05 December 2018

കൊല്ലം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ‌ചൊല്ലുകൊ‌ണ്ട് തന്നെ കൊല്ലത്തെ കാഴ്ച‌കൾ പണ്ടുമുതലെ പ്രസിദ്ധമാണ്. കായലുകളും തുരുത്തുകളും ‌ബീച്ചുകളും ക്ഷേത്രങ്ങളും മലനിരകളുമൊക്കെ ചേർന്നതാണ് കൊല്ലം ജില്ല. കേരളത്തിലെ തന്നെ പ്രശസ്തമായ ക്ഷേത്രങ്ങ‌ളായ കൊട്ടാരക്കര ക്ഷേത്രവും ഓച്ചിറ ക്ഷേത്രവും കൊല്ലം ജില്ലയിലാണ്. ഇന്ത്യയിൽ തന്നെ ഇക്കോടൂറിസം ആദ്യമാ‌യി നടപ്പി‌ലാക്കിയ തെന്മലയാണ് കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട മറ്റൊരു ആകർഷണം. കൊല്ലം ജില്ലയിലെ പ്രശസ്തമായ ചില ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം




1. അഷ്ടമുടിക്കായൽ

അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്‌. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌.

വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ്‌ കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെതൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്‌ (അഷ്ട=എട്ട്;മുടി=ശാഖ,കൈവഴി).



ഈ പേര്‌ കായലിന്റെ സ്ഥലചിത്രീകരണം സൂചിപ്പിക്കുന്നു;ബഹുശാഖകളുള്ള ഒരു കായൽ. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു നീർത്തടങ്ങളുടെ സം‌രക്ഷണവും അവയുടെ സന്തുലിത ഉപയോഗത്തെയും കുറിച്ചുള്ള റാംസർ ഉടമ്പടി പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്‌ അഷ്ടമുടി നീർത്തടം. കായലിന്റെ വലതുഭാഗത്ത് ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമായ കൊല്ലം സ്ഥിതിചെയ്യുന്നു.

കൊല്ലം ബോട്ട് ക്ലബ്ബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളും സേവനങ്ങൾ നത്തുന്നു. ഈ ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരി 8 മണിക്കൂർ സമയം വരുന്നതാണ്‌. തടാകങ്ങൾ,കനാലുകൾ,വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു.



മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്‌. കായലും അതിന്റെ തീരത്തുള്ള കൊല്ലം പട്ടണവും നീണ്ടകര തുറമുഖവും സംസ്ഥാനത്തിന്റെ കശുവണ്ടിസംസ്കരണ-വ്യാപാരത്തിനും സമുദ്രോല്പന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗ്ഗമായി വർത്തിക്കുന്നു.കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം,കയർ നിർമ്മാണത്തിലേക്കാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ,ഉൾനാടൻ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.

ചരിത്രം : ഫിനീഷ്യരുടേയും റോമക്കാരുടേയും കാലത്തു തന്നെ കൊല്ലവും അഷ്ടമുടിക്കായലും പ്രാധാന്യമുള്ളവയായിരുന്നു. 14-ആം നൂറ്റാണ്ടിൽ ഇബ്‌നു ബത്തൂത്ത തന്റെ 24 വർഷം നീണ്ടുനിന്ന സഞ്ചാരയാത്രയുടെ വിവരണത്തിൽ ചൈനക്കാരുടെ അഞ്ചു വ്യാപാര തുറമുഖങ്ങളിൽ ഒന്നായി കൊല്ലം തുറമുഖത്തെ എണ്ണിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി പ്രക്ഷോഭം സംഘടിപ്പിച്ചത് ഇവിടെ നിന്നായിരുന്നു



2. കൊല്ലം ബീച്ച്

മഹാത്മാഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന ബീച്ച്‌ മനോഹരമായ ഒരു മണല്‍പ്പരപ്പാണ്‌. നഗരഹൃദയത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ ബീച്ച്‌. കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌. ബീച്ചിന്‌ സമീപത്തായി ഒരു പാര്‍ക്കുണ്ട്‌. മഹാത്മാഗാന്ധി പാര്‍ക്ക്‌ എന്നറിയപ്പെടുന്ന ഇവിടെ നടക്കാനും വിശ്രമിക്കാനും അനുയോജ്യമാണ്‌.



സൂര്യസ്‌നാനം ഏറ്റുകിടക്കുന്ന തീരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകളും വെള്ളമണല്‍ത്തരികളും ചേര്‍ന്ന്‌ തീര്‍ക്കുന്ന മനോഹര കാഴ്‌ച നൂറുകണക്കിന്‌ സഞ്ചാരികളെ ഈ ബീച്ചിലേക്ക്‌ ആകര്‍ഷിക്കുന്നു. വൈകുന്നേരങ്ങളാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. സന്ദര്‍ശകര്‍ക്ക്‌ പുതിയൊരു ഊര്‍ജ്ജം പകരാന്‍ ഈ തീരത്തിന്‌ കഴിയും. ബീച്ചിലും പരിസരങ്ങളിലും അലയടിക്കുന്ന ശാന്തത ഇവിടമൊരു മികച്ച ഒഴിവുകാല വിനോദ കേന്ദ്രമാക്കുന്നു. ഇവിടെ സുരക്ഷിതമായി കടലില്‍ കുളിക്കുകയും നീന്തുകയും ചെയ്യാം.



ഒരു ദിവസത്തെ ക്ഷീണം അകറ്റി പുതിയൊരു ഊര്‍ജ്ജവുമായി മടങ്ങാന്‍ വൈകുന്നേരം ഈ ബീച്ച്‌ സന്ദര്‍ശിച്ചാല്‍ മതിയാകും. കുറഞ്ഞ ചെലവില്‍ താമസിക്കാനും ആഹാരം കഴിക്കാനും കഴിയുന്ന നിരവധി ഹോട്ടലുകളും റിസോട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. നഗരഹൃദയത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ ബീച്ച്‌. കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌



3.മൺറോ തുരുത്ത്

മണ്‍റോ ദ്വീപ്‌ പ്രാദേശികമായി മണ്‍റോ തുരുത്ത്‌ എന്നറിയപ്പെടുന്നു. എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ മണ്‍റോ തുരുത്ത്‌. കൊല്ലത്തു നിന്ന്‌ 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ്‌ മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്‌



4. ശാസ്താം‌കോട്ട കായൽ

മനോഹരമായൊരു ശുദ്ധജലതടാകമാണ്‌ ശാസ്‌താംകോട്ട കായല്‍. കായല്‍യാത്രക്കുള്ള സൗകര്യവും പ്രകൃതി സൗന്ദര്യവും ശാസ്‌താംകോട്ട കായലിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തീരത്ത്‌ സ്ഥിതി ചെയ്യുന്ന ശാസ്‌താ ക്ഷേത്രത്തില്‍ നിന്നാണ്‌ കായലിന്‌ ഈ പേര്‌ ലഭിച്ചത്‌



5. ഓച്ചിറ

കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ്‌ ഓച്ചിറ. കൊല്ലത്തു നിന്ന്‌ 55 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഓച്ചിറയിലെത്താം. ഓച്ചിറയിലെ ഏറ്റവും പ്രസിദ്ധവും നിരവധി വിശ്വാസികള്‍ എത്തുന്നതുമായ ക്ഷേത്രമാണ്‌ പരബ്രഹ്മ ക്ഷേത്രം. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇവിടുത്തെ ആരാധനാമൂര്‍ത്തി പരബ്രഹ്മം അഥവാ ഓംകാരമാണ്‌



6. കൊട്ടാരക്കര

കൊല്ലം നഗരത്തില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് കൊട്ടാരക്കര. തിരുവനന്തപുരത്തുനിന്നും 60 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. മഹാഗണപതിക്ഷേത്രവും, ശ്രീ മണികണ്‌ഠ്വേശ്വര മഹാദേവ ക്ഷേത്രവുമാണ് ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങള്‍. പത്തനാപുരം കൊട്ടാരവും കൊട്ടാരക്കര കൊട്ടാരവും, കിഴക്കേത്തെരുവ് ഓര്‍ത്തഡോക്‌സ് പള്ളിയുമാണ് മറ്റ് കാഴ്ചകള്‍.



7. തെന്മല

കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശം. ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്നു.ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.



മൺമറഞ്ഞ ശിലായുഗ സംസ്കാരത്തിന്റെ നിരവധി ചരിത്രാവശിഷ്ടങ്ങൾ തെന്മലയിൽ കണ്ടെത്തിയിട്ടുണ്ട്. കല്ലട ജലസേചന പദ്ധതിയുടെ വലതുകനാൽമേഖലയിൽനിന്നു ലഭിച്ച പുരാതന ഗൃഹോപകരണങ്ങൾ പ്രത്യേക ചരിത്രപ്രാധാന്യമർഹിക്കുന്നു. പാണ്ഡ്യ രാജാക്കന്മാരുടെ ഭരണകാലത്തു നിർമിച്ച മാമ്പഴത്തറ ക്ഷേത്രം തെന്മലയിലെ പുരാതന ആരാധനാലയം എന്നതിനൊപ്പം ചരിത്രപരമായ പ്രസിദ്ധിയും പേറുന്നു.

തെന്മല ഇക്കോടൂറിസം പദ്ധതി ഈ പ്രദേശത്തിന് ഇന്ത്യൻ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാനവും സവിശേഷവുമായ സ്ഥാനം നേടിക്കൊടുത്തു. ഭൂമിയോടും പ്രകൃതിയോടും പ്രതിബദ്ധത പുലർത്തുന്നതാണ് ഇക്കോടൂറിസം. പ്രകൃതിയിലധിഷ്ഠിതമായിരിക്കുക, വിദ്യാഭ്യാസമൂല്യമുള്ളതായിരിക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതായിരിക്കുക, തദ്ദേശവാസികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായിരിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ ഈ ഇക്കോടൂറിസം പദ്ധതി തെന്മലയിലേക്ക് നിരവധി സഞ്ചാരികളെ ആകർഷിച്ചുവരുന്നു. ഇവിടെ ഇക്കോടൂറിസം, ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നീ മൂന്ന് വിഭാഗങ്ങളിലായുള്ള സന്ദർശന പദ്ധതികളുണ്ട്.



ഇക്കോടൂറിസത്തിൽ പ്രധാനമായും [ട്രക്കിങ്] ആണ് ഉൾപ്പെടുന്നത്. തെന്മലയിൽനിന്ന് രണ്ടുമണിക്കൂർ സമയംകൊണ്ട് പൂർത്തിയാക്കാവുന്ന ‘സോഫ്റ്റ് ട്രക്കിങ്’ മുതൽ മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കാവുന്ന ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്ര കാൽനടയാത്ര വരെ ഇതിലുൾപ്പെടുന്നു. തെന്മലയിൽനിