഞ റോഡ് ആണ് .
മലകൾക്കു മുകളിൽ പുരാതനമായ നീലിയമ്മൻ ക്ഷേത്രം ഉണ്ട് .മുകളിലേക്ക് 4×4 വാഹനങ്ങൾ മാത്രമേ പോകൂ.ട്രക്കിംഗിന് ഉണ്ട് ഇവിടെ .ഒരു ജീപ്പിൽ 500 രൂപക്ക് 7 പേർക്ക് യാത്ര ചെയ്യാം. നടന്നു കയറാൻ 7 പേർക്ക് 200 യും ആണ് .

*15.മീന്മുട്ടി വെള്ളച്ചാട്ടം*

കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് മീന്മുട്ടി വെള്ളച്ചാട്ടം. വർഷങ്ങൾ ആയി ഇത് അടച്ചിട്ടിരിക്കുകയാണ്. കാണാൻ ഒരു വഴി ഉണ്ട് നീലിമല നിന്ന് കാണാം .

*16. മഞ്ഞപ്പാറ*

നീലിമയിൽ നിന്ന് 12 km ആണ് ദൂരം .അമ്പലവയലിലെ ക്വാറികൾക്കിടയില്‍ തല ഉയർത്തിനിൽക്കുന്ന സ്ഥലമാണ്മ ഞ്ഞപ്പാറ .ഇവിടെ സൂര്യോദയവും സൂര്യസ്തമയവും കാണാം ഉള്ളതാണ്.താഴെ കാരാപ്പുഴ dam ആണ്. കടുവക്കുഴിയോട് ചേർന്നാണ് ഇതും സ്ഥിതി ചെയ്യുന്നത്.
അമ്പലവയലിൽ നിന്നും വടുവഞ്ചാൽ റോഡിൽ 2km സഞ്ചരിച്ചാൽ മഞ്ഞപ്പാറ ഗ്രാമം എത്തും .ചുറ്റും പാറമടകൾ ആണ് .പാറമടകൾക്കിടയിലായതിനാൽ അതികമാരും ഇഷ്ടപ്പെടാനും വഴിയില്ല .

*17. നെല്ലറച്ചാൽ*

കാരാപ്പുഴ ഡാമിന്റെ ഭാഗം തന്നെ ആണ് . സീസൺ ആകുമ്പോൾ ഇവിടം മൊത്തം ആമ്പലും താമരയും വിടർന്നു നിൽക്കുന്നത് നല്ല ഭംഗി ഉള്ള കാഴ്ച ആണ് .നല്ല നടൻ മത്സ്യം കിട്ടു

*18. വയനാട് ഹെറിറ്റേജ് മ്യൂസിയം*

നീലിമലയിൽ നിന്ന് 11 km ഉം കാരാപ്പുഴ ഡാമിൽ നിന്ന് 5 km ഉം ദൂരം ഉണ്ട് .വയനാട് ഹെറിറ്റേജ് മ്യൂസിയം അഥവാ അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം എന്നും വിളിക്കാറുണ്ട് . ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഇത് പരിപാലിക്കുന്നത്.നിരവധി ശിലായുധങ്ങൾ, ശിലാഫലങ്ങൾ, 14 മുതൽ 16 വരെ നൂറ്റാണ്ടുകളിലെ ശിൽപങ്ങൾ, മെഗലിഥിക് കാലഘട്ടത്തിലെ ആയുധങ്ങൾ, കളിപ്പാട്ടങ്ങൾ, കളിമൺ ശിൽപങ്ങൾ, മറ്റ് രസകരമായ വസ്തുക്കൾ എന്നിവയാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. പുരാതന ജനങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങളും, മൃദു ശിലകളും വിഗ്രഹങ്ങളും മ്യൂസിയത്തിൽ ഉണ്ട് .
നാലു തലം ആയിട്ടാണു മ്യൂസിയം set ചെയ്ത്തിരിക്കുന്നതു
1- വീരസ്മൃതി: കാലി കവർചയും,അവ വീണ്ടെടുക്കാൻ നടത്തിയ പോരുകളിൽ വീരമൃത്യു വരിച്ച വീരൻമാരുടെ സ്മരണക്കായി നാട്ടിയ കഥകൾ കൊത്തിയ സ്മരണശിലകളാണ് ഇവിടെ.1000 വർഷങ്ങൾക്ക് മുന്പ് ജീവിച്ച ഒരു പുലിമുരുകന്റെ ശിലയും ഉണ്ട്

2-ദേവ സ്മൃതി: 1000 വർഷങ്ങൾക്ക് മുൻപ് ക്ഷേത്രങ്ങളിലോ കാവുകളിലോ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹങ്ങളാണ് ഇവ. വയനാടൻ സമതലങ്ങളില്‍ നിലനിന്നിരുന്ന വിശ്വാസ ആചാരങ്ങളിലേക്ക് ഇവ വിരൽ ചൂണ്ടുന്നു.ഭൈരവമൂർത്തി പ്രതിമകളാണ് അധികവും.

3- ജീവനസ്മൃതി: വയനാടൻ ഗ്രാമീണതയിടെയും കാർഷിക വൃത്തിയുടെയും അടയാളങ്ങളാണ് ഇവിടെ ഉളളത്.

4-ഗോത്ര സ്മൃതി:ഗോത്രജീവിതത്തെകുറിച്ചും അവർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഇവിടെയുണ്ട്.
സമയം: 10 മുതൽ വൈകുന്നേരം 5.30 വരെ പ്രവേശന ഫീസ്: മുതിർന്നവർക്ക് 20 രൂപ.
കുട്ടികൾക്ക് 10 രൂപ. ക്യാമറ 20 രൂപ.വീഡിയോ ക്യാമറ 150 രൂപ. (map 7 നോക്കുക )

*19. കടുവക്കുഴി*

അമ്പലവയൽ-കാരാപ്പുഴ റോഡിൽ നിന്ന് വലത്തോട്ട്‌ തിരിഞ്ഞു പോവുന്ന ചെറിയ വഴിലൂടെ പോയാൽ ഇവിടെ എത്തും .കടുവാക്കുഴിക്ക്‌ ഏകദേശം 200 മീ. അടുത്തായി വാഹനം വന്നെത്തുന്ന വഴി അവസാനിക്കും. അവിടെ നിന്നു മലയുടെ ചുവട്ടിലൂടെ നടന്ന് കടുവാക്കുഴിയിലെത്താം. പാറകളുടെ ഇടയിലെ ഒരു വിടവ്‌ ആയേ പുറമെ നിന്ന് തോന്നൂ.
വെളിച്ചവും കയറും ഉൾപ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങളോടെ പരിചയസമ്പന്നരായ ആളുകൾക്കൊപ്പം മാത്രം കുഴിയിലേക്ക്‌ ഇറങ്ങാം.അപകട സാധ്യത വളരെ കൂടുതലുണ്ട…അതിനാൽ തന്നെ സുരക്ഷ സ്വയം ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കുഴിയുടെ ആഴം ഏറെയുണ്ട്‌. ഇവിടെ നിന്ന് നോക്കിയാൽ കാരാപ്പുഴ ജലാശയത്തിന്റെ ആകാശക്കാഴ്ച കാണാം. അകലെയായി മണിക്കുന്നുമലയും, ചെമ്പ്രയും, അമ്പുകുത്തിയും കാണാം…

*20. കാരാപ്പുഴ dam*

കൽപ്പറ്റയിൽ നിന്ന് 17 km ഉം , എടക്കൽ ഗുഹയിലേക്ക് ഇവിടെ നിന്ന് 10 km ഉം ഉണ്ട് . പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്. ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം.
കാക്കവയലിൽ നിന്നും 8 km ദൂരവും സുൽത്താൻ ബത്തേരിയിൽ നിന്ന് 25 km റും ആണ് ദൂരം .ഇതൊരു earth dam ആണ് .എടയ്ക്കൽ ഗുഹയിലേക്ക് അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.

*21. കാരാപ്പുഴ പബ്ലിക് അക്വേറിയം*

കേരളത്തിലെ ഏറ്റവും വലിയ വര്‍ണ്ണമത്സ്യങ്ങളുടെ അക്വേറിയം ആണ് ഇത് .കാരാപ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുള്ള വെള്ളടക്കുന്നില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത് .കാരാപ്പുഴ ഡാമിൽ നിന്നും ഒരു 2 Km ദൂരം ആണ് ഉള്ളത്. ഇറക്കുമതി ചെയ്ത പല മീനുകളും ഇവിടെ ഉണ്ട് . കുട്ടികളുമായി പോകുന്ന സഞ്ചാരികൾക്ക് ഇതൊരു നല്ല അനുഭവം ആയിരിക്കും.
കാരാപ്പുഴ dam മൊത്തമായി long view ഇവിടെ നിന്ന് കാണാം .
രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം.മുതിര്‍ന്നവര്‍ക്ക് 20-ഉം കുട്ടികള്‍ക്ക് 10-ഉം രൂപയുമാണ് ടിക്കറ്റ്
22. ഉറവ് Bamboo Grove

വൈത്തിരി ഇൽ നിന്ന് 22 km ഉം സുൽത്താൻബത്തേരി ഇൽ നിന്ന് 21 km ഉം കാരാപ്പുഴ ഡാമിലേക്ക് 7 km ഉം ആണ് ദൂരം .ഒരു സംഘം സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് രണ്ടു പതിറ്റാണ്ടു മുന്‍പാണ് ഉറവിന് തുടക്കമിടുന്നത്. പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുജ്ജീവനമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉറവ് ഒടുവില്‍ മുളയുല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ എത്തി. അതിമനോഹരങ്ങളായ ഉത്പന്നങ്ങളാണ് ഉറവിലെ മുളകളില്‍ രൂപപ്പെടുന്നത്. ആഭരണങ്ങള്‍, സോപ്പ്, ലൈറ്റ് ഷെയ്ഡുകള്‍, ഫയല്‍ എന്നിങ്ങനെ ഇരുനൂറോളം സ്ഥിരം ഉത്പന്നങ്ങളും ആവശ്യമനുസരിച്ച് നിര്‍മിച്ച് നല്‍കുന്ന രണ്ടായിരത്തോളം ഉല്‍പന്നങ്ങളും ഇന്ന് ഉറവിലുണ്ട്.
കരകൗശല വസ്തുക്കള്‍ക്കു പുറമെ ഭക്ഷണ പദാര്‍ത്ഥങ്ങളുമുണ്ട് ഉറവില്‍. മുളയരികൊണ്ടുള്ള അവലോസുണ്ട, ഉണ്ണിയപ്പം, മുളയുടെ കൂമ്പുകൊണ്ടുള്ള അച്ചാറ്, ചമ്മന്തിപ്പൊടി, പുട്ട്, പായസം തുടങ്ങിയവ എല്ലാം ഉണ്ട് .നിരവധി യൂണിറ്റുകളിലായി 200ഓളം പേര്‍ക്ക് മുള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉറവില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷം സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് സ്വയം തൊഴിലും സ്വയം പര്യാപ്തതയും നേടാന്‍ ഈ പരിശീലനം വഴി സാധിക്കുന്നുണ്ട്. ഇതുവഴി വയനാട്ടിലെ ഉള്‍നാടന്‍ സമൂഹത്തെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുകകൂടിയാണ് ഉറവ് ചെയ്യുന്നത്.

*23. ആറാട്ടുപാറ*

കാരാപ്പുഴ ഡാമിൽ നിന്ന് 8 km ആണ് ദൂരം .
അങ്ങനെ അറിയപ്പെടാത്ത ഒരു സ്ഥലമാണ് ആറാട്ടുപാറ. ഫാന്റം റോക്കിന്റെ തൊട്ടടുത്താണ് ഈ പാറ .ഇവിടെ നിന്നാല്‍ നോക്കിയാൽ അമ്പുകുത്തിമലയും കാരപ്പുഴ ഡാമും ഫാന്റം റോക്കുമെല്ലാം കാണാം .

*24. ഫാന്റം റോക്ക്, വയനാട്*

ആറാട്ടുപാറയിൽ നിന്ന് 1 km മാത്രമേ ദൂരം ഉള്ളൂ . അമ്പലവയലിൽ നിന്ന് 2.7 km ഉം .
തലയോട്ടിയുടെ ആകൃതിയിലുള്ള പാറക്കൂട്ടമാണിത്. ചിങ്കേരി മല എന്നും ഇതിനെ വിളിക്കാറുണ്ട് .ചരിത്ര പ്രധാനമായ ഇടക്കല്‍ ഗുഹയിലേക്ക് ഇവിടെ നിന്ന് 6 km മാത്രമേ ഉള്ളൂ.

*25. അമ്പ് കുത്തി മല*

ഹനുമാൻ മല എന്നും വിളിക്കാറുണ്ട് .നവീന ശിലായുഗ കാലഘട്ടത്തിലെ ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്. ഒരു പ്രധാന വിനോദസഞ്ചാര സന്ദർശന സ്ഥലമാണ് ഇവിടം. ഗുഹകളിൽ‍ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട് ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്
ഈ പാറയോട് ചേർന്ന് ഒരു ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട് അതുകൊണ്ടാവണം ഇതിന് ഹനുമാൻ മല എന്ന പേര് വന്നത്.

*26. എടക്കൽ ഗുഹ*

അമ്പുകുത്തി മലയിൽ ആണ് എടക്കൽ ഗുഹ സ്ഥിതിചെയ്യുന്നത് .
ഗുഹ എന്ന് പറയുമെൻകിലും ഇതൊരു ഗുഹ അല്ല ,മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്. മുകളിൽ നിന്ന് ഒരു വലിയ പാറ വന്നു വീണ് ഒരു മേൽക്കൂര തീർത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുന്നു എന്നേ ഉള്ളൂ.
സമുദ്ര നിരപ്പിൽ നിന്ന് 4000 മീറ്റർ ഉയരത്തിൽ ആണ് .മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപകരണങ്ങളുടെയും ചിത്രങ്ങൾ ആണ് ഗുഹയിൽ കാണുവാൻ കഴിയുക.
ക്രിസ്തുവിനു പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചുമർ ചിത്രങ്ങൾക്ക് പ്രായമുണ്ട്. കല്ലിൽ കൊത്തിയാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ ഗുഹകൾ. ഗുഹകൾ സന്ദർശിക്കുവാനായി എടക്കലിൽ ഇറങ്ങി ഏകദേശം 1 കിലോമീറ്റർ കാൽ നടയായി മല കയറണം. .
Entry time:- 9 am-3.30 pm എല്ലാ തിങ്കളാഴ്ചകളിലും പ്രധാന അവധി ദിവസങ്ങളിലും ഇവിടെ അവധിയായിരിക്കും Edakkal Caves – Entry Fee, Timing, Address, Official Website
Address Edakkal Hermitage, Wayanad, Kerala – 673592 Entry Fee : Entry Fee for Indians : 20 Rs. Entry Fee for Foreigners : 40 Rs.Vehicle Fee : Fee for Shuttle Jeep per person : 70 Rs. Timings : Visiting Hours -10:00 AM – 7:00 PM Phone No (Official) +91-98470-01491 / +91-94472-62570 Photography allowed or not Allowed Cam-order Fee : 100 Rs. Still Camera Fee : 25 Rs.

*27. Jain temple*

എടക്കൽ ഗുഹ ഇൽ നിന്ന് 12 km ദൂരത്തിൽ ആണ് .വയനാട് ജില്ലയിലെ ബത്തേരി ഇൽ ആണ് ഈ ജൈനക്ഷേത്രം. 13-ആം നൂറ്റാണ്ടിൽനിർമ്മിച്ചത് എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ഹിന്ദു ക്ഷേത്രമായും വലിയൊരു വാണിജ്യകേന്ദ്രമായും ഒടുവിൽ ടിപ്പുവിന്റെ ആയുധസൂക്ഷിപ്പുകേന്ദ്രമായും ആയി വർത്തിച്ചിട്ടുണ്ട്.
1921-ൽ ഭാരതസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ജൈനക്ഷേത്രം കേന്ദ്ര പുരവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് .
ജൈന മന്ദിരത്തിനു മുൻഭാഗത്തായി ചതുരാകൃതിയിൽ ഉള്ള ഒരു കിണർ ഉണ്ട് ഈ കിണരിലൂടെ ഉള്ള തുരങ്കം മൈസുർ വരെ ഉണ്ട് എന്ന് പറയപ്പെടുന്നു. Time : 8 am to 12 pm & 2 pm to 6 pm

*28. മുത്തങ്ങ*

Jain temple ഇൽ നിന്ന് 15 km ഉം കൽപ്പറ്റ ഇൽ നിന്ന് ആണെൻകിൽ 38 km ഉം ആണ് ദൂരം .1973‌ൽ സ്ഥാപി‌തമായ മുത്തങ്ങ വന്യജീവി സങ്കേതം കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണ്. വയനാട് വന്യജീവി സങ്കേതത്തിലെ രണ്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് മുത്തങ്ങയും തോ‌ൽ‌പ്പെട്ടിയും.സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികേന്ദ്രം കർണ്ണാടകവും തമിഴ്നാടും സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെക്കുന്നു. ‍
ഈ മൂന്ന് സംസ്ഥാനങ്ങളും ചേരുന്ന സ്ഥലത്തിനെ ട്രയാങ്കിൾ പോയിൻറ് എന്നാണ് വിളിക്കുന്നത്.ആനകളെ കാണാനുള്ള യാത്രകള്‍ വനം വകുപ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ഏറെ പ്രശസ്തമായ ആന വളര്‍ത്തല്‍ കേന്ദ്രവും മുത്തങ്ങയുടെ പ്രത്യേകതയാണ്. കാട്ടുപോത്ത്, മാൻ, ആന, കടുവ തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളിൽ കാണാം.
കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു.മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. കാട്ടില്‍ ട്രക്കിംഗിനുള്ള സൗകര്യം ഉണ്ട്. Entry Fee: Indians: Rs. 10 per person Children below 12 years and bonafide students on tour: Rs. 5 per head Foreigners: Rs.100 per person Elephant or jeep safaris Rs.300 per person.

*29. Chethalayam waterfalls*

വയനാടിന്റെ ടൂറിസം മാപ്പിൽ ഇടം പിടിച്ചിട്ടുണ്ടെൻകിലും വനം വകുപ്പ് കനിയാതെ ഈ വെള്ളച്ചാട്ടം കാണുവാൻ കഴിയില്ല .ഏറെ പരിസ്ഥിതി സംരക്ഷണപ്രാധാന്യമുള്ള വനമായതിനാലാണ് ഇവിടേക്ക് സന്ദര്‍ശകരെ കര്‍ശനമായി വിലക്കിയിരിക്കുന്നത്.വയനാട് വന്യജീവിസങ്കേതത്തിനു കീഴിലെ കുറിച്യാട് റെയ്ഞ്ചില്‍ ആണ് ഇത് .പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തുന്ന നീരൊഴുക്ക് കബനി നദിയിലാണ് വന്നുചേരുന്നത്

*30. കുറുവ ദീപ്*

മുത്തങ്ങയിൽ നിന്ന് 57 km ദൂരം ഉണ്ട് .ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ് ആണ് വയനാട്ടിലെ കുറുവ ദ്വീപ്. കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ് കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. ഇപ്പോൾ കുറച്ചു കാലം മുന്നെ ചീങ്കണ്ണികളെ കണ്ടിട്ടുണ്ട് . അതുകൊണ്ടു സൂക്ഷിക്കുക .
ടോക്കൺ ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാണ് . ഒരു ദിവസം 200 ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ .  Entry Fee * 80 per person for Indians * 150 per person for Foreign Tourists * 50 for Still Camera * 10 Parking fee for 2 wheeler * 30 Parking fee for Auto * 50 Parking fee for Car / Jeep * 80 Parking fee for Bus / Mini bus

*31. കുട്ടേട്ടന്റെ ഉണ്ണിയപ്പ കട*

മാനന്തവാടി -കുട്ട വഴി മൈസൂർ യാത്ര ചെയ്യുംപോൾ തിരുനെല്ലി യിലേക്കു തിരിയുന്ന തെറ്റ് റോഡ് ജംക്ഷനിൽ ആണ് ഈ ഉണ്ണിയപ്പക്കട
ഒരു പ്രശസ്തമായ ഉണ്ണിയപ്പക്കട ആണ് ഇത് ഇവിടെ നല്ല സ്വാദിഷ്ടമായ ഉണ്ണി അപ്പം കിട്ടും .
(map 11,13 & 14 നോക്കുക )

*32. തോൽപ്പെട്ടി വന്യജീവി സങ്കേതം*

മുത്തങ്ങയിൽ നിന്ന് 66 km ഉം കുറുവാദ്വീപിൽ നിന്ന് 20 km ദൂരം ആണ് ഉള്ളത് .
1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്.1991-92 കാലഘട്ടത്തിൽ ഈ കേന്ദ്രത്തെ പ്രൊജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി. കാടിന് ഉള്ളിലേക്ക് ജീപ്പ് സവാരി ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം ,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം. നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍. പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില്‍ അറിയപ്പെടുന്നത് .Entry time:-7 am-9am (40 jeeps)3 pm-5pm (20 jeeps)
ഒരു ജീപ്പിൽ പരമാവധി 7 പേർ എന്നരീതിയിലാണ് പോകുന്നത്. ഒരു മണിക്കൂറാണ് സഫാരി സമയം.ടിക്കറ്റ് ക്യൂവിൽ നിന്ന് മാത്രമേ ലഭിക്കൂ മുൻകൂട്ടി ബുക്കിംഗ് ഇല്ല..
(കടപ്പാട് -എഴുതിയ ആൾക്ക്)

22 September 2019

മൂന്ന് മരണങ്ങൾ ..

ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി ചൊവ്വാഴ്ച രാത്രി 10 മണി സമയം. ഒരില പോലും ചലിക്കാത്ത അതി ഭീതിതമായ നിശബ്ദത .
മേടമാസത്തിലെ അസഹനീയമായ ഉഷ്ണവും വേവും അനുഭവപ്പെടുന്ന അന്തരീക്ഷം .ആ ഗ്രാമ പ്രദേശത്തിലെ പടിഞ്ഞാറുവശത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ അവിടവിടെയായി ഇട്ടിരുന്ന തെരുവുവിളക്കുകൾ തെമ്മാടി കുട്ടികൾ എറിഞ്ഞു പൊട്ടിച്ചതിനാൽ മറ്റു ഭാഗങ്ങളെ പോലെ അവിടെയും കൂരാ കൂരിരുട്ട് തന്നെ . 
പോലീസുകാരൻ സൈനുക്കാന്റെ കയ്യാലപ്പുറത്തെ വീടിന് താഴെയുള്ള ബൾബ് മാത്രം അദ്ദേഹത്തോടുള്ള ഭയഭക്തി ബഹുമാന സൂചകമായി ഞങ്ങളിൽ നിന്ന് രക്ഷപ്പെടുകയും 60 വാട്ടിന്റെ ശക്തിമത്തായ പ്രകാശം പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. കിഴക്കു നിന്നും ഒഴുകിവരുന്ന തോട് ഗ്രാമത്തിനെ രണ്ടായി പകുത്തു ഒഴുകിയിരുന്നുവെങ്കിലും ഇപ്പോൾ വെള്ളമില്ലാതെ ചത്തുമലച്ചു കിടക്കുന്നു . ചെളിയിലും പോട്ടിലും പുതഞ്ഞ് കിടന്നുറങ്ങിയിരുന്ന വരാൽ മീനുകളും ശ്വാസം മുട്ടി പുറത്തു ചാടി അവിടവിടെയായി പിടഞ്ഞു ചത്തു കിടപ്പുണ്ട്. 

             തോടിന്റെ വീതിയേറിയ കരയ്ക്കപ്പുറം ചെറിയൊരു കൈത്തോടും പിന്നെ വയലേലകളുമാണ് .കൊയ്ത്ത് കഴിഞ്ഞ വയലുകളിൽ ചിലത് ഉഴുത് മറിച്ചിട്ടിട്ടുണ്ട് . കൂർത്ത നെൽകുറ്റികളുമായി നിൽക്കുന്നവ ക്രിക്കറ്റ് ഗ്രൗണ്ടായി മാറിയിട്ടുമുണ്ട് ..
വേനലിന്റ  കാഠിന്യവും ജല ക്ഷാമവും കാരണം വയലുകളിൽ താത്കാലിക കുളങ്ങൾ കുഴിച്ച് കുളിക്കാനും ആടിനെയും പശുവിനെയും കുളിപ്പിക്കാനും മറ്റും ഉപയോഗിച്ചിരുന്നു .
ഗ്രാമത്തെ കുറിച്ചും നാട്ടുകാരെ കുറിച്ചും പറയാതെ സംഭവങ്ങളിലേക്ക് കടക്കുക സാധ്യമല്ല .

       സന്ധ്യ കഴിഞ്ഞാൽ അതുവഴി മൂന്ന് ബസുകളാണ് കടന്നുപോയിരുന്നത്. ഏഴര എട്ടര ഒമ്പതര സമയങ്ങളിലെ ബസുകൾ പോകുന്നത് അനുസരിച്ചാണ് വാച്ചും ക്ലോക്കും റേഡിയോയും ഇല്ലാത്ത വീടുകളിലെ ചിട്ടവട്ടങ്ങൾ ക്രമപ്പെടുത്തിയിരുന്നത്. ഗ്രാമത്തിലെ കൂലിപ്പണിക്കാരിൽ മിക്കവരും അന്നന്ന് കിട്ടുന്ന കൂലിയിൽ ഒരു ഭാഗം നാട്ടിലെ ഷാപ്പിൽ കൊടുത്ത് അനുഗ്രഹം വാങ്ങിയശേഷമേ വീടുകളിൽ എത്തിയിരുന്നുള്ളു .വെള്ളം ഉള്ളപ്പോൾ തോടുകളിലും ഇല്ലാത്തപ്പോൾ കുളങ്ങളിൽ നിന്നും കുളിച്ച്, വീട്ടിൽ പോകാതെ തോട്ടിൻ കരയിലെ വിശാലമായ പാറപ്പുറത്തിരുന്നു അന്നത്തെ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളും അന്യന്റെ കുറ്റവും കുറവും പെണ്ണുങ്ങളുടെ ദുസ്വഭാവങ്ങളും മറ്റും മറ്റും ചർച്ച ചെയ്ത് രസിക്കുകയും,
പെണ്ണുങ്ങൾ തമ്മിലുള്ള വഴക്കിന്റെ  ബാക്കി ഏറ്റെടുത്ത് അനുരഞ്ജനത്തിന്റെ  ചീത്ത വിളികളുമായും മറ്റും ഇരിക്കുന്ന ശീലവും ചിലർ വളർത്തിയെടുത്തിരുന്നു. അണുകുടുംബങ്ങൾ വ്യാപകമാകാതിരുന്ന അക്കാലത്ത് സമൂഹത്തിനെയും വീട്ടുകാരെയും മാത്രമല്ല ഭാര്യമാരെ കൂടി ഭയന്നു ജീവിക്കേണ്ടി വന്നിരുന്ന പാവം കുടിയന്മാർ ഏഴരക്കുള്ള ബസ് പോയാലുടൻ വീട് പിടിക്കും .ഞണ്ട് ഷാജിയെയും പാമ്പ് ഹസനെയും  പോലെ ഭാര്യമാരെ പേടി ഇല്ലാത്തവർ എട്ടരക്കുള്ള ബസ് വരെ അവിടെത്തന്നെ ഇരിക്കുകയും ശേഷം വീട്ടിൽ ചെന്ന് കറിയിൽ ഉപ്പ് കുറയുകയോ കൂടുകയോ ചെയ്തു എന്നത് പോലെ നിസാരമായതും അപ്പപ്പോൾ തോന്നുന്നതുമായ കുറ്റങ്ങ ളാരോപിച്ച് ഭാര്യയെ കുനിച്ച് നിർത്തിയോ നിവർത്തി വെച്ചോ ഇടി ,അടി ,ചവിട്ട് ,ചീത്തവിളി, പാത്രങ്ങൾ എറിഞ്ഞുടക്കൽ ( ഇത് അടിക്കുന്ന സാധനത്തിന് അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും )
എന്നീ കലാപരിപാടികൾക്ക് ശേഷം ഉറക്കത്തിലേക്ക് കടക്കും .കല്യാണം കഴിക്കാത്തതിനാൽ ഭാര്യയെയോ ഉത്തരവാദിത്തമൊന്നുമില്ലാത്തതിനാൽ വീട്ടുകാരെയോ ഭയക്കേണ്ടാത്ത യുവജനങ്ങൾ ഒമ്പതരയുടെ  കെഎസ്ആർടിസി പോകുന്നതുവരെ അവിടെ തുടരും .കെഎസ്ആർടിസി അന്നൊക്കെ തോന്നിയ സമയത്തിന് വരികയും പോവുകയും ചെയ്യുന്നതിനാൽ പത്തുമണിവരെ തുടരാനും ചിലപ്പോഴൊക്കെ ബസ് വരാത്തതിനാൽ വീട്ടിൽ പോകാൻ പറ്റാതെ തോട്ടിൻ കരയിൽ കാത്തിരുന്നു മടുത്ത് പഞ്ചായത്ത് വക പട്ടികൾക്കൊപ്പം ഉറങ്ങുകയും ചെയ്യേണ്ടി വരാറുണ്ട് ..


     എല്ലാ വീടുകളിലും കോഴി ആട് പശു എരുമ തുടങ്ങിയ ജീവികളിൽ ഏതെങ്കിലും ഉണ്ടാവും .അവയെ നോക്കാനായി പ്രത്യേകം പട്ടികളെയും ചുമതലപ്പെടുത്തിയിരുന്നു.എന്നാൽ സ്ഥിരപരിചയത്തിനാലും പരിപ്പ് വട പോലുള്ള കൈക്കൂലിയുടെ സ്വാധീനത്താലും പെട്ട് കള്ളൻമാരെ കണ്ടാൽ പട്ടികൾ കുരക്കാൻ നാണിക്കുകയും വീടുകളിൽ നിന്നും കോഴികൾ അപ്രത്യക്ഷമാവുന്നതും പട്ടികളും മനുഷ്യരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉത്തമോദാഹരണമായാണ് നാട്ടുകാർ കണ്ടിരുന്നത് . ഇഷാ വാങ്ക് കേൾക്കുകയോ എട്ടരക്കുള്ള ബസ് പോകുകയോ ചെയ്താൽ അത്താഴത്തിനുള്ള സമയമായി. ശേഷം മണ്ണെണ്ണ ലാഭിക്കുന്നതിനായി വിളക്ക് കെടുത്തപ്പെടുകയും വീടുകൾ ഉറക്കത്തിലേക്ക് വീഴുകയും ചെയ്യും .  കുഞ്ഞുകുട്ടി പരാധീനമടക്കം പകൽ ജോലി ചെയ്യുന്നതിനാൽ മനുഷ്യരും അതിവേഗം ഉറക്കത്തിലേക്ക് വീഴും .
ഇനി ആദ്യം പറഞ്ഞ തീയതിയിലേക്ക് വരാം. പതിവിൽ കവിഞ്ഞ ചൂട് കാരണം പല വീടുകളുടേയും ജനൽ തുറന്ന് തന്നെ കിടക്കുന്നു .തോട്ടിൻ കരയിൽ ഇരിക്കുന്നവരുടെ ചുണ്ടിലെ ബീഡി മാത്രം മിന്നാമിന്നിയെ പോലെ ഇടയ്ക്കിടയ്ക്ക് കത്തുകയും അണയുകയും ചെയ്യുന്നുണ്ട്. കുടിയൻമാരുടെ കലാ പരിപാടികൾ കഴിഞ്ഞിരിക്കുന്നു; സുജാതയുടെ വീടൊഴിച്ച് .അവിടെ സ്ഥിരം പരിപാടി ആയതിനാൽ ആരും അത്ര കണക്കിലെടുക്കാറില്ല. ഏറി വന്നാൽ ലവൾക്ക് ഇതുവരെ നിർത്താറായില്ലേ എന്ന് ആത്മഗതം ചെയ്തു അവഗണിക്കുകയാണ് പതിവ് .ലവൾ എന്ന് പറഞ്ഞാൽ സുജാതയുടെ അമ്മയാണ് .ചട്ടമ്പി നളിനി എന്ന് പറഞ്ഞാൽ പുറത്തുള്ളവർ പോലും അറിയും .ബന്ധുക്കൾ ശത്രുക്കൾ സിനിമയിലെ മുകേഷിന്റെ അമ്മയെപ്പോലെ പോലെ രൂപഭാവങ്ങൾ ഉള്ള ഒരു സ്ത്രീ ആയിരുന്നു അവർ .ഭർത്താവായ വയറൻ സുകു വളരെ നന്നായി കീറുന്ന ആളാണ്.പേര് പോലെ തന്നെ വലിയ വയറു നിറയെ കുടിക്കണം എന്നതാണ് പുള്ളിയുടെ ഒരേയൊരു ജീവിത ലക്ഷ്യം. മൂത്തമകൻ അച്ഛൻറെയും അമ്മയുടെയും ചീത്തവിളിയും വഴക്കും അടിയും കണ്ടും കേട്ടും മടുത്തു ,അടിച്ചുമാറ്റി കെട്ടിയ പെണ്ണുമായി ദൂരെയെങ്ങോ ആണ് താമസം. രണ്ടാമത്തെ മകൻ രമേശൻ ടാപ്പിംഗ് തൊഴിലാളിയാണ്. രാവിലെ വെട്ടാൻ  പോകേണ്ടതാണ് എങ്കിൽ കൂടി വീട്ടിലെ ബഹളം തീർന്നതിനുശേഷം മാത്രമേ തോട്ടിൻ കരയിൽ നിന്നും കക്ഷിവീട് പിടിക്കാറുള്ളൂ.. അതു വരെ വടിവാളുമായി തോട്ടിലിറങ്ങി മീനെ വെട്ടുകയോ ബീഡി വലിച്ച് ശ്വാസകോശം പുകപ്പുരയിലിട്ട റബ്ബർ ഷീറ്റു പോലെ ആക്കി എടുക്കുകയോ ചെയ്യും .


        അങ്ങനെ ഗ്രാമം മന്ദംമന്ദം നിദ്രയിലേക്ക്
വീണു കൊണ്ടിരിക്കുന്നതിനിടയിലാണ്  ഒരു നിലവിളി ഉയർന്നു കേട്ടത് .ഒപ്പം പട്ടികളുടെ നിർത്താതെയുള്ള ഓരിയിടൽ . പാണ്ടിമണിയൻ സജുവിന്റെ വീട്ടിലെ എരുമകളാണ് പട്ടികൾക്ക് ശേഷം ആദ്യമായി ദുരന്തം അറിഞ്ഞതും വലിയവായിൽ നിലവിളിച്ചതും .കാരണം സുജാതയുടെ വീട് തോടിനു അക്കരെയും സജുവിന്റെ വീട് ഇക്കരയുമായിരുന്നു. എരുമകൾ അങ്ങനെ ആളാവണ്ട എന്ന് കരുതിയാവും മറ്റു വീടുകളിലെ ജീവികളും നീട്ടിയുള്ള കരച്ചിലും അമറലും തുടങ്ങി,
(കോഴി ഒഴിച്ചു ,അവയ്ക്കു കൂവാനുള്ള സമയം ആയില്ല പോലും ) കൃത്യനിഷ്ഠ പാലിക്കുന്ന ഇവറ്റകളോട്‌ ആർക്കും ഒന്നും തോന്നിയുമില്ല.എല്ലാ വീടുകളും ഉണർന്നു .എന്തു സംഭവിച്ചു എന്ന് ഒരു നിശ്ചയവുമില്ല . ഞെക്കി കത്തിക്കുന്ന ടോർച്ചുകൾ ഇല്ലാതിരുന്നതിനാൽ ചൂട്ടുകൾ കത്തിക്കപ്പെട്ടു .അപ്പോഴാണ് മനസ്സിലായത് ഇതിനേക്കാൾ പ്രകാശം സുജാതയുടെ വീട്ടിൽനിന്ന് വരുന്നുണ്ട്. വീട് നിന്ന് കത്തുകയാണ് .കണ്ടവർ കണ്ടവർ ചൂട്ട് വലിച്ചെറിഞ്ഞു കയ്യിൽ കിട്ടിയ പാത്രങ്ങളുമായി ഓടി . തോട്ടിൻ കരയിൽ ഇരുന്ന ബീഡി വലിയൻമാർ ആണ് ആദ്യമായി ഓടി എത്തിയത്. നോക്കിയപ്പോൾ ജീവനുള്ള പന്തം പോലെ ഒരാൾ വീട്ടിൽനിന്നിറങ്ങി ഓടുന്നു. സുജാതയുടെ ചേട്ടൻ മോളേ എന്ന് അലറി വിളിച്ചപ്പോഴാണ് അത് സുജാത ആണെന്ന് മനസ്സിലായത്. അയാൾ ഓടിച്ചെന്ന് സുജാതയെ തറയിൽ തള്ളിയിട്ട് ഉടുത്തിരുന്ന മുണ്ടുരിഞ്ഞു തീ കെടുത്താൻ നോക്കി. ബാക്കിയുള്ളവരും അതുതന്നെ ചെയ്തു .മണ്ണെണ്ണ തലവഴി ഒഴിച്ചു കത്തിച്ചതാണ് .തീ വീട്ടിലേക്ക് പടർന്നിരിക്കുന്നു .ആളുകൾ വെള്ളം കോരി എത്തുമ്പോഴേക്കും പകുതിയും കത്തി കഴിഞ്ഞിരുന്നു .ചിലർ വാഴ വെട്ടാനും മറന്നില്ല.. എങ്ങനെയൊക്കെയോ തീയണച്ചു. സുജാത ഇട്ടിരുന്ന പോളിസ്റ്റർ പാവാടയും ഉടുപ്പും കത്തി ശരീരത്തോട് ചേർന്നു .പനങ്കുല പോലെ ഉണ്ടായിരുന്ന മുടി മുഴുവൻ കത്തിപ്പോയി. തലയോട്ടി വികൃതമായിട്ടുണ്ട് . 

        അമ്മയെ പോലെ തന്നെ കടഞ്ഞെടുത്ത ശരീരമായിരുന്നു അവൾക്കും .പ്രായത്തിനേക്കാൾ വളർച്ച. അതുകൊണ്ട് തന്നെ രണ്ടാം ക്ലാസ്സിലേക്ക് നേരിട്ട് പ്രവേശനം കിട്ടി. നല്ലപോലെ പഠിക്കും ,പത്താംക്ലാസിൽ പരീക്ഷ കഴിഞ്ഞു റിസൾട്ട് വരാൻ കാത്തിരിക്കുകയായിരുന്നു . കാണുന്നവരെല്ലാം അവളെ കണ്ണ് വെക്കും .പെണ്ണിനെ കെട്ടിക്കാറായി എന്ന് പറഞ്ഞു ഞങ്ങൾ കളിയാക്കും .എങ്കിലും അതൊന്നും അവൾക്ക് പ്രശ്നമില്ല.ചിരിക്കുക മാത്രം ചെയ്യും .സ്കൂൾ വിട്ട് വന്ന് എന്തെങ്കിലും കഴിച്ചു കഴിഞ്ഞാൽ വളർത്ത് മൃഗങ്ങൾക്ക് തീറ്റ കണ്ടെത്തേണ്ട ചുമതല കുട്ടികൾക്ക് നൽകുന്നത് അന്നത്തെ ഒരു ആചാരമായിരുന്നു .ആണും പെണ്ണും വ്യത്യാസമില്ലാതെ ഞങ്ങൾ തോടും വയലും പറമ്പും റബ്ബർ തോട്ടങ്ങളും കയറിയിറങ്ങും .സന്ധ്യക്ക് മുൻപ് ഒരു വല്ലം പോച്ച ,അല്ലെങ്കിൽ ഒരു കെട്ട് തോൽ ഇതാണ് ലക്ഷ്യം . അത് പൂർത്തീകരിച്ചു കഴിഞ്ഞാൽ തോട്ടത്തിലോ തോട്ടിൻ കരയിലോ  ഒക്കെ ഇറങ്ങി കളിക്കുക എന്നതായിരുന്നു പ്രധാന വിനോദം. കബഡികളിയും കുട്ടിയും കോലും തൊട്ട് ഉന്തിതൊടീലും ഓല പന്തിൽ ഒട്ടുപാൽ കയറ്റി എറിയൽ വരെ .ശേഷം തോട്ടിലെ കുളിയും ബഹളങ്ങളും .ജലാശയത്തിനടുത്ത് വെച്ചുള്ള സംസാരം വളരെയകലെ വരെ കേൾക്കും എന്ന ശാസ്ത്രീയ വശം അക്കാലങ്ങളിൽ മാത്രമല്ല വിവാഹത്തിന് ശേഷവും എനിക്കറിയില്ലായിരുന്നു .തോട്ടിൽ കുളിക്കാൻ പോകുന്ന എന്നോടൊപ്പം വരാൻ ഭാര്യക്ക് നിർബന്ധം .തോടില്ലാത്ത നാട്ടിൽ നിന്ന് വന്നതു കൊണ്ടോ ആണുങ്ങടെ കുളിസീൻ കാണാനുള്ള ആഗ്രഹമോ ആവുമെന്നാണ് ഞാൻ കരുതിയത് .തോട്ടിൻ കരയിലിരുന്ന് അമ്മായിയമ്മയെ കുറിച്ച് പരാതി കെട്ട് അഴിച്ചപ്പോഴാണ് സംഭവം പിടികിട്ടിയത് .എന്തായാലും വീട്ടിലെത്തിയപ്പോൾ , എന്നെ കുറ്റം പറയാനാണോടാ ഇവൾ നിന്നേം കൊണ്ട് കുളിക്കാൻ പോയത് എന്നും നാട്ടുകാരെ മൊത്തം കേൾപ്പിച്ചപ്പോ നിനക്ക് സമാധാനമായല്ലോ എന്നും പഞ്ഞപ്പോഴാണ് ആ പരമമായ സത്യം ഞാൻ മനസിലാക്കുന്നതും പണ്ട് കുളിക്കുമ്പോൾ ഞങ്ങൾ എത്ര പതുക്കെ ചീത്ത വിളിച്ചാലും വീട്ടിലറിയുന്ന ഗുട്ടൻസ് പിടികിട്ടിയതും .(പാവം സബീന ,ചാരവനിതയായ അവൾ വെറുതെ എത്ര ചീത്ത കേട്ടിരിക്കുന്നു ).


        കൂട്ടത്തിൽ കുള്ളനായ    സജുവിനെയായിരുന്നു സുജാതക്ക് ഏറെ ഇഷ്ടം . തമിഴ്നാട്ടിൽ എന്തോ കച്ചവടമായിരുന്ന അവൻറെ അച്ഛന്റെ ആത്മഹത്യയോടെ അമ്മ സജുവിനെയും പെങ്ങൾ സിനിയെയും ഉണ്ടായിരുന്ന സമ്പാദ്യമായ കുറേ എരുമകളെയുമായി അമ്മ വീട്ടിലേക്ക് വന്നിട്ട് രണ്ടു കൊല്ലമേ ആയിട്ടുണ്ടായിരുന്നുള്ളൂ .
സാഹസികനായിരുന്നു അവൻ. ഏത് വലിയ മരത്തിലും കയറും .അയൽവാസിയായ സലാം ആയിരുന്നു ആത്മ സുഹൃത്ത് .മലയാളം പഠിച്ചിട്ടേ സ്കൂളിൽ പോകൂ എന്ന വാശിക്കാരനായിരുന്നു സജു വെങ്കിൽ ,ജീവിക്കാൻ വിദ്യാഭ്യാസം ആവശ്യമില്ല എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന, അബ്ദുൽ സലാം എന്ന സ്വന്തം പേര് "അത്ത് സലാമ് " എന്ന് തെറ്റിച്ചെഴുതിയതിന് ശിക്ഷിച്ച ഗുരുവിന്റെ നെഞ്ചിൽ കയ്യിലിരുന്ന കല്ല് സ്ളേറ്റ്  എറിഞ്ഞ് പൊട്ടിച്ച്  ഗുരുവിന്റെ ഖബറിടത്തിൽ മണ്ണ് വാരിയിടാൻ
പോലും നിൽക്കാതെ സ്കൂളിന്റെ തടവറയിൽ നിന്ന് എന്നെന്നേക്കുമായി  സ്വാതന്ത്ര്യം നേടിയവനാണ് സലാം .
കൂട്ടത്തിൽ മുതിർന്നവനും പുകവലിയിൽ അഗാധ പാണ്ഡിത്യം ഉള്ളവനും മറ്റുള്ളവരെ വലിപ്പിക്കാൻ സദാ സന്നദ്ധനുമായിരുന്നു ആ മഹാൻ .കണ്ണിൽ കൂടി പുകവരുത്തുന്ന വിദ്യ ഞങ്ങളെ ഒറ്റക്കൊറ്റക്ക് മാത്രം രഹസ്യമായി കാണിച്ച് തന്നിരുന്നു  പഹയൻ.കണ്ടവർ കാണാത്തവരെ പ്രോത്സാഹിപ്പിച്ച് അവരെകൂടി കാണിച്ച് ആനന്ദ കണ്ണീർ പൊഴിപ്പിക്കും .സജുവിനും സുജാതയോട് എന്തോ ഒരിഷ്ടം ഉണ്ടായിരുന്നു .കബഡി കളിക്കുമ്പോൾ അവളെ മാത്രം അവൻ ചാടിപ്പിടിക്കും .അവളാകട്ടെ പൂച്ചക്കുട്ടിയെ എടുത്തെറിയുന്ന ലാഘ വത്തിൽ അവനെ തൂക്കിയെടുത്ത് എറിയും .പതിവായപ്പോൾ രണ്ടിനെയും ഒരു ടീമിലാക്കി ; വെറും അസൂയ. 

    
           വെന്ത് വെളുത്ത് വികൃതമായിരിക്കുന്ന സുജാതയെ കണ്ട സജുവിന്റെ മുഖം എനിക്കിപ്പോഴും ഓർമയുണ്ട് . അവളെ എങ്ങനെ റോഡിൽ എത്തിക്കും എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം തൊടാൻ പോലും കഴിയുന്നില്ല .ആ ഭാഗം പറിഞ്ഞു വരുകയാണ് .അടുത്ത വീട്ടിൽ നിന്നും  കമ്പിയിൽ പ്ലാസ്റ്റിക് വരിഞ്ഞ കസേര കൊണ്ടുവന്നു .വാഴയില വാട്ടി കസേരയിലിട്ട് അതിൽ എടുത്തു ഇരുത്തി പാടത്ത് കൂടെ ആളുകൾ മാറി മാറി ചുമന്ന് റോഡിൽ എത്തിച്ചു. അപ്പോഴേക്കും കുറച്ചുപേർ വണ്ടി വിളിക്കാൻ ഓടി .അടുത്തെങ്ങും വണ്ടി ഇല്ലാത്തതിനാൻ ഒരു കിലോമീറ്റർ അപ്പുറമുണ്ടായിരുന്ന ഒരു ജീപ്പ് അവർ വിളിച്ചു കൊണ്ടുവന്നു .നീ എന്തിനിത് ചെയ്തു മോളെ എന്ന് ചേട്ടൻ ചോദിക്കുന്നുണ്ട് .അവൾ എന്തോ പിറുപിറുത്തപ്പോൾ നാട്ടുകാർ  നിശബ്ദരായി ചെവിയോർത്തു .ഞാൻ പറഞ്ഞിട്ടില്ലേ അമ്മേ അച്ഛനോട് വഴക്ക് കൂടിയാൽ ചത്തുകളയും എന്ന്. ഞങ്ങളോടും പലപ്പോഴും അവൾ ഇത് പറഞ്ഞിട്ടുണ്ട് ."എനിക്ക് ഒരു സമാധാനവും ഇല്ല ഞാൻ ചത്തുകളയും എന്ന് " .എങ്കിലും എല്ലാ കുടിയന്മാരുടെ വീട്ടിലെ പെണ്ണുങ്ങളും പറയുന്നത് പോലെയേ ഞങ്ങളും കരുതിയുള്ളൂ..
പക്ഷേ ...,ആരുടെയും മനസ്സറിയാൻ നമുക്ക് ആവില്ലല്ലോ .എനിക്ക് ജീവിക്കണം കൊച്ചേട്ടാ എന്നെ ആശുപത്രിയിൽ കൊണ്ടു പോ.. എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്നവൾ പിറുപിറുത്തുകൊണ്ടിരുന്നു. ജീപ്പിനുള്ളിൽ കസേര ഉൾപ്പെടെ കയറ്റിവെച്ചു .ആരുടെയോ മുണ്ടും പുതച്ചിരിക്കുന്ന സുജാതയെ ഞങ്ങൾ അവസാനമായി കണ്ടു . തിരിച്ചു പോകുമ്പോൾ വഴിയിൽ അടർന്നു കിടന്നിരുന്ന കരിഞ്ഞ ഭാഗങ്ങൾ കണ്ടപ്പോൾ പലരും സഹിക്കാൻ കഴിയാതെ എങ്ങലടിച്ചു . ചിരിച്ചുകൊണ്ടല്ലാതെ ആരോടും സംസാരിക്കാത്ത അവളെ  എല്ലാവർക്കും ഇഷ്ടമായിരുന്നു.
അന്നാരും ഉറങ്ങിയില്ല ,ചിലർ തോട്ടിൻ കരയിലും മറ്റുള്ളവർ തോമാച്ചായന്റെ വീടിന് മുന്നിലും കൂടിയിരുന്നു കട്ടൻ ചായ കുടിച്ചുകൊണ്ട് പൊള്ളലേറ്റാൽ ചികിത്സ ഇല്ല എന്ന് തുടങ്ങിയ വിവരങ്ങൾ മറ്റുള്ളവർക്ക് പകർന്ന് നൽകിക്കൊണ്ടിരുന്നു .നേരം വെളുക്കും മുന്നേ ആ വാർത്ത എത്തി, പോകുംവഴി തന്നെ സുജാത മരിച്ചു. ഉച്ചയോടെ വെള്ളത്തുണിയിൽ പൊതിഞ്ഞ് അവളെത്തി .ആർക്കും കാണാനായില്ല .കൂടെ പഠിച്ചവരും ടീച്ചർമാരും ഉൾപ്പെടെ വിങ്ങി കരഞ്ഞു . അല്ലെങ്കിൽ തന്നെ അവളുടെ  ചുണ്ടുകളും മുഖവും ഇല്ലാത്ത ,ചിരി ഇല്ലാത്ത ആ മുഖം ആർക്കാണ്  കാണാൻ കഴിയുക....


       പക്ഷേ പിന്നീട് പ്രേതകഥകളിലൂടെ അവൾ പുനർജനിച്ചു .കഥകൾ പറഞ്ഞു ഭയപ്പെടുത്തിയത്   സബീനയാണ് .ഏറ്റവും നല്ല നുണക്കഥകൾ പറഞ്ഞ് വിശ്വസിപ്പിക്കാൻ ഇതിനെ കഴിഞ്ഞേ മറ്റാരും ഉണ്ടായിരുന്നുള്ളൂ..രാത്രികാലങ്ങളിൽ ,വെള്ളം ഉണ്ടോ എന്ന് ചോദിച്ചു വയൽ വരമ്പിൽ നിൽക്കാറുണ്ടെന്ന് കഥകൾ പ്രചരിച്ചു .കുട്ടികൾ എല്ലാവരും സന്ധ്യയ്ക്ക് മുന്നേ വീട് പറ്റി .ജനലിൽ കൂടി കയ്യിട്ടു കതകടക്കരുതെന്ന് സബീന ഞങ്ങളെ ഉപദേശിച്ചു .പിടിച്ചു വലിക്കാൻ സാധ്യതയുണ്ടത്രേ .ഞങ്ങൾ അത് അക്ഷരംപ്രതി അനുസരിച്ചു .പതിയെ പതിയെ അവളുടെ ഓർമ്മകൾ മാഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് എല്ലാവരെയും കിടിലം കൊള്ളിച്ചുകൊണ്ട് മറ്റൊരു മരണം നടക്കുന്നത് .സജു ആഞ്ഞിലി മരത്തിനു മുകളിൽ നിന്ന് വീണു മരിച്ചു .ഏതോ കിളി കുഞ്ഞിനെ പിടിക്കാൻ കയറിയതാണ് . സബീനയെ പോലുള്ളവർ വീണ്ടും പറഞ്ഞു ..കണ്ടോ ഞാൻ അന്നേ പറഞ്ഞില്ലേ അവളുടെ കൂട്ടുകാരെ മുഴുവൻ അവൾ കൊണ്ടുപോകും. ഞങ്ങൾ ശരിക്കും ഞെട്ടി. അബദ്ധത്തിൽ പോലും ഒറ്റയ്ക്ക് ആവാതിരിക്കാൻ ശ്രദ്ധിച്ചു .മരത്തിൽ കയറുന്നത് നിർത്തി .എന്തിന് , ജൂണിലെ മഴയിൽ നിറഞ്ഞൊഴുകുന്ന തോട്ടിൽ കുളിക്കാൻ പോലും ഭയന്നു. നീന്തലിലും  മീൻപിടുത്തത്തിലും ആരെയും കവച്ചുവെക്കുന്ന സലാമിന് ഇതെല്ലാം വെറും ഗ്രാസ് ആയിരുന്നു. ശനി ഞായർ ദിവസങ്ങളിൽ ഞങ്ങളെയവൻ മീൻപിടിക്കാൻ വിളിച്ചു കൊണ്ട് പോകും . കരയിൽ നോക്കിയിരുന്നതല്ലാതെ ആരും വെള്ളത്തിലിറങ്ങിയില്ല . മുൻപ് വെള്ളത്തിലെ രാജാക്കന്മാരായിരുന്നവരാണ്. കുല വെട്ടിയ വാഴകൾ ചേർത്തുകെട്ടി ചങ്ങാടമുണ്ടാക്കി കളിക്കുന്ന ,കണ്ട പോട്ടിലൊക്കെ കൈ ഇടിച്ചു കയറ്റി മീൻ എന്നു കരുതി നീർക്കോലിയെ വരെ പിടിക്കുന്ന , മുകളിൽ നിന്ന് തുണി കഴുകുന്ന പെണ്ണുങ്ങളുടെ ഒഴുകിവരുന്ന തുണികൾ ഓടിച്ചെന്ന് പിടിക്കുന്ന ധീരൻമാർ .. പെണ്ണുങ്ങൾക്ക് വെള്ളത്തിലൂടെ ഓടാൻ ഭയമാണ് .കരയിൽ കയറി അവർ വിളിച്ചു പറയും എടാ സലാമേ ആ തുണിയിങ്ങ്  പിടിച്ചോ എന്ന്. കേട്ട പാട് ഞങ്ങളോടും .ആദ്യം പിടിക്കുന്നവനാണ് ഹീറോ. അങ്ങനെയാണ് ഞങ്ങൾ ഒഴുക്കിനെതിരെ ഓടാൻ പഠിച്ചത്.. ധൈര്യം ചോർന്നു പോയ വെറും ചണ്ടികളാണ് ഇപ്പോൾ യുവ തലമുറയുടെ പ്രതിനിധികളായ ഞങ്ങൾ .


         മഴ മാറി മാനം തെളിഞ്ഞു സുജാതയെ മാത്രമല്ല ബിജുവിനെയും ഞങ്ങൾ മറക്കാൻ തുടങ്ങി .അതാണല്ലോ മനുഷ്യൻ ..മറക്കാനുള്ള കഴിവ് ഇല്ലെങ്കിൽ തെണ്ടി പോയേനെ. ആകാശം തെളിഞ്ഞു നിന്ന ഒരു ദിവസം സലാം അവൻറെ മാമിയുടെ വീട്ടിൽ വിരുന്നു പോയി. അടുത്തുള്ള പുഴയിൽ തുണി കഴുകാൻ വീട്ടുകാർ പോയപ്പോൾ അവനും കൂടെ പോയി. വെള്ളം കണ്ടാൽ സലാമു ചാടും അതാണ് ശീലം .മുന്നിലേക്ക് പോകരുത് അടിയൊഴുക്ക് കാണും എന്ന് ആദ്യമേ അവർപറഞ്ഞതാണ് , കേട്ടില്ല .പുഴയുടെ നടുവിലേക്ക് ആരോ അവനെ വലിച്ചു കൊണ്ടുപോയി .കരയിലിരുന്നവർ നിലവിളിച്ച് ആളുകളെ കൂട്ടി. നീന്തൽ അറിയുന്നവർ എടുത്തുചാടി തിരഞ്ഞു ,സലാമിനെ കിട്ടിയില്ല.  മൂന്നുദിവസം കഴിഞ്ഞ് നേവിയുടെ നീന്തൽ വിദഗ്ധർ മരത്തിൻറെ വേരുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയപ്പോഴേക്കും തിരിച്ചറിയാൻ പോലും പറ്റാത്ത രൂപത്തിലായിരുന്നു. നാട്ടിൽ കൊണ്ട് വന്നില്ല , അവിടെത്തന്നെ ഖബറടക്കി. ഭയം വീണ്ടും ഞങ്ങളെ പൊതിഞ്ഞു. വർഷങ്ങളോളം വെള്ളത്തിൽ മുങ്ങുമ്പോഴെല്ലാം മുങ്ങാംകുഴിയിട്ടു സലാം വരുന്നത് പോലെ തോന്നും. അങ്ങനെ വന്ന് ഭയപ്പെടുത്തുന്നത് അവൻറെ വിനോദമായിരുന്നു.
വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു .ഇപ്പോഴവരെ ആരും ഒർക്കുന്നുണ്ടാവില്ല .വീട്ടുകാർക്ക് പോലും ആണ്ടറുതികളിൽ ഓർക്കാനുള്ള ചില തീയതികൾ മാത്രമായിരിക്കും അവരിപ്പോൾ..നിറയെ വെള്ളവുമായി ഒഴുകിയിരുന്ന തോടുകൾ
ഇപ്പോൾ വളരെ ശോഷിച്ചു പോയിരിക്കുന്നു .തോട്ടിൻകര വലിയ കോൺക്രീറ്റ് റോഡായി . പോസ്റ്റുകളിലെല്ലാം LED ബൾബുകൾ .വയലേലകൾ റബ്ബർ തോട്ടങ്ങളായി .മൃഗങ്ങളെ വളർത്താൻ ആർക്കും മിനക്കെടാൻ വയ്യ .ചതിയൻമാരായ പട്ടികൾ പഞ്ചായത്ത് പട്ടികളോട് ചേർന്ന് എങ്ങോ അലഞ്ഞ് നടന്ന് ചത്ത് കാണും .വയറൻ കുറേ നാൾ കുടി നിർത്തിയെങ്കിലും പിന്നേം തുടങ്ങി, ചട്ടമ്പി ചീത്ത വിളിയും .ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് ഞങ്ങളെ ഓർമിപ്പിക്കാനെന്ന പോലെ സുജാതയുടെ കുഴിമാടം തുളസിച്ചെടികളേയും പേറി നിൽപുണ്ട് .തോടിനക്കരെ അവൾക്ക് കൂട്ടായി ജുവും .അവരുടെ ആത്മാക്കൾ ഇപ്പോഴും അവിടെയൊക്കെ അലഞ്ഞ് നടക്കുന്നുണ്ടാവണം .
     

05 December 2018

കൊല്ലം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ‌ചൊല്ലുകൊ‌ണ്ട് തന്നെ കൊല്ലത്തെ കാഴ്ച‌കൾ പണ്ടുമുതലെ പ്രസിദ്ധമാണ്. കായലുകളും തുരുത്തുകളും ‌ബീച്ചുകളും ക്ഷേത്രങ്ങളും മലനിരകളുമൊക്കെ ചേർന്നതാണ് കൊല്ലം ജില്ല. കേരളത്തിലെ തന്നെ പ്രശസ്തമായ ക്ഷേത്രങ്ങ‌ളായ കൊട്ടാരക്കര ക്ഷേത്രവും ഓച്ചിറ ക്ഷേത്രവും കൊല്ലം ജില്ലയിലാണ്. ഇന്ത്യയിൽ തന്നെ ഇക്കോടൂറിസം ആദ്യമാ‌യി നടപ്പി‌ലാക്കിയ തെന്മലയാണ് കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട മറ്റൊരു ആകർഷണം. കൊല്ലം ജില്ലയിലെ പ്രശസ്തമായ ചില ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം




1. അഷ്ടമുടിക്കായൽ

അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്‌. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌.

വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ്‌ കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെതൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്‌ (അഷ്ട=എട്ട്;മുടി=ശാഖ,കൈവഴി).



ഈ പേര്‌ കായലിന്റെ സ്ഥലചിത്രീകരണം സൂചിപ്പിക്കുന്നു;ബഹുശാഖകളുള്ള ഒരു കായൽ. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു നീർത്തടങ്ങളുടെ സം‌രക്ഷണവും അവയുടെ സന്തുലിത ഉപയോഗത്തെയും കുറിച്ചുള്ള റാംസർ ഉടമ്പടി പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്‌ അഷ്ടമുടി നീർത്തടം. കായലിന്റെ വലതുഭാഗത്ത് ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമായ കൊല്ലം സ്ഥിതിചെയ്യുന്നു.

കൊല്ലം ബോട്ട് ക്ലബ്ബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളും സേവനങ്ങൾ നത്തുന്നു. ഈ ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരി 8 മണിക്കൂർ സമയം വരുന്നതാണ്‌. തടാകങ്ങൾ,കനാലുകൾ,വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു.



മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്‌. കായലും അതിന്റെ തീരത്തുള്ള കൊല്ലം പട്ടണവും നീണ്ടകര തുറമുഖവും സംസ്ഥാനത്തിന്റെ കശുവണ്ടിസംസ്കരണ-വ്യാപാരത്തിനും സമുദ്രോല്പന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗ്ഗമായി വർത്തിക്കുന്നു.കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം,കയർ നിർമ്മാണത്തിലേക്കാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ,ഉൾനാടൻ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.

ചരിത്രം : ഫിനീഷ്യരുടേയും റോമക്കാരുടേയും കാലത്തു തന്നെ കൊല്ലവും അഷ്ടമുടിക്കായലും പ്രാധാന്യമുള്ളവയായിരുന്നു. 14-ആം നൂറ്റാണ്ടിൽ ഇബ്‌നു ബത്തൂത്ത തന്റെ 24 വർഷം നീണ്ടുനിന്ന സഞ്ചാരയാത്രയുടെ വിവരണത്തിൽ ചൈനക്കാരുടെ അഞ്ചു വ്യാപാര തുറമുഖങ്ങളിൽ ഒന്നായി കൊല്ലം തുറമുഖത്തെ എണ്ണിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി പ്രക്ഷോഭം സംഘടിപ്പിച്ചത് ഇവിടെ നിന്നായിരുന്നു



2. കൊല്ലം ബീച്ച്

മഹാത്മാഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന ബീച്ച്‌ മനോഹരമായ ഒരു മണല്‍പ്പരപ്പാണ്‌. നഗരഹൃദയത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ ബീച്ച്‌. കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌. ബീച്ചിന്‌ സമീപത്തായി ഒരു പാര്‍ക്കുണ്ട്‌. മഹാത്മാഗാന്ധി പാര്‍ക്ക്‌ എന്നറിയപ്പെടുന്ന ഇവിടെ നടക്കാനും വിശ്രമിക്കാനും അനുയോജ്യമാണ്‌.



സൂര്യസ്‌നാനം ഏറ്റുകിടക്കുന്ന തീരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകളും വെള്ളമണല്‍ത്തരികളും ചേര്‍ന്ന്‌ തീര്‍ക്കുന്ന മനോഹര കാഴ്‌ച നൂറുകണക്കിന്‌ സഞ്ചാരികളെ ഈ ബീച്ചിലേക്ക്‌ ആകര്‍ഷിക്കുന്നു. വൈകുന്നേരങ്ങളാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. സന്ദര്‍ശകര്‍ക്ക്‌ പുതിയൊരു ഊര്‍ജ്ജം പകരാന്‍ ഈ തീരത്തിന്‌ കഴിയും. ബീച്ചിലും പരിസരങ്ങളിലും അലയടിക്കുന്ന ശാന്തത ഇവിടമൊരു മികച്ച ഒഴിവുകാല വിനോദ കേന്ദ്രമാക്കുന്നു. ഇവിടെ സുരക്ഷിതമായി കടലില്‍ കുളിക്കുകയും നീന്തുകയും ചെയ്യാം.



ഒരു ദിവസത്തെ ക്ഷീണം അകറ്റി പുതിയൊരു ഊര്‍ജ്ജവുമായി മടങ്ങാന്‍ വൈകുന്നേരം ഈ ബീച്ച്‌ സന്ദര്‍ശിച്ചാല്‍ മതിയാകും. കുറഞ്ഞ ചെലവില്‍ താമസിക്കാനും ആഹാരം കഴിക്കാനും കഴിയുന്ന നിരവധി ഹോട്ടലുകളും റിസോട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. നഗരഹൃദയത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ ബീച്ച്‌. കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌



3.മൺറോ തുരുത്ത്

മണ്‍റോ ദ്വീപ്‌ പ്രാദേശികമായി മണ്‍റോ തുരുത്ത്‌ എന്നറിയപ്പെടുന്നു. എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ മണ്‍റോ തുരുത്ത്‌. കൊല്ലത്തു നിന്ന്‌ 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ്‌ മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്‌



4. ശാസ്താം‌കോട്ട കായൽ

മനോഹരമായൊരു ശുദ്ധജലതടാകമാണ്‌ ശാസ്‌താംകോട്ട കായല്‍. കായല്‍യാത്രക്കുള്ള സൗകര്യവും പ്രകൃതി സൗന്ദര്യവും ശാസ്‌താംകോട്ട കായലിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തീരത്ത്‌ സ്ഥിതി ചെയ്യുന്ന ശാസ്‌താ ക്ഷേത്രത്തില്‍ നിന്നാണ്‌ കായലിന്‌ ഈ പേര്‌ ലഭിച്ചത്‌



5. ഓച്ചിറ

കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ്‌ ഓച്ചിറ. കൊല്ലത്തു നിന്ന്‌ 55 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഓച്ചിറയിലെത്താം. ഓച്ചിറയിലെ ഏറ്റവും പ്രസിദ്ധവും നിരവധി വിശ്വാസികള്‍ എത്തുന്നതുമായ ക്ഷേത്രമാണ്‌ പരബ്രഹ്മ ക്ഷേത്രം. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇവിടുത്തെ ആരാധനാമൂര്‍ത്തി പരബ്രഹ്മം അഥവാ ഓംകാരമാണ്‌



6. കൊട്ടാരക്കര

കൊല്ലം നഗരത്തില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് കൊട്ടാരക്കര. തിരുവനന്തപുരത്തുനിന്നും 60 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. മഹാഗണപതിക്ഷേത്രവും, ശ്രീ മണികണ്‌ഠ്വേശ്വര മഹാദേവ ക്ഷേത്രവുമാണ് ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങള്‍. പത്തനാപുരം കൊട്ടാരവും കൊട്ടാരക്കര കൊട്ടാരവും, കിഴക്കേത്തെരുവ് ഓര്‍ത്തഡോക്‌സ് പള്ളിയുമാണ് മറ്റ് കാഴ്ചകള്‍.



7. തെന്മല

കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശം. ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്നു.ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.



മൺമറഞ്ഞ ശിലായുഗ സംസ്കാരത്തിന്റെ നിരവധി ചരിത്രാവശിഷ്ടങ്ങൾ തെന്മലയിൽ കണ്ടെത്തിയിട്ടുണ്ട്. കല്ലട ജലസേചന പദ്ധതിയുടെ വലതുകനാൽമേഖലയിൽനിന്നു ലഭിച്ച പുരാതന ഗൃഹോപകരണങ്ങൾ പ്രത്യേക ചരിത്രപ്രാധാന്യമർഹിക്കുന്നു. പാണ്ഡ്യ രാജാക്കന്മാരുടെ ഭരണകാലത്തു നിർമിച്ച മാമ്പഴത്തറ ക്ഷേത്രം തെന്മലയിലെ പുരാതന ആരാധനാലയം എന്നതിനൊപ്പം ചരിത്രപരമായ പ്രസിദ്ധിയും പേറുന്നു.

തെന്മല ഇക്കോടൂറിസം പദ്ധതി ഈ പ്രദേശത്തിന് ഇന്ത്യൻ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാനവും സവിശേഷവുമായ സ്ഥാനം നേടിക്കൊടുത്തു. ഭൂമിയോടും പ്രകൃതിയോടും പ്രതിബദ്ധത പുലർത്തുന്നതാണ് ഇക്കോടൂറിസം. പ്രകൃതിയിലധിഷ്ഠിതമായിരിക്കുക, വിദ്യാഭ്യാസമൂല്യമുള്ളതായിരിക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതായിരിക്കുക, തദ്ദേശവാസികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായിരിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ ഈ ഇക്കോടൂറിസം പദ്ധതി തെന്മലയിലേക്ക് നിരവധി സഞ്ചാരികളെ ആകർഷിച്ചുവരുന്നു. ഇവിടെ ഇക്കോടൂറിസം, ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നീ മൂന്ന് വിഭാഗങ്ങളിലായുള്ള സന്ദർശന പദ്ധതികളുണ്ട്.



ഇക്കോടൂറിസത്തിൽ പ്രധാനമായും [ട്രക്കിങ്] ആണ് ഉൾപ്പെടുന്നത്. തെന്മലയിൽനിന്ന് രണ്ടുമണിക്കൂർ സമയംകൊണ്ട് പൂർത്തിയാക്കാവുന്ന ‘സോഫ്റ്റ് ട്രക്കിങ്’ മുതൽ മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കാവുന്ന ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്ര കാൽനടയാത്ര വരെ ഇതിലുൾപ്പെടുന്നു. തെന്മലയിൽനിന്ന് 17 കി.മീ. അകലെയുള്ള പാലരുവി വെള്ളച്ചാട്ടം വരെയുള്ള കാൽനടയാത്രയാണ് മറ്റൊരു സന്ദർശന പരിപാടി.

ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം പദ്ധതി തെന്മലയിൽമാത്രം കേന്ദ്രീകരിച്ചുള്ളതാണ്. ഇതിലെ ഒരു വിഭാഗം തെന്മലയിലുള്ള ഇക്കോടൂറിസം ഫെസിലിറ്റേഷൻ സെന്ററിലെ പരിപാടികളാണ്. ഇതിൽ ആംഫീ തിയെറ്റർ, ഷോപ്പ് കോർട്ട്സ്, റസ്റ്റൊറന്റ്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ എന്നിവയുണ്ട്.മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക് എന്നിവയടങ്ങുന്നതാണ് തെന്മലയിലെ മറ്റൊരു ‘ഇക്കോഫ്രണ്ട്ലി’ വിഭാഗം.



സാഹസിക ടൂറിസത്തിനുള്ള സൗകര്യങ്ങളും ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുണ്ട്. നേച്ചർ ട്രെയിൻ, താമരക്കുളം, മൌണ്ടൻ ബൈക്കിങ്, റോക്ക് ക്ളൈംബിങ്, റാപ്പലിങ്, റിവർ ക്രോസിങ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു.തെന്മലയിൽനിന്ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേക്കുള്ള തീർഥാടനസൗകര്യമൊരുക്കുന്ന ഇക്കോടൂറിസം പദ്ധതിയാണ് ‘പിൽഗ്രിമേജ്’ വിഭാഗത്തിലുള്ളത്. തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ഇക്കോടൂറിസം പദ്ധതിയുടെ മേൽനോട്ടം നടത്തുന്നത്.

8. പാലരുവി

കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്‌ പാലരുവി വെള്ളച്ചാട്ടം (Palaruvi Waterfall). കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റർ ഉയരമുണ്ട് . ഇത് ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടമാണു്.



സഹ്യപർ‌വ്വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. (കല്ലടയാറിന്റെ തുടക്കം)

രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. ഇവയും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്.



ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ദ്ധർ കരുതുന്നു . ഉൾ‌വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നാണ് അവരുടെ വാദം. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ ആയിരക്കണക്കിനു സഞ്ചാരികൾ വരുന്ന സ്ഥലമാണിവിടം. വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളിലെ അപൂർ‌വ്വ വനങ്ങളും ചേർന്ന് മനോഹരമായ ഈ പ്രദേശം കൊല്ലത്ത് നിന്നും 75 കിലോമീറ്റർ അകലെയാണ്. പല അപൂർ‌വ്വ വൃക്ഷങ്ങളും സസ്യങ്ങളും വെള്ളച്ചാട്ടത്തിനു സമീപപ്രദേശത്ത് കാണാം

രാജഭരണ കാലത്ത് നായാട്ടിനും വിശ്രമത്തിനുമായി രാജാക്കന്മാർ ഇവിടെ എത്തിയിരുന്നു. കരിങ്കല്ലിൽ തീർത്ത വിശ്രമ മണ്ഡപങ്ങളും കുതിരലായങ്ങളുടെ അവിശിഷ്ടങ്ങളും ഇപ്പോഴും ഇവിടെ ഉണ്ട്. കൊല്ലവർഷം 1099 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാലരുവിയിലെ സ്നാനഘട്ടം തകർന്നു തരിപ്പണമാകുകയും രാജാക്കന്മാർ തെങ്കാശി-കുറ്റാലത്തേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തതായി പറയപ്പെടുന്നു



9. പുനലൂർ തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്.

ബ്രിട്ടീഷ്‌സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.



തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്താണ് പുനലൂരിൽ തൂക്കുപാലത്തിനുള്ള ആവശ്യവും ആശയവും ഉടലെടുത്തത്. അന്ന് തിരുവിതാംകൂർ ദിവാൻ നാണുപിള്ള ആയിരുന്നു. അദ്ദേഹം ബ്രിട്ടീഷ് എഞ്ചിനിയറായ ആൽബെർട്‌ ഹെൻട്രിയെ തൂക്കുപാല നിർമ്മാണത്തിന്റെ മേൽനോട്ടം ഏൽപ്പിക്കുകയും, 1871-ൽ പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

കല്ലടയാറിന്റെ ഇരുകരകളിലുമായി വളർന്നുവന്ന പുനലൂർ പട്ടണത്തിന്റെ ചരിത്രനാൾവഴികളിൽ സുപ്രധാന പങ്കുവഹിച്ച തൂക്കുപാലത്തിന്റെ നിർമ്മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിനു വളരെയേറെ സഹായമായി. ശാന്തമായി ഒഴുകുന്നതായി തോന്നിപ്പിക്കുമെങ്കിലും പൊതുവേ നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള നദിയാണ്‌ കല്ലടയാർ. അതിനാൽ തൂണുകളിൽ കെട്ടിപടുക്കുന്ന സാധാരണ പാലം ഇവിടെ പ്രായോഗികമല്ല എന്നു നിരവധി പരിശ്രമങ്ങളിലൂടെ ബോധ്യമാവുകയും അതുവഴി തൂക്കുപാലമെന്ന ആശയത്തിലേക്ക് എത്തിചേരുകയുമാണുണ്ടായത്



കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട്‌ കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകൾ പൂർണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകൾക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ്‌ചട്ടകൂടുകളിലുറപ്പിച്ച തമ്പകം പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹന ഗതാഗതമുൾപ്പടെ സാധ്യമായിരുന്നത്‌ എന്നത്‌ കൗതുകകരം തന്നെയാണ്‌.

20 അടിയോളം വീതിയും നാനൂറ്‌ അടിയോളം നീളവുമുള്ള തൂക്ക്‌ പാലത്തിലൂടെ തമിഴ്‌നാട്ടിൽ നിന്നുമുള്ള കച്ചവടസംഘങ്ങൾ നിരവധി വന്നു, പോയി, മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും നിലവിലുണ്ടായിരുന്ന തമിഴ്‌ ചുവയുള്ള സംസ്കാരം കൂടുതൽ ബലപ്പെടുകയും ചെയ്തു.

കാളവണ്ടികൾക്കും, കുതിരവണ്ടികൾക്കും ശേഷം മോട്ടോർ വാഹനങ്ങളും ഈ പാലത്തിലൂടെ ഗതാഗതം നടത്തിയിട്ടുണ്ട്. പിന്നീട് സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നതുകൊണ്ട് ഗതാഗതം മുഴുവൻ ആ പാലത്തിലേക്ക് മാറി. എന്നിരുന്നാലും കേരള വാട്ടർ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാൻ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റൻ ജലനിർഗമനകുഴലുകൾ പൊട്ടിയൊലിച്ച്‌ വാർന്ന ക്ലോറിൻ കലർന്ന ജലം മൂലം വർഷങ്ങൾ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന തമ്പകം തടി”’ തട്ടിനും, കൂറ്റൻ ചങ്ങലക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.



പുനലൂർ തൂക്ക്‌ പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ ചങ്ങലകൾ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത്‌ (ഇത്‌ പാലത്തിൽ വന്യമൃഗങ്ങൾ കയറിയാൽ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ ) ഇപ്പോൾ തീരെ ഇല്ലാതായിരിക്കുന്നു, തടിത്തട്ടിൽ ഇരുമ്പ്‌ പട്ട പിടിപ്പിച്ച്‌ കൂറ്റൻ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത്‌ തുരുമ്പെടുത്ത്‌ നാശോന്മുഖമായിരിക്കുന്നു. കരിങ്കൽ തൂണുകളിലെ വിടവുകളിലുള്ള ആൽമരത്തൈകൾ കരിച്ചുകളഞ്ഞെങ്കിലും പിന്നെയും വളർന്നുവരുന്നുണ്ട്.

10. അമൃതപുരി

കൊല്ലം ജില്ലയിലാണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. കരുനാഗപ്പള്ളിക്ക് അടുത്തുള്ള വള്ളിക്കാവില്‍ ആണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 120 കിലോമീറ്ററും അകലെയായാണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. കൊല്ലം നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.



11. ഹൗസ് ബോട്ട് യാത്ര

അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്‌. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. പകല്‍യാത്രയും പകലും രാത്രിയും ഹൗസ്‌ബോട്ടില്‍ ചെലവഴിക്കാന്‍ കഴിയുന്ന തരത്തിലുള്ള പാക്കേജുകളും ലഭ്യമാണ്‌. സഞ്ചാരികള്‍ക്ക്‌ അവരുടെ പോക്കറ്റിന്റെ കനത്തിനും സൗകര്യത്തിനും അനുസരിച്ച്‌ അനുയോജ്യമായ പാക്കേജുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.

12.തേവള്ളികൊട്ടാരം

വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ്‌ തേവള്ളി കൊട്ടാരം. കൊല്ലത്തു നിന്ന്‌ 25 കിലോമീറ്റര്‍ അകലെയാണ്‌ കൊട്ടാരം സ്ഥിതി ചെയ്യുന്നത്‌. അഷ്ടമുടി കായലിലൂടെ ബോട്ടില്‍ കൊട്ടാരത്തിലെത്താം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ താമസിച്ചിരുന്ന തേവള്ളി കൊട്ടാരത്തിലൂടെ നടക്കുമ്പോള്‍ ഒരു കാലഘട്ടം സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ ഇതള്‍വിരിയും.



13. അച്ചന്‍കോവില്‍

'കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമമാണു അച്ചൻകോവിൽ. പുനലൂർ പട്ടണത്തിൽനിന്ന് അലിമുക്ക് ചെമ്പനരുവി വഴി കിഴക്ക് സഹ്യപർവതനിരകളുടെ മധ്യത്തിൽ അച്ചൻകോവിൽ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താ ക്ഷേത്രം ഒരു ഹൈന്ദവതീർഥാടനകേന്ദ്രമാണ്. അച്ചൻകോവിൽ പ്രദേശത്തും പരിസരങ്ങളിലും റബർതോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസൽ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രം വരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്.



മലമ്പണ്ടാരങ്ങൾ എന്നറിയപ്പെടുന്ന ഗിരിവർഗക്കാരുടെ കേന്ദ്രമായ അച്ചൻകോവിൽ, തെൻമല പഞ്ചായത്തിലാണു. ഇവിടുത്തെ ഗിരിവർഗക്കാരുടെ അധിവാസത്തിന് ഗവൺമെന്റ് ഏതാനും ഗിരിവർഗ്ഗകോളനികൾ സ്ഥാപിച്ചിട്ടുണ്ട്.

ഇവിടുത്തെ ശാസ്താക്ഷേത്രം കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമൻ സ്ഥാപിച്ചതാണെന്ന് ഐതിഹ്യങ്ങൾ ഘോഷിക്കുന്നു. എന്നാൽ ഒരു തീർഥാടനകേന്ദ്രമെന്നനിലയിൽ മലയാളികളെക്കാൾ തമിഴ്നാട്ടിലുള്ള ഭക്തൻമാരെയാണ് ഇവിടം കൂടുതൽ ആകർഷിച്ചുവരുന്നത്. ധനുമാസത്തിലെ മണ്ഡലപൂജയും മകരത്തിലെ രേവതിപൂജയുമാണ് ഇവിടുത്തെ മുഖ്യ ഉത്സവങ്ങൾ. മണ്ഡലപൂജയിൽ തേരോട്ടവും രേവതിപൂജയിൽ പുഷ്പാഭിഷേകവും പ്രധാന ചടങ്ങുകളാണ്.



വർണശബളമായ ആടയാഭരണങ്ങളണിഞ്ഞ് വാളും പരിചയും കൈയിലേന്തിയുളള ശാസ്താവിന്റെ വിഗ്രഹം ഭക്തൻമാർക്ക് വരാഭയപ്രദമായ ഒരു കാഴ്ചയാണ്. മൂന്നാം ഉത്സവദിവസം മുതൽ ചെറിയ തേരിന്റെ ആകൃതിയിൽ നിർമിച്ച ഒരു വാഹനത്തിൽ അയ്യപ്പവിഗ്രഹം വഹിച്ചുകൊണ്ടുള്ള എഴുന്നള്ളത്തു നടക്കുന്നു.

ഇതിന് മണികണ്ഠമുത്തയ്യസ്വാമിയുടെ എഴുന്നള്ളത്ത് എന്നാണ് പറഞ്ഞുവരുന്നത്. ഒമ്പതാമുത്സവത്തിന് ചക്രങ്ങൾ ഘടിപ്പിച്ച വലിയ രഥത്തിലാണ് എഴുന്നള്ളത്ത്. ദക്ഷിണേന്ത്യയിലെ മറ്റൊരു ദേവാലയത്തിലും ഇവിടുത്തെ രേവതിപൂജയിലെന്നപോലെ ഇത്രയധികം പുഷ്പങ്ങൾ അഭിഷേകത്തിനുപയോഗിക്കാറില്ലെന്ന് പറയപ്പെടുന്നു.



ക്ഷേത്രമതിൽക്കെട്ടിനുളളിലും പരിസരങ്ങളിലും ധാരാളം ഉപദേവാലയങ്ങളുണ്ട്. അയ്യപ്പന്റെ പരിവാരങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ചെറുമണ്ഡപങ്ങളും അമ്മൻകോവിലുകളും ഇവയിലുൾപ്പെടുന്നു. കറുപ്പസ്വാമി, കറുപ്പായിഅമ്മ, ചേപ്പാറമുണ്ടൻ, ചേപ്പാണിമാടൻ, കാളമാടൻ, കൊച്ചിട്ടാണൻ (കൊച്ചിട്ടിനാരായണൻ), ശിങ്കിലിഭൂതത്താൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മൂർത്തികളുടേതാണ് ഈ പ്രതിഷ്ഠകൾ. ചതുർബാഹുവായ വിഷ്ണുവിന്റെയും ചില ഭഗവതികളുടെയും പ്രതിഷ്ഠകളും ഇക്കൂട്ടത്തിലുണ്ട്.പാമ്പുകടിയേറ്റവർക്ക് ഈ ക്ഷേത്രത്തിൽ ചികിൽസ നൽകാറുണ്ട്. ക്ഷേത്രത്തിലെ തീർത്ഥം ആണ് മരുന്നായി ഉപയോഗിക്കുന്നത്.



14. അഡ്വെഞ്ചര്‍ പാര്‍ക്ക്‌

നഗരഹൃദയത്തില്‍ നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ അകലെ അഷ്ടമുടി കായലിന്റെ തീരത്താണ്‌ അഡ്വെഞ്ചര്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌. ജില്ലയിലെ എറ്റവും പ്രശ്‌സതമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണിത്‌. സര്‍ക്കാര്‍ അതിഥിസമന്ദിര വളപ്പില്‍ 48 ഏക്കറിലായി വ്യാപിച്ചു കിടക്കുകയാണ്‌ അഡ്വെഞ്ചര്‍ പാര്‍ക്ക്‌. കുട്ടികള്‍ക്കുള്ള ട്രാഫിക്‌ പാര്‍ക്ക്‌, ബോട്ട്‌ ക്‌ളബ്ബ്‌, കേരള ടൂറിസം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ എന്നിവ ഇവിടെയുണ്ട്‌.



15.അമൃതപുരി

കൊല്ലം നഗരത്തില്‍ നിന്ന്‌ മുപ്പത്‌ കിലോമീറ്റര്‍ അകലെ വള്ളിക്കാവില്‍ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമാണ്‌ അമൃതപുരി. മത്സ്യബന്ധന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറിയൊരു ഗ്രാമമാണ്‌ വള്ളിക്കാവ്‌. മാതാ അമൃതാനന്ദമയിയുടെ ജന്മസ്ഥലമെന്ന ഖ്യാതിയും വള്ളിക്കാവിനുണ്ട്‌. മാതാ അമൃതാനന്ദമയി ആശ്രമങ്ങളുടെ ആസ്ഥാനമെന്ന നിലയില്‍ ഇവിടം ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.



16. കരുനാഗപ്പള്ളി

കൊല്ലത്തു നിന്നും 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കരുനാഗപ്പള്ളി മതകേന്ദ്രങ്ങള്‍ക്കും അമ്പലങ്ങള്‍ക്കും പ്രശസ്‌തമാണ്‌. പുരാതനനകാലത്ത്‌ കരുനാഗപ്പള്ളിക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങള്‍ ബുദ്ധമത വിശ്വാസികളുടെ അധിവാസ കേന്ദ്രമായിരുന്നെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഈ കാലയളവില്‍ കരുനാഗപ്പളളി ഒരു പഠനകേന്ദ്രമായിരുന്നതായും പറയപ്പെടുന്നു. സമീപത്തെ ഒരു ടാങ്കില്‍ നിന്ന്‌ കണ്ടെടുത്ത ബുദ്ധപ്രതിമ ഈ വിശ്വാസങ്ങള്‍ക്കുള്ള തെളിവാണ്‌



17.മയ്യനാട്

കൊല്ലം നഗരത്തില്‍ നിന്ന്‌ പത്ത്‌ കിലോമീറ്റര്‍ അകലെ നഗരപ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുതും മനോഹരവുമായൊരു ഗ്രാമമാണ്‌ മയ്യനാട്‌. മയ്യനാട്ടിലേക്ക്‌ റോഡ്‌മാര്‍ഗ്ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഇവിടേക്ക്‌ കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും എപ്പോഴും ബസ്സുകളുണ്ട്‌. പരവൂര്‍ കായലിന്റെ തീരത്താണ്‌ മയ്യനാട്‌ സ്ഥിതി ചെയ്യുന്നത്‌. അറബിക്കടലിന്‌ സമാന്തരമായി നീണ്ടതീരം മയ്യനാടിനുണ്ട്‌. ഇവിടം മീന്‍ പിടുത്തത്തിനും മറ്റും പ്രശസ്‌തമാണ്‌.



18.നീണ്ടകര തുറമുഖം

കൊല്ലത്തു നിന്നും എട്ടു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന നീണ്ടകര തുറമുഖം പ്രധാനപ്പെട്ടൊരു മത്സ്യബന്ധന തുറമുഖം കൂടിയാണ്‌. ഇന്റോ നോര്‍വീജിയന്‍ ഫിഷറീസ്‌ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ആസ്ഥാനമായ നീണ്ടകര മേഖലയിലെ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളുടെയും അനുബന്ധ മേഖലകളുടെയും സിരാകേന്ദ്രമാണ്‌.



19 ഓച്ചിറ

കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ്‌ ഓച്ചിറ. കൊല്ലത്തു നിന്ന്‌ 55 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഓച്ചിറയിലെത്താം. മതകേന്ദ്രം, തീര്‍ത്ഥാടന കേന്ദ്രം എന്നീ നിലകളിലാണ്‌ ഓച്ചിറയുടെ പ്രശസ്‌തി. ഈ പട്ടണത്തില്‍ നിരവധി പുരാതന ക്ഷേത്രങ്ങളും ചരിത്ര സ്‌മാരകങ്ങളുമുണ്ട്‌. ഓച്ചിറയിലെ ഏറ്റവും പ്രസിദ്ധവും നിരവധി വിശ്വാസികള്‍ എത്തുന്നതുമായ ക്ഷേത്രമാണ്‌ പരബ്രഹ്മ ക്ഷേത്രം. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇവിടുത്തെ ആരാധനാമൂര്‍ത്തി പരബ്രഹ്മം അഥവാ ഓംകാരമാണ്‌

20.തിരുമുല്ലവാരം ബീച്ച്

കച്ചവടക്കാരുടെ ബഹളൊന്നുമില്ലാത്ത മനോഹരമായ തീരമാണ്‌ തിരുമുല്ലവാരം ബീച്ച്‌. നഗരത്തില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ അകലെയാണ്‌ ബീച്ചിന്റെ സ്ഥാനം. അധികം ആഴമില്ലാത്തതിനാല്‍ ഇവിടെ സുരക്ഷിതമായി നീന്താം. ഇക്കാരണത്താല്‍ കുട്ടികള്‍ക്കും ഇവിടെ ഭയാശങ്കകളില്ലാതെ ആഘോഷിച്ചു തിമിര്‍ക്കാം. കുടുംബത്തോടൊപ്പം ഉല്ലസിക്കാന്‍ പറ്റിയ ഇടമാണ്‌ തിരുമുല്ലവാരം ബീച്ച്‌. ചുറ്റുമുള്ള മനോഹരമായ കാഴ്‌ചകള്‍ കണ്ട്‌ ഇവിടെ സമയം ചെലവിടാവുന്നതാണ്‌.



സമീപത്ത്‌ സ്ഥിതി ചെയ്യുന്ന വിഷ്‌ണു ക്ഷേത്രത്തിന്റെ പേരില്‍ നിന്നാണ്‌ ഈ ബിച്ചിന്‌ തിരുമുല്ലവാരം എന്ന പേര്‌ ലഭിച്ചത്‌. പ്രശസ്‌തമായ ഞായറാഴ്‌ച പാറ ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്‌. തീരത്തു നിന്ന്‌ അരകിലോമീറ്റര്‍ അകലെ കടലിലായാണ്‌ ഈ പാറ സ്ഥിതി ചെയ്യുന്നത്‌. വേലിയിറക്കസമയത്ത്‌ പാറ കാണാന്‍ കഴിയും. വൈകുന്നേരങ്ങളില്‍ ബീച്ചിന്റെ സൗന്ദര്യം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയും. അതിനാല്‍ ബീച്ച്‌ സന്ദര്‍ശനത്തിന്‌ വൈകുന്നേരങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. മഴക്കാലം ഒഴികെയുള്ള ഏതു സമയത്തും ഇവിടം സന്ദര്‍ശിക്കാം.



21.തങ്കശ്ശേരി ബീച്ച്

കൊല്ലത്തു നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉല്ലാസകേന്ദ്രമാണ്‌ തങ്കശ്ശേരി ബീച്ച്‌. മനോഹരമായ ഈ തീരത്തിന്‌ ചിത്രപരമായ പ്രാധാന്യവും ഉണ്ട്‌. ബീച്ചില്‍ നിന്നാല്‍ തകര്‍ന്നടിഞ്ഞ ഒരു പോര്‍ച്ചുഗീസ്‌ കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. വിശ്രമിക്കാനും ഉല്ലസിക്കാനുമായി സഞ്ചാരികള്‍ ഇവിടെ എത്തുന്നു.

22. അഞ്ചൽ

കൊല്ലം നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെയായാണ് അഞ്ചൽ പട്ടണം സ്ഥിതി ചെയ്യുന്നത്‌. അഗസ്ത്യക്കോട് ക്ഷേത്രം, പനയഞ്ചേരി ശ്രീധർമ്മ ശാസ്താ ക്ഷേത്രം, കളരിയിൽ ഭഗവതീക്ഷേത്രം, ഏറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ.



23.കൊട്ടാരക്കര ഗണപതി

കൊട്ടാരക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഈ ക്ഷേത്രം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേക്കര ശിവക്ഷേത്രമെന്നാണ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രത്തിന്റെ പേര്, ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ



24. കൊട്ടാരക്കര കൊട്ടാരം

ഈ പ്രദേശത്തെ പ്രശസ്തമായ കൊട്ടാരമായ കൊട്ടാരക്കര കൊട്ടാരം ഒട്ടേറെ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കൊട്ടാരക്കരയെന്ന പേരുതന്നെ ഇവിടുത്തെ കൊട്ടാരങ്ങളുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് പറയുന്നത്. കൊട്ടാരക്കരയിലെ ആദ്യത്തെ കൊട്ടാരം പണികഴിപ്പിക്കപ്പെട്ടത് പതിനാലാം നൂറ്റാണ്ടിലാണ്. കൊട്ടാരക്കരയിലും പരിസരത്തും ഒട്ടേറെ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം.

25. ജടായൂ പാറ – സാഹസിക കേന്ദ്രം

സീതാ ദേവിയെ പുഷ്പകവിമാനത്തില്‍ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു രാവണന്‍. മാരീചനെ മാനിന്‍റെ വേഷത്തില്‍ അയച്ച് സീതയെ മോഹിപ്പിച്ചു തന്ത്രപൂര്‍വ്വം തട്ടിക്കൊണ്ടുപോയി എന്ന് കഥ. ഏതായാലും പോകുന്ന വഴിയില്‍ ഒരു മലയുടെ മുകളില്‍ വിശ്രമിക്കുകയായിരുന്ന ജടായൂ എന്ന ഭീമന്‍ പക്ഷി, സീതാദേവിയുടെ രോദനം കേള്‍ക്കുകയും പുഷ്പ്പകവിമാനത്തെ തന്‍റെ ചിറകിനാല്‍ തടഞ്ഞ് രാവണനെ പിന്തിരിപ്പിക്കാന്‍ നോക്കുകയും ചെയ്തു.

ഏറെ നേരത്തെ ‘യുദ്ധ’ത്തിനു ശേഷം രാവണന്‍, ജടായുവിന്‍റെ ചിറകരിഞ്ഞു താഴെ വീഴ്ത്തി. ആകാശത്ത് നിന്നു താഴെ പാറയിലേക്ക്‌ ജടായു പതിച്ച സ്ഥലത്ത് ആഴത്തില്‍ ഒരു കുഴിയുണ്ടായി. അവിടം ഒരു കുളമായി രൂപപ്പെട്ടു. സീതയെ അന്വേഷിച്ചുവന്ന ശ്രീരാമന്‍ മലയില്‍ ജടായുവിനെ കാണുകയും മോക്ഷം കൊടുക്കുകയും ചെയ്തു. ഇത്രയും രാമായണത്തിലെ കഥയാണ്.



ഈ കഥയുടെ ശേഷിപ്പുകള്‍ കഥാമുഹൂര്‍ത്തങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സന്ദര്‍ശകരുടെ കണ്ണുകള്‍ക്ക് കുളിര്‍മ്മയായി ഇപ്പോഴും നിലകൊള്ളുന്നു. വര്‍ത്തമാനകാലത്തെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി. കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന സ്ഥലത്ത്. ജടായുമംഗലം പിന്നീട് ചടയമംഗലമായി മാറുകയായിരുന്നു.

ശ്രീരാമന്റെ പാദമുദ്ര എന്ന് വിശ്വസിക്കപ്പെടുന്ന കാല്‍പ്പാദത്തിന്‍റെ ആകൃതിയിലുള്ള ഒരു കുളമുണ്ട് പാറയുടെ മുകളില്‍. ഈ ചെറിയകുളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ജലം ഏതു കൊടുംവേനലിലും വറ്റാതെ നില്‍ക്കുന്നു. ആയിരം അടി മുകളില്‍ പാറയുടെ മുകളില്‍ കാണുന്ന ഈ ചെറിയ ജലസ്രോതസ്സില്‍ എത്ര തേവിക്കളഞ്ഞാലും വീണ്ടും ജലം വന്നു നിറയുന്നത് അത്ഭുതത്തോടെയാണ് യുക്തിവാദികള്‍ പോലും കാണുന്നത്. ഏതവസ്ഥയിലും ഈ കുളത്തില്‍നിന്നും ജലം പുറത്തേക്കു തുളുമ്പിപോകില്ല എന്നതും അതിശയമാണ്.



ജടായു ഇരുന്ന, ചിറകറ്റുവീണ, ജീവന്‍ വെടിഞ്ഞ ഈ മല ജടായുപാറ എന്ന പേരില്‍ ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ആയിരം അടി ഉയരമുള്ള പാറയുടെ മുകളില്‍ ഭീമാകാരമായ ജടായു ശില്പ്പവുമായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ജടായുപാറ കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. പാറയുടെ മുകളില്‍നിന്ന് നോക്കിയാല്‍ കിഴക്ക് സഹ്യപര്‍വ്വതവും പടിഞ്ഞാറ് അറബിക്കടലും കാണാന്‍ കഴിയും.



സംസ്ഥാനവിനോദസഞ്ചാരവകുപ്പിന്റെ എക്കോ-ടൂറിസം വിഭാഗം പാറയില്‍ അറുപത് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ചലച്ചിത്രസംവിധായകനും ശില്പ്പിയുമായ രാജീവ്അഞ്ചല്‍ ആണ് ടൂറിസംവകുപ്പിനുവേണ്ടി നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.

ജടായുശില്പ്പത്തിന്റെ ഉള്ളില്‍ രണ്ടു നിലയിലായി ജടായുവിന്റെ കഥ ചിത്രങ്ങളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ജടായുവിന്റെ ചിറകില്‍ കൂടി അകത്തുകയറി കണ്ണില്‍കൂടി പുറംകാഴ്ചകള്‍ കാണുംവിധമാണ് ശില്‍പ്പം ഒരുക്കിയിരിക്കുന്നത്. മലമുകളിലായി ഒരു ശ്രീരാമ ക്ഷേത്രവുമുണ്ട്.

26 -കുടുക്കത്തു പാറ

അഞ്ചൽ നിന്ന് ചണ്ണപ്പേട്ട വഴി ഇവിടെ എത്താം .വനത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകളിൽ നിന്നുള്ള പ്രകൃതി ആസ്വാദനം മനോഹരമാണ് .

27- പിനാക്കിൾ വ്യൂ പോയിന്റ്

പുനലൂർ നിന്നും അഞ്ചൽ നിന്നും കുരുവിക്കോണം വഴി ഇവിടെ എത്താം .പ്രഭാതത്തിലെ മഞ്ഞു കാഴ്ച അതി മനോഹരമാണ് .

28- ഓലിയരിവ് വെള്ളച്ചാട്ടം -

അധികമാരും എത്തിപ്പെടാത്ത സ്ഥലമാണ് ഏരൂർ പഞ്ചായത്തിൽ പെട്ട ഈ സ്ഥലം .പുനലൂർ അഞ്ചൽ റൂട്ടിൽ മാവിള നിന്നും ,ഏരൂർ അയിലറ റൂട്ടിൽ കലുങ്ക് ജംഗ്ഷനിൽ നിന്നും ഇവിടെ എത്താം .

29-ഓയിൽപാം എസ്റ്റേറ്റ്

വിളക്കുപാറ - ഭാരതീപുരം എന്നിവിടങ്ങളിൽ നിന്ന് എസ്റ്റേറ്റിൽ എത്താം .ഫാക്ടറിയിൽ പ്രവേശിക്കണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണം .
(വിവരങ്ങൾക്ക് കടപ്പാട്)

03 December 2018

ഇതോ പ്രണയം ?

പറയാതെ പറഞ്ഞതാണോ പ്രണയം...?
കണ്ണിൽ  നോക്കി മനസ്സറിയാൻ നീയൊന്നു മുഖമുയർത്തി നോക്കിയില്ലല്ലോ .. ചുണ്ടിലൊരു പുഞ്ചിരിയെങ്കിലും എനിക്കായ് കാത്തുവെക്കാമായിരുന്നില്ലേ ...

21 November 2018

ജർവകളുടെ ആചാരവും വംശശുദ്ധിയും

തെക്കന്‍ ആന്‍ഡമാന്‍ ദ്വീപില്‍ ഒറ്റപ്പെട്ട് കഴിയുന്ന ജാര്‍വ ഗോത്രക്കാര്‍ സമീപ പ്രദേശങ്ങളില്‍ അരിയും വാഴക്കുലയും മറ്റും തട്ടിയെടുക്കാനായി എത്തിയാല്‍ അവരെ എന്താണ് ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാം. ജാര്‍വ വിഭാഗക്കാര്‍ക്കായി വനത്തിനുള്ളില്‍ മാറ്റിവച്ചിട്ടുള്ള 300 ചതുരശ്ര മൈല്‍ പ്രദേശത്തേക്ക് അവരെ തിരിച്ചയക്കുക എന്നതാണ് വര്‍ഷങ്ങളായി തുടരുന്ന നയം. നൂറ്റാണ്ടുകളായി ആ മേഖലയില്‍ വേട്ടയാടി ജീവിക്കുന്നവരാണ് ജാര്‍വകള്‍. ഭൂമിയില്‍ അവശേഷിക്കുന്ന ശിലായുഗ കാലഘട്ടത്തിലെ സംസ്‌കാരമായ ജാര്‍വകളുടെ പരമ്പരാഗത ജീവിതത്തില്‍ വളരെ കുറച്ചു മാത്രം ഇടപെടാവൂവെന്ന് പൊലീസിന് വ്യക്തമായ നിര്‍ദ്ദേശമുണ്ട്. ഇവര്‍ വസിക്കുന്ന വന മേഖലയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും തെക്കന്‍ ആന്‍ഡമാന്‍ ദ്വീപിലെ എസ് ഐയായ റിസ്വാന്‍ ഹസ്സന്റെ അധികാര പരിധിക്കുള്ളിലാണ്.

കഴിഞ്ഞ നവംബറില്‍ ഇവിടെ ഒരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചു മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ കൊലപാതകം. സംഭവത്തിന് ദൃക്‌സാക്ഷിയായ രണ്ട് സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ടു വന്ന് പൊലീസിന് മൊഴി നല്‍കി. പക്ഷേ പൊലീസ് ചെകുത്താനും നടുക്കടലിനും ഇടയില്‍ എന്ന് പറഞ്ഞ അവസ്ഥയിലായി. ചരിത്രത്തിലാദ്യമായി ഒരു ജാര്‍വ വംശജനെ കൊലപാതക കുറ്റാരോപണത്തില്‍ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന സംശയത്തിലാണ് അവര്‍.

ഈ ഭൂമിയില്‍ ആകെ അവശേഷിക്കുന്നത് 400-ഓളം ജാര്‍വകള്‍ മാത്രമാണ്. നമ്മുടെ ഗ്രഹത്തിലെ ഏറ്റവും നിഗൂഢമായ ജനതയെന്നാണ് ഇവരെ ജനിതക ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. 50,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നിന്നും ആന്‍ഡമാനിലേക്ക് കുടിയേറിയവരാണ് ഇവരെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. കറുകറുത്ത തൊലിയും ഉയരക്കുറവുമുള്ള ഇക്കൂട്ടര്‍ 1998 വരെ പൂര്‍ണമായും സാംസ്‌കാരികമായും ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നത്. ഇവര്‍ താമസിക്കുന്ന വനപ്രദേശത്തേക്ക് പുറത്തു നിന്ന് ആരെങ്കിലും കടന്നു കയറിയാല്‍ അവരെ ഇരുമ്പ് അഗ്രമുള്ള അമ്പെയ്ത് ആക്രമിക്കുമായിരുന്നു.


സമീപവാസികളുമായി ഈ ആദിവാസികള്‍ സമാധാനത്തില്‍ എത്തിയതിനുശേഷം ഇന്ത്യ സര്‍ക്കാര്‍ ജാര്‍വകളും അവര്‍ക്കു ചുറ്റിലും വസിക്കുന്നവരും തമ്മിലുള്ള ബന്ധം കുറഞ്ഞതോതില്‍ നിര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. മദ്യം കൊടുത്ത് വശീകരിച്ചതും ആദിവാസി സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചതും കാരണം അമേരിക്കയിലും ഓസ്‌ത്രേലിയയിലും ഒക്കെ ആദിവാസികള്‍ക്ക് സംഭവിച്ചതു പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ അത്തരമൊരു നയം സ്വീകരിച്ചത്.

എന്നിരുന്നാലം ജാര്‍വകളും പുറത്തുള്ളവരും തമ്മില്‍ സമ്പര്‍ക്കമുണ്ടായി. ആളുകള്‍ തൊഴില്‍ തേടി ആദിവാസികളുടെ മേഖലയില്‍ എത്തുന്നുണ്ട്. കൂടാതെ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളില്‍ ജാര്‍വകള്‍ക്ക് വൈദ്യ സഹായം ലഭിക്കുന്നുമുണ്ട്. ജാര്‍വ അംഗങ്ങളുമായി വേട്ടക്കാര്‍ അവിഹിത ബന്ധങ്ങള്‍ സ്ഥാപിക്കുകയും ഞണ്ടിനേയും മത്സ്യത്തേയും പിടിക്കാന്‍ സഹായിക്കുന്നതിന് പകരമായി ഭക്ഷ്യ വസ്തുക്കള്‍ അവര്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

അവിവാഹിതയായ ഒരു ജാര്‍വ കഴിഞ്ഞ വര്‍ഷം സാധാരണയിലും കറുപ്പു നിറം കുറഞ്ഞ ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത് അത്തരമൊരു ബന്ധത്തിലൂടെ ആകാമെന്ന് പൊലീസ് കരുതുന്നു.

ഈ കുഞ്ഞ് പിറന്ന കാര്യത്തെ കുറിച്ച് പുറംലോകത്ത് ആദ്യമറിഞ്ഞത് 24-കാരിയായ ആദിവാസി ക്ഷേമ ഓഫീസര്‍ ജാനഗി സവുരിയമ്മാളാണ്. ഇവരുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത് ആദിവാസി റിസര്‍വിന്റെ അറ്റത്തെ ചീങ്കണികള്‍ നിറഞ്ഞ അരുവിയുടെ തീരത്താണ്.

വിധവകള്‍ക്കും അപൂര്‍വമായി പുറംനിവാസികളില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന ജാര്‍വ വനിതകള്‍ക്കും ജനിക്കുന്ന കുട്ടികളെ ഈ ആദിവാസി സമൂഹം ആചാരപ്രകാരം കൊല്ലാറുണ്ടെന്നത് ഒരു രഹസ്യമല്ല. സര്‍ക്കാര്‍ സേവനത്തിലുണ്ടായിരുന്ന ഡോക്ടര്‍ രത്തന്‍ ചന്ദ്ര ഖര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ കുറിപ്പുകളില്‍ ജാര്‍വകളുടെ ഈ ആചാരം വിവരിക്കുന്നുണ്ട്. കൊല്ലാന്‍ പോകുന്ന കുഞ്ഞിന് മൂലയൂട്ടുന്ന എല്ലാ ജാര്‍വ സ്ത്രീകളും പാലൂട്ടും. തുടര്‍ന്ന് മുതിര്‍ന്ന ഒരാള്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊല്ലും. അങ്ങനെയാണ് ജാര്‍വ സമൂഹം തങ്ങളുടെ വംശശുദ്ധിയും വിശുദ്ധിയും കാത്ത് സൂക്ഷിക്കുന്നത്.


ജാര്‍വകള്‍ക്കിടയിലെ 12 വര്‍ഷത്തെ സേവനത്തിന് ഇടയില്‍ നടന്ന ഏഴോളം അത്തരം കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ആ കുഞ്ഞുങ്ങളുടെ മുഖം തന്നെ വേട്ടയാടിയിരുന്നുവെന്നും എന്നാല്‍ ഈ സമൂഹത്തിന്റെ പാരമ്പര്യങ്ങളിലും ആചാരങ്ങളിലും ഒരിക്കലും ഇടപെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ജാനഗിക്ക് മറ്റൊരു വീക്ഷണമാണുള്ളത്. ഈ കുഞ്ഞിനെ വളരാന്‍ അനുവദിക്കരുതെന്ന് ചിലര്‍ക്ക് ആഗ്രഹമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ജാനഗി ജാര്‍വകള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും ഒരു ഘട്ടത്തില്‍ ആ കുഞ്ഞിനെ ശ്രദ്ധിക്കുന്നതിനായി ഒരു സോഷ്യല്‍ വര്‍ക്കറെ നിയോഗിക്കുകയും ചെയ്തിരുന്നു.

കുട്ടിയുടെ ജീവന്‍ അപകടത്തിലാണ് എന്ന് തിരിച്ചറിഞ്ഞത് ജാനഗി മാത്രമല്ല. ജാര്‍വ റിസര്‍വിന് സമീപത്തെ ആശുപത്രിയില്‍ ജാര്‍വ രോഗികളുടെ മേല്‍നോട്ടം വഹിക്കുന്ന റൂബി തോമസാണ് അപകടം തിരിച്ചറിഞ്ഞ മറ്റൊരാള്‍. ഇത്തരം കുഞ്ഞുങ്ങളെ ജാര്‍വകള്‍ കൊലപ്പെടുത്തുമെന്ന് അവര്‍ കേട്ടിട്ടുണ്ടായിരുന്നു. അതിനാല്‍ കുഞ്ഞിനേയും കൊണ്ട് അമ്മ ചികിത്സയ്ക്കായി ഈ ആശുപത്രിയില്‍ എത്തിയപ്പോള്‍ തൊലിയുടെ നിറം കണ്ട് തിരിച്ചറിഞ്ഞ അവര്‍ മറ്റു ജാര്‍വ രോഗികളില്‍ നിന്നും അവനെ ഒളിപ്പിച്ചിരുന്നു.

അവനെ തിരിച്ചയക്കാതെ ഇരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവോയെന്ന് റൂബി അത്ഭുതപ്പെടുന്നുണ്ട്. കുഞ്ഞിനേയും അമ്മയേയും ആശുപത്രിയില്‍ താമസിപ്പിച്ചിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ പുരുഷന്‍ തിരികെ വനത്തിലേക്ക് പോകണം എന്ന് പറഞ്ഞ് നിര്‍ബന്ധം പിടിക്കുകയും ഒരു ജനല്‍ തകര്‍ക്കുകയും ചെയ്തു. അമ്മയും അക്ഷമയായിരുന്നു. അതിനാല്‍ റൂബി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം അവരെ തിരികെ കാട്ടിലേക്ക് അയക്കുകയായിരുന്നു.

അഞ്ചുമാസത്തോളം പ്രശ്‌നങ്ങള്‍ ഇല്ലാതെ കടന്നു പോയി. അങ്ങനെയിരിക്കുമ്പോഴാണ് ഫീല്‍ഡ് സ്റ്റാഫുമാരില്‍ ഒരാള്‍ ജാനഗിക്ക് മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് അവര്‍ ജാര്‍വ ക്യാമ്പിലെത്തിയപ്പോള്‍ കണ്ടത് ശബ്ദമുണ്ടാക്കാതെ കരയുന്ന അമ്മയെയായിരുന്നു. കുഞ്ഞിനെ കാണാനുമുണ്ടായിരുന്നില്ല.

സംഭവത്തിന് ജാര്‍വകളായി രണ്ട് സ്ത്രീകള്‍ ദൃക്‌സാക്ഷികളായിരുന്നു. തലേദിവസം രാത്രി താതേഹാനെ എന്ന ജാര്‍വ വംശജന്‍ മദ്യപിച്ചു കൊണ്ട് കുഞ്ഞിനെ വീട്ടില്‍ നിന്നും എടുത്തുകൊണ്ട് പോയത് ഇവര്‍ കണ്ടിരുന്നു. ഇയാള്‍ക്കൊപ്പം ജാര്‍വക്കാരനല്ലാത്ത ഒരാളും ഉണ്ടായിരുന്നു. പിന്നീട് ഈ സ്ത്രീകള്‍ കുഞ്ഞിനെ പിന്നീട് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ജാനഗിയാണ് പൊലീസിന് പരാതി നല്‍കിയത്. എന്നാല്‍ ഈ കേസ് പൊലീസിനെ എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലാക്കിയിരിക്കുന്നു. ഈ ആദിവാസികള്‍ കഴിഞ്ഞ 200 വര്‍ഷങ്ങള്‍ക്കിടെ ബ്രിട്ടീഷുകാരോടും ഇന്ത്യയില്‍ നിന്ന് കുടിയേറിയവരോടും നിരന്തരമായി ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരേയും ഒരു കുറ്റകൃത്യത്തില്‍ പോലും ജാര്‍വ വംശജര്‍ ഉള്‍പ്പെട്ടിട്ടില്ല.

കേസില്‍ ഇപ്പോള്‍ ആദിവാസികളല്ലാത്ത രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കുഞ്ഞിന്റെ പിതാവെന്ന് കരുതുന്ന 25-കാരനും താതേഹാനേയ്ക്ക് മദ്യം നല്‍കിയയാളും. 25 വയസ്സുകാരനെതിരെ ബലാല്‍സംഗത്തിനും മറ്റേയാള്‍ക്കെതിരെ കൊലപാതക പ്രേരണയ്ക്കും ആദിവാസികളുടെ കാര്യങ്ങളില്‍ ഇടപെട്ടതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

എന്നാല്‍ പരാതിയില്‍ പേരുണ്ടെങ്കിലും പൊലീസ് താതേഹാനെയെ അറസ്റ്റ് ചെയ്തിട്ടില്ല. പകരം ആദിവാസി ക്ഷേമ വകുപ്പിനോട് മാര്‍ഗനിര്‍ദ്ദേശം ആരാഞ്ഞിരിക്കുകയാണെന്ന് തെക്കന്‍ ആന്‍ഡമാന്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു. കേസിനെ കുറിച്ച് ഇന്‍സ്‌പെക്ടര്‍ ഹസ്സന് സംസാരിക്കാന്‍ അനുവാദമില്ല.

മറ്റു ചില പ്രശ്‌നങ്ങളും ഈ കേസിലുണ്ട്. അവരുടെ ആചാരം അനുസരിച്ച് മൃതദേഹം ഉള്‍വനത്തില്‍ നിക്ഷേപിക്കുകയും മാസങ്ങള്‍ക്കുശേഷം അസ്ഥികള്‍ ശേഖരിക്കുകയും ചെയ്യുകയാണ് പതിവ്. കുഞ്ഞിന്റെ മൃതദേഹമുള്ളയിടത്തേക്ക് തന്നെ കൊണ്ടു പോകാന്‍ ഹസ്സന്‍ ഒരു മുതിര്‍ന്ന ജാര്‍വ വംശജനോട് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ വിസമ്മതിച്ചുവെന്ന് ജാനഗി പറയുന്നു. ഹസ്സന്‍ കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ കുഞ്ഞ് അവിടെയില്ലെന്നും മറ്റൊരു ഇടത്ത് പൂര്‍വികര്‍ക്കൊപ്പം ചേര്‍ന്നുവെന്നും അയാള്‍ പരിഭ്രമത്തോടെ പറഞ്ഞു.


ഇന്‍സ്‌പെക്ടര്‍ നിര്‍ബന്ധം തുടര്‍ന്നപ്പോള്‍ അയാള്‍ പറ്റില്ലെന്ന് തലയാട്ടി. മൃതദേഹം ഞാന്‍ നിങ്ങള്‍ക്ക് തരികയാണെങ്കില്‍ ഈ ഭൂമി കുലുങ്ങും ഞങ്ങളെല്ലാവരും മരിക്കുകയും ചെയ്യുമെന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അതോടെ പൊലീസ് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചുവെന്ന് ജാനഗി പറയുന്നു.

ഈ കുഞ്ഞിന്റെ കൊലപാതകം പുറത്തു വരുന്നതിന് മുന്‍പ് തന്നെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപിലെ അധികൃതര്‍ ജാര്‍വകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ ഇരിക്കുകയാണ്. ജാര്‍വകള്‍ വസിക്കുന്ന വനത്തിന് പുറത്തേക്ക് അവരെ കൂടുതലായി അനുവദിക്കണമോയെന്നതാണ് അധികൃതരെ അലട്ടുന്നത്. ആധുനിക സംസ്‌കാരവുമായി ആദിവാസികളെ ഇടപഴകാന്‍ അനുവദിക്കുന്നത് ദോഷകരമാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ അവരെ ഈ അവസ്ഥയില്‍ തന്നെ കഴിയാന്‍ വിടുന്നത് ശരിയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

ജാര്‍വകളെ എഴുത്തും വായനയും പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം കൈകൊണ്ട് മെനഞ്ഞ കൂടകള്‍ക്ക് പകം വസ്ത്രങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി സ്വയംപര്യാപ്തരായ സംസ്‌കാരമാണെന്നും അവരെ തെറ്റായി കൈകാര്യം ചെയ്യുന്നത് മണ്ടത്തരമാണെന്ന വാദവും ഉണ്ട്.

ഇന്ത്യയുടെ ഭരണഘടനയുടെ ഭാഗത്തു നിന്നും ചിന്തിച്ചാല്‍ ആരും നിയമത്തിന് അതീതരല്ലെന്ന് നേരായി ചിന്തിക്കുന്നവര്‍ക്ക് തോന്നാമെന്ന് എസ് പി പറയുന്നു. എന്നാല്‍ മറുവശത്ത് ഇത്തരം ജാതികള്‍ക്കും ആദിവാസികള്‍ക്കും പ്രത്യേക പദവിയുണ്ട്. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമ്മള്‍ ചുമതലപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
(വിവരങ്ങൾക്ക് കടപ്പാട്: വിവിധ വാർത്താ സൈറ്റുകൾ)

ആർക്കും കേറാനാവാത്ത ഒരു ദ്വീപ്

ആൻഡമാനിലെ സെന്റിനെലീസ് ദ്വീപാണത് . അവിടെ പോയവര്‍ പലരും തിരിച്ച് വന്നിട്ടില്ല; അവര്‍ക്ക് പുറംലോകവുമായി ബന്ധവുമില്ല.
ആന്‍ഡമാന്‍ നിക്കോബാറിലെ നോര്‍ത്ത് സെന്റിനെലീസ് ദ്വീപിലടക്കം ഇപ്പോഴും പുറംലോകവുമായി ബന്ധപ്പെടാന്‍ തയ്യാറല്ലാത്ത ഗോത്രസമൂഹമുണ്ട്. 60,000 വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്ന ഗോത്രസമൂഹമാണ് ഇതെന്നാണ് കരുതുന്നത്. നിലവിലെ ജനസംഖ്യ എത്രയാണെന്ന് അറിയില്ല. ഇവരെ കാണാനുള്ള അധികൃതരുടെ ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല.

ഇവിടെ പോയവര്‍ പലരും തിരിച്ച് വന്നിട്ടില്ല. പലരും പരിക്കുകളോടെയാണ് തിരിച്ചുവന്നത്. 2006ല്‍ ഈ ദ്വീപിന് സമീപം ബോട്ടില്‍ കിടന്നുറങ്ങിയ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. 2004ലെ സുനാമി രക്ഷാപ്രവര്‍ത്തന കാലത്ത് പോലും ഇവര്‍ സൈനികരേയോ അധികൃതരേയോ അടുപ്പിച്ചിരുന്നില്ല. ഭക്ഷണം, വസ്ത്രം, സമ്മാനപ്പൊതികള്‍ ഒന്നും ഇവരുടെയടുത്ത് ഏറ്റില്ല. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ ലക്ഷ്യം വച്ച് അമ്പയയ്ക്കാന്‍ ഒരുങ്ങുന്ന ഗോത്രവര്‍ഗക്കാരുടെ ചിത്രം വന്നിരുന്നു.

ഞങ്ങള്‍ ദ്വീപിനടുത്തെത്തുമ്പോള്‍ അവര്‍ മലവിസര്‍ജ്ജനം നടത്താനിരിക്കുന്ന പോലെ ചന്തി കാട്ടി ഇരിക്കും. ഞങ്ങളെ അപമാനിക്കുന്ന പോലെ, ഇങ്ങോട്ട് വരേണ്ടതില്ലെന്ന സൂചനയില്‍. നിങ്ങള്‍ സുഹൃത്തായോ ശത്രുവായോ എങ്ങനെ അവിടെ എത്തിയാലും ഒരേ സ്വീകരണമാണ് കിട്ടുക, അമ്പും വില്ലുമായി – നരവംശ ശാസ്ത്രജ്ഞന്‍ ടിഎന്‍ പണ്ഡിറ്റ് പറയുന്നു. 1980കളിലും 90കളിലും ഇവിട ഗവണ്‍മെന്റ് ദൗത്യങ്ങളുമായി എത്തിയപ്പോഴുള്ള അനുഭവങ്ങളാണ് പണ്ഡിറ്റ് പങ്കുവച്ചത്. 1964 മുതല്‍ ഇവരുമായി ബന്ധപ്പെടാന്‍ അധികൃതര്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.

ഒരിക്കല്‍ മാത്രമാണ് ഇവിടെ പുറത്ത് നിന്നുള്ളവര്‍ സ്വീകരിക്കപ്പെട്ടത്. 1991 ജനുവരി നാലിന് ഇവിടെയെത്തിയ ഒരു സംഘം പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ ഗോത്രവര്‍ഗക്കാര്‍ സ്വീകരിച്ചതായാണ് അവര്‍ അവകാശപ്പെട്ടത്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ 2005ല്‍ ഇനി ഇവരുമായി ബന്ധപ്പെടാനോ അവരുടെ ജീവിതത്തില്‍ ഇടപെടാനോ ശ്രമിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരും ആന്‍ഡമാന്‍ അധികൃതരും തീരുമാനിച്ചു. ഈ ദ്വീപിലേയ്ക്ക് സഞ്ചാരികളെ വിലക്കി കൊണ്ട് നാവികസേന മൂന്ന മൈല്‍ പരിധിയില്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

06 July 2018

ട്വിറ്റർ ഫ്രണ്ട്

 സ്നേഹപൂർവ്വം ജൂലിക്ക്
----------------------------------------
ജൂലൈ ,എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഓർമകൾ തന്നൊരു മാസമാണ് .വർഷങ്ങൾക്ക് മുമ്പൊരു ജൂലൈയിലാണ് ഒരു രാജകുമാരി എന്റെ ക്ലാസിലേക്ക് സ്ഥലം മാറിയെത്തിയതും കാലമേറെ കഴിഞ്ഞ് പടിയിറങ്ങി പോയതും.വർഷങ്ങൾ കഴിഞ്ഞ് ഒരു ജൂലൈയിലാണ് പ്രിയപ്പെട്ട മറ്റൊരുവൾ മനസിലും പിന്നെ എന്റെ കൈ പിടിച്ച് ജീവിതത്തിലേക്കും കയറി വന്നത് .വർഷങ്ങൾക്കിപ്പുറം മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ഈ ജൂലൈയിൽ കാതങ്ങളകലെ നിന്നും മറ്റൊരാൾ ട്വിറ്ററിന്റെ DM ൽ നിന്നും എന്റെ ഹൃദയത്തിലേക്ക് കുടിയേറിയിരിക്കുന്നു ,എന്നോട് പോലും ചോദിക്കാതെ ;ഞാൻ പോലുമറിയാതെ .ഇന്ന് മുഴുവൻ ചിന്തയും അവളെ കുറിച്ചായിരുന്നു .മനസിലെ വിഷമങ്ങൾ പറഞ്ഞ് ഉള്ള് നീറുമ്പോൾ ആശ്വസിപ്പിക്കാൻ പറഞ്ഞ പൊട്ടത്തരങ്ങൾ കേട്ട് ഒന്ന് വിളിക്കുമോ എന്ന് ചോദിക്കാൻ മടി കൊണ്ട് മാത്രം തുനിയാതിരുന്ന എന്റെ പ്രിയ ജൂലൈ പുഷ്പത്തെ ഓർത്ത് .
രാത്രി ഏറെ കഴിഞ്ഞിരിക്കുന്നു.
പഴുത്തു തുടങ്ങിയ ഈന്തപ്പന തോട്ടങ്ങളിൽ നിന്ന് വീശുന്ന മന്ദമാരുതൻ തണുപ്പിക്കാൻ നോക്കുന്നത് എന്റെ മനസിന്റെ നീറ്റലാണോ .ഏയ് ,ഞാനെന്തിനാണ് ആരെന്ന് പോലുമറിയാത്ത ഒരാൾക്ക് വേണ്ടി ചിന്തയുടെ കനം പേറുന്നത് ..?അതാണെനിക്കും അറിയാത്തത് . എവിടെയോ കോഴി കൂവുന്ന സ്വരം ഏ സി യുടെ മുരൾച്ചയിലും കാതിൽ വന്നു വീഴുന്നു .രാവേറെ ചെന്നിട്ടും ഞാനിതുവരെ ഉറങ്ങിയില്ലെന്നോ ..? ചെവിയിൽ തിരുകി വെച്ച ഇയർഫോൺ എപ്പോഴോ ഊർന്ന് പോയത് വീണ്ടും എടുത്ത് കുത്തിക്കയറ്റി . ഗസലിനും വിഷാദം ... ആരോ പാടുന്നു ..."രാത്രിയിൽ മഴ പെയ്തൊഴിഞ്ഞുവോ ...നേർത്ത തെന്നലകന്നുവോ ...എന്തിതെന്നിലെ ചില്ലകൾ മാത്രം...ഒന്നു തോരാതെ ഇങ്ങനെ " ...
ശ്ശെടാ ഇതെനിക്ക് വേണ്ടി പാടിയതു പോലുണ്ടല്ലോ .അതെ ഈ നിശീഥീനിയുടെ അവസാന യാമത്തിലും എന്റെ മനസ്സിന്റെ ചില്ലയിൽ ഓർമകൾ തോരാതെ പെയ്യുകയാണ് - അതെ നിന്നെക്കുറിച്ചുള്ള ഓർമകൾ .ജൂണിലെ തോരാമഴയിൽ കുതിർന്ന മണ്ണിന്റെ മടിയിൽ മുളച്ച് ജൂലൈയിൽ വിരിഞ്ഞ കുടമുല്ലപ്പൂവു പോലെ പരിശുദ്ധയായ പനിനീർപൂവിന്റെ ശോഭയുള്ള സുന്ദരി .. " ജൂലി " അവളാണീ കഥയിലെ നായിക .
ശു ശു ശു .....
ഇതെവിടുന്നാണൊരു ചൂളമടി .ഇനി വല്ല പാമ്പും ചീറ്റിയതാണോ ..? അല്ല ഇത് പാമ്പല്ല ഇതതിലും കൂടിയ ഏതോ ഇനമാണ് .കണ്ടില്ലേ പത്തി നീട്ടിയിരിക്കുന്നത് .വെറും പത്തിയല്ല മൈലാഞ്ചിയിട്ട കൈപ്പത്തിയാണ് DM ന്റെ കിളി വാതിലിലൂടെ നീട്ടി വെച്ചിരിക്കുന്നത് .മനുഷ്യനെ മക്കാറാക്കാൻ .ഹോ ഇവളാണോ എന്നെ ശു ശു വിളിച്ചത് .ആളിനെ കാണാനില്ലല്ലോ .. ഓ ഹോ ഒളിച്ച് കളിയാണ് ,അവഗണിച്ചേക്കാം .ഒരുത്തിയേയും വിശ്വസിക്കരുത് .കൈയിൽ മൈലാഞ്ചിയും ഉണ്ണിയപ്പവുമൊക്കെയായി പലരും വരും .എന്നിട്ട് കൊതിപ്പിച്ച് കടന്നു കളയും .നമ്മൾ ഉത്തമ പുരുഷൻമാർ ഇത്തരം വലയിൽ വീണുപോകരുത് .പിടിച്ച് നിൽക്കണം .ആരാണെന്ന് ആർക്കറിയാം .പേരില്ല മുഖമില്ല എന്തിന് നമ്പർ പോലുമില്ല .ഇതൊക്കെ ഇവരുടെ ഒരു നമ്പറല്ലേന്ന് .. എങ്ങനെ വിശ്വസിക്കും .നാളെ TL ലെ എസ് എസ് വിവാദങ്ങളിലെ വില്ലനാവാൻ എന്തായാലും എനിക്ക് വയ്യ .
അങ്ങനങ്ങ് ഇരുന്നാൽ മതിയാരുന്നു .ഐഡന്റിറ്റി തെളിയിക്കാൻ പോയി പോയി അവസാനം പണി കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ .ഇനി മേലാൽ കഥയെഴുതാനോ  എഴുതിയാൽ തന്നെ അത് ആർക്കും വായിക്കാനോ കൊടുക്കരുത് എന്ന മഹനീയ പാഠം ഞാൻ പഠിച്ച് കഴിഞ്ഞു .ഒരു കാര്യം ചോദിക്കട്ടെ എന്ന് ചോദിച്ചപ്പോൾ ഭസ്മാസുരന് വരം കൊടുത്ത പോലാവുമെന്ന് സ്വപ്നേപി വിചാരിച്ചില്ല .അങ്ങനെയാണ് ഇതെനിക്കിപ്പോൾ  കുത്തിയിരുന്ന് എഴുതേണ്ടി വന്നത് .പുരുഷന്റെ ഏതൊരു കാര്യത്തിനും പിറകിൽ ഒരു സ്ത്രീയുണ്ടാകുമെന്ന് പറയുന്നത് വളരെ ശരിയാണെന്ന് എനിക്കിപ്പോൾ മനസ്സിലായി ,ഇതല്ലേ അവസ്ഥ ( കരയുന്ന ഇമോജി രണ്ട് ,അല്ല മൂന്നെണ്ണം)
ഉറക്കമൊഴിക്കാൻ വേണ്ടി മനപ്പൂർവം പൊടി വലിച്ച് കയറ്റി വലിച്ച് വലിച്ച് കിടന്ന ശബ്ദം എന്നെ കൂടി കേൾപ്പിച്ച് പേടിപ്പിച്ച് എന്റെ ഉറക്കം കൂടി നീ കളഞ്ഞു .പോട്ടെ സാരമില്ല ഉറക്കം വരാൻ ഒരു പാട്ട് പാടിത്തരാമെന്ന് പറഞ്ഞപ്പോ എന്നോട് ചോദിക്കുവാ പാട്ടോ അതെന്താണെന്ന് .അതീ സിനിമയിലൊക്കെയുള്ള ഒരു സാധനമാണെന്ന് പറഞ്ഞപ്പോ സിനിമയോ അതെന്താണെന്ന് .ടി വി പോലും കാണാത്ത ആദിമ ഗുഹാ വാസികളിൽ പെട്ട ഏതോ ജനുസ്സിനോടാണല്ലോ പടച്ചോനേ ഞാനീ പറഞ്ഞതെന്നോർത്ത് ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു .
മുഖം നോക്കി സ്വഭാവം പറയാമെന്ന് പറഞ്ഞപ്പോൾ വീണുപോയ പാവം മ ബു ആണല്ലോ എന്റെ ജൂലീ നീ ... (എന്റെ എന്ന് പറഞ്ഞത് എന്റെ കൂട്ടുകാരി എന്ന് കരുതിക്കോണം ,ഇനി ഒരു പാട് ആവർത്തി നീയത് കേൾക്കേണ്ടി വരും) അപ്പോഴൊക്കെ ഈ ബ്രാ ഇടാൻ എനിക്ക് വയ്യ .യു നോ ഐ ആം എ മടിയൻ .വിഷയത്തിലേക്ക് വരാം .പറഞ്ഞ്‌ വന്നത് ങാ സ്വഭാവം .സ്വന്തം സ്വഭാവം നമുക്ക് അറിയാമല്ലോ പിന്നെന്തിനാണ് ആരേലും പറഞ്ഞറിയുന്നത് .ഇനിയെങ്കിലും ഏതെങ്കിലും വായ് നോക്കികൾ ( ഞാനല്ലേ ... പറഞ്ഞേക്കാം ) ഇങ്ങനൊക്കെ പറഞ്ഞാൽ വിശ്വസിക്കരുത് .എനിക്ക് ശരിക്കും വേണ്ടത് നിന്റെ കണ്ണുകളായിരുന്നു. എന്തിനെന്നോ നിന്റെ കണ്ണുകളിലൂടെ നിന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ .എന്നെ കുറിച്ച് എന്താണ് നിന്റെ മനസിന്റെ ഉള്ളിൽ ഉള്ളതെന്നറിയാൻ .പക്ഷെ നിന്റെ കണ്ണാകുന്ന നീലസാഗരത്തിലെ നിലയില്ലാ കയത്തിൽ വീണ് ശ്വാസം മുട്ടി ഞാനീ കടാപ്പുറത്ത് പാടി പാടി ..ശ്ശെ ഞാനെന്താ  ചെമ്മീനിലെ പരീക്കുട്ടിയോ ..? പരീക്കുട്ടിയോ അതാരാന്ന് ചോദിക്കരുത് .ചെമ്മീൻ നിനക്കറിയാമെന്ന് വിചാരിക്കുന്നു. അതു തന്നെ പൊരിച്ച് തിന്നുന്ന സാധനം .
ഇതു വായിക്കുമ്പോൾ നിന്റെ മുഖത്തൊരു പുഞ്ചിരി വിടരുന്നതെനിക്ക് കാണാം . ചെമ്മീന്റെ കാര്യമോർത്തല്ല ,അതിന് മുമ്പ് പറഞ്ഞ കാര്യം നീ വിശ്വസിച്ചോ ..? നിന്റെ കണ്ണിലൂടെ മനസ്സിൽ ഇറങ്ങിപ്പോയ കാര്യം .( പിന്നേ... ഈ വായിനോക്കി പറയുന്നത് ഞാനിപ്പം വിശ്വസിക്കാം  എന്നല്ലേ നീയിപ്പം മനസിൽ വിചാരിച്ചത് ) അതോർത്തല്ലേ നീ ചിരിച്ചത് ..?
ആ കണ്ണുകളിൽ ഞാൻ കാണുന്നത് വിഷാദമാണല്ലോ .എന്തോ എനിക്കങ്ങനെയാണ് തോന്നിയത് .ചിലപ്പോൾ എന്റെ തോന്നലാവാം .എന്റെ തോന്നലിനെ കുറിച്ച് നിനക്കെന്ത് തോന്നി .എന്ത് തോന്നാൻ എന്നല്ലേ നീ ഇപ്പം ചിന്തിച്ചത് ? നിനക്ക്  പുച്ഛത്തിന്റെ ഒന്നോ രണ്ടോ സ്മൈലി വേണമെങ്കിൽ ഇവിടെ ഇടാവുന്നതാണ് .
നിനക്ക് വേണ്ടി രണ്ടാം ദിവസമാണ് ഞാനെന്റെ ഉറക്കം കളയുന്നത് .ചങ്കിൽ കൊള്ളുന്ന രണ്ട് മൂന്ന് കാര്യം പറഞ്ഞിട്ട് തന്നെ കാര്യം .എന്നിട്ടീ വെറുപ്പിക്കലങ്ങ് അവസാനിപ്പിച്ചേക്കാം .ജീവിതത്തിൽ എന്നും ചേർത്ത് വെക്കപ്പെടുന്ന സൗഹൃദങ്ങൾ അപൂർവ്വമായി മാത്രം സംഭവിക്കുന്നവയാണ് .അവർ വന്നു പോയാലും അതിന്റെ അലകൾ ജീവിതത്തിൽ എന്നും ഒരാർമപ്പെടുത്തലായി മാറിയിട്ടുണ്ടാവും ....അകലെയാണെങ്കിലും അരികിലുള്ള എന്റെ പ്രിയ കൂട്ടുകാരിക്ക് .... എല്ലാ നന്മകളും നേരുന്നു .എന്നെങ്കിലും നാം നേരിൽ കാണുമെന്ന് എനിക്ക് ഒരുറപ്പുമില്ല എങ്കിലും എന്റെ ഓർമ്മ മരിക്കും വരെ നീ എന്റെ ചിന്തകളിൽ കാണുമെന്ന് എനിക്കുറപ്പുണ്ട് .ചാറ്റിലെ കുഞ്ഞുവാക്കുകളിലൂടെ ഞാൻ നിന്നടുത്തെത്തുമ്പോൾ നിന്നധരങ്ങളിൽ ഒരു പുഞ്ചിരി വിടരുന്നുണ്ടെങ്കിൽ ഞാൻ ധന്യനായി .നാളെയൊരു പക്ഷേ നമുക്ക് പറയാൻ വാക്കുകൾ ഒന്നുമുണ്ടാവില്ല .ഒരു ജൻമം മുഴുവൻ പറയാനുള്ളത് പറഞ്ഞ് കഴിയുമ്പോൾ മൗനമാവും പിന്നെ സംസാരിക്കുക .അന്ന് നമുക്ക് ഇമോജികൾ മാത്രമാവും കൂട്ടിനുണ്ടാവുക .എങ്കിലും എനിക്ക് വിശ്വാസമുണ്ട് പെണ്ണല്ലേ വർഗം .. ഇല്ലാത്ത വിഷയം ഉണ്ടാക്കാൻ നീയൊക്കെ ധാരാളമാണ് .. ( വായ് പൊത്തിയ കൊരങ്ങൻ)
 .ഇനിയും എന്റെ ചൂണ്ടുവിരലിനെ ബുദ്ധിമുട്ടിക്കുന്നത് താങ്ങാനാവാത്തതിനാൽ മാത്രം നിർത്തട്ടെ ....

നന്ദി നമസ്കാരം ...
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : എനിക്കൊരു പണി തന്ന സ്ഥിതിക്ക് നിനക്കൊരു പണി തന്നില്ലെങ്കിൽ എനിക്കൊരു സമാധാനമില്ല .ആയതിനാൽ ഈ മുകളിലെ ചളിയെഴുത്തിന് രണ്ട് പുറത്തിൽ കവിയാത്ത നിരൂപണം എഴുതി എനിക്ക് സമർപ്പിക്കുക .എനിക്കത് കിട്ടിയേ തീരൂ ... വീണ്ടും നന്ദി

30 June 2018

നല്ലപാതിക്ക് സ്നേഹപൂർവം

പ്രിയപ്പെട്ടവളേ ...
നിനക്കെന്റെ വിവാഹ വാർഷികാശംസകൾ .
വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു ജൂലൈ 1 നാണ് എനിക്കെന്റെ ബാച്ച്ലർ ഡിഗ്രി നഷ്ടപ്പെട്ടതും നീ ഒരു മാസ്റ്റർ നേടിയതും എന്ന കാര്യം നീ മറന്നാലും ഞാൻ മറക്കില്ല .ജീവിതത്തിൽ സംഭവിക്കുന്ന വലിയ അപകടങ്ങൾ അത്ര പെട്ടെന്നൊന്നും മറക്കാൻ നമുക്കാവില്ലല്ലോ .
എന്നാൽ
പലപ്പോഴും മാസ്റ്റർ നീ തന്നെയായിരുന്നു എന്ന കാര്യം സൗകര്യപൂർവ്വം ഞാൻ മറക്കുന്നു .

നമ്മൾ പ്രേമിച്ച് നടന്ന നാളുകൾ എത്ര സുന്ദരമായിരുന്നു .ആ സ്വഭാവമൊക്കെ നിനക്ക് എങ്ങനെയാണ് ഉപേക്ഷിക്കാൻ കഴിഞ്ഞത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല .
വിവാഹ ശേഷമുള്ള ഒന്നു രണ്ട് വർഷങ്ങൾ പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ വലിയ പാടായിരുന്നെങ്കിലും ഇപ്പോൾ എല്ലാം എനിക്ക് ശീലമായത് കൊണ്ട് നിനക്ക് സന്തോഷമായിക്കാണുമെന്ന് വിശ്വസിക്കുന്നു .

നമ്മൾ കീരിയും പാമ്പും പോലെയാണെന്ന് നാട്ടുകാർ പറയുമെങ്കിലും, അങ്ങനെയല്ലെന്നും ഖുബ്ബൂസും പരിപ്പ് കറിയും പോലെ ആണെന്നും നിനക്കറിയാമല്ലോ ... എനിക്കത് മതി .
ഖബ്സച്ചോറിലെ ചുട്ട കോഴി പോലെ നീയെന്റെ ജീവിതത്തിലേക്ക് കയറി വന്നതിന്റെ വാർഷികമാണല്ലോ ഇന്ന് .. ഈ അവസരത്തില്‍ എനിക്ക് ആദ്യമായി നിന്നോട് പറയാനുള്ളത് തേൻവരിക്കയുടെ ചുള പോലെ മധുരതരമായ നമ്മുടെ ജീവിതത്തിൽ ബിരിയാണിയിലെ ഏലക്ക പോലെയും കറുകപ്പട്ട പോലെയും കയ്പുള്ള അനുഭവങ്ങൾ എന്നിൽ നിന്ന് വന്ന് പോയിട്ടുണ്ടെങ്കിൽ എന്നെക്കാൾ വിവരവും വിദ്യാഭ്യാസവുമുള്ള നീ അതൊക്കെ ക്ഷമിക്കണമെന്നാണ് .
അവാർഡ് പടം കണ്ടോണ്ടിരിക്കുന്നവന്റെ പോലുള്ള മുഖഭാവമാണെങ്കിലും ഫ്രീസറിൽ നിന്നെടുത്ത ഐസ്ക്രീം പോലെ അലിയുന്ന ഒരു മനസ്സാണ് എനിക്കുള്ളത് .
നിന്നോടുള്ള സ്നേഹം പലപ്പോഴും ഞാന്‍ പുറത്തു കാണിക്കാറില്ല എങ്കിലും ചിക്കൻ പഫ്സിൽ ഒളിഞ്ഞിരിക്കുന്ന ചിക്കൻ   പോലെ ഞാന്‍ സത്യമായും സ്നേഹം ഒളിച്ചു വെച്ചിരിക്കുകയാണ് .ഫ്രൂട്ട് സലാഡ് പതിയെ പതിയെ കഴിക്കുന്നത് പോലെ നിന്നോടൊത്തുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ് പ്രിയേ..
ഞാൻ കഴിക്കുന്ന ഓരോ ഖുബ്ബൂസിലും നിന്റെ മുഖമാണ് പ്രിയേ തെളിയുന്നത്. കട്ടൻ ചായയിൽ നിന്റെ സ്നേഹമാണ് നിറയുന്നത് .

ടൊമാറ്റോ സോസിനു നിന്റെ കവിളിണയുടെ ചുവപ്പ് ആണോ ..? മില്‍ക്ക് ഷേക്ക്‌ നു നിന്റെ മനസിന്റെ നിറമാണോ..? ഐസ്ക്രീമിന് നിന്റെ സ്നേഹത്തിന്റെ കുളിര്‍മയാണോ..? പാല്പായസത്തിനു നിന്റെ സ്നേഹത്തിന്റെ രുചിയാണോ ..? ഈ അവസരത്തില്‍ കരിക്കിന്‍ വെള്ളം  പോലെ തെളിഞ്ഞ എന്റെ മനസ്സില്‍ കുലുക്കി പൊട്ടിച്ച സെവനപ്പ് പോലെ നിന്നോടുള്ള സ്നേഹം പതഞ്ഞു പൊങ്ങുകയാണ് പ്രിയേ ... സത്യമായും നിന്നോടുള്ള എന്റെ സ്നേഹം രൂപക്കെതിരെ ഡോളറിന്റെ വിനിമയ നിരക്ക് പോലെ ഓരോ ദിവസവും കുതിച്ചുയരുകയാണ് എന്ന് നീ അറിയുന്നുണ്ടോ ..

പ്രിയേ, നീ വരുന്നതിനു മുന്‍പ് ഉള്ള ജീവിതം എനിക്ക് പരിപ്പ് കറിയില്ലാത്ത ഉണക്ക ഖുബ്ബൂസ് പോലെ ആയിരുന്നു എന്ന് ഈ  അവസരത്തില്‍ ഞാന്‍ ഓര്‍ത്ത്‌ പോകുന്നു . ഉണക്ക റൊട്ടിയും ഫൂൽ കറിയും തിന്നു തള്ളി നീക്കിയ ആ വറുതിയുടെ ദിനങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു . പക്ഷെ നിന്നോടോത്തുള്ള ഈ ജീവിതം സുഭിക്ഷമായ കുഴിമന്തി പോലെയും പോത്തിറച്ചിയും ബിരിയാണിയും ഉള്ള ബലിപ്പെരുന്നാളു പോലെയുമാണ് . ഇനിയും ഒരുപാട് കാലം അങ്ങനെ തന്നെ ആയിരിക്കട്ടെ .

ഞാനൊരു കുഴിമടിയനാണെങ്കിലും ട്വിറ്റർ കിളികളുമായി സല്ലപിക്കുന്ന സമയമൊഴിച്ച് എപ്പോൾ വിളിച്ചാലും കണ്ണീര് ഒലിപ്പിച്ചാണെങ്കിലും നിനക്ക് ഞാൻ ഉള്ളി അരിഞ്ഞ് തരും .കഴുകിയ ഡ്രസുകൾ അയയിൽ വിരിച്ചു തരും ,(ദയവായി കഴുകാൻ പറയരുത് ചെയ്യില്ല .കാരണം പിന്നെയതൊരു ശീലമായിപ്പോകും ).ജീവിതമാകുന്ന പണിപ്പുരയില്‍ എന്നാല്‍ കഴിയുന്ന ഇതുപോലുള്ള സഹായ സഹകരണം ഒക്കെ ഞാന്‍ ചെയ്യുന്നതായിരിക്കും എന്ന് ഞാൻ ഈ വാർഷികത്തിൽ വാക്കു തരുന്നു .ഇതുവരെ തന്നതുപോലുള്ള വാക്കല്ല ,ഇത് സത്യമായ് ഞാൻ പാലിക്കും .കാരണം വയസായി വരികയാണ് ഇനി നിന്നെ പിണക്കിയാൽ പണി പാളും എന്നതു കൊണ്ട് വാക്ക് തെറ്റിക്കാൻ ഞാൻ തയാറല്ല .
കടിച്ചാൽ പൊട്ടാത്ത അരിയുണ്ട പോലെ മസിലുപിടിച്ചു പരസപരം തമില്ലടിച്ചു കഴിയുന്ന ദമ്പതിമാര്‍ക്ക് ഇടയില്‍  സെവൻ ഡെയ്സ് കമ്പനിയുടെ സാൻഡ്വിച്ച് പോലെ പതുപതുത്തതും ചൂടേറ്റ ചോക്ളേറ്റ് പോലെ  അലിവുള്ളതുമായ  മനസുമായി   ബ്രഡും ജാമും പോലെ , ഇഡലിയും സാമ്പാറും പോലെ , പൊറോട്ടയും ബീഫുംപോലെ , മോഡിജിയും അമിട്ടും പോലെ മെയ്‌ഡ് ഫോര്‍ ഈച്ച് അദര്‍ ആയി ഒരുപാടുകാലം നമുക്ക് ജീവിക്കാന്‍ കഴിയട്ടെ .
എന്ന് നിന്റെ സ്വന്തം അഹങ്കാരി❤🐦

NB : ഈ എഴുത്തിന് മറ്റു വല്ലവരുടെ എഴുത്തുമായി സാമ്യം തോന്നുന്നുവെങ്കിൽ അത് വെറും യാദൃശ്ചികമാണ് .അല്ല.... ലൗ ലെറ്ററിൽ എഴുതിയിരുന്ന ഓർമ്മിൽ എഴുതിയെന്നേ ഉള്ളൂ .ഇത് സത്യമായും ഞാനെഴുതിയതാണ് .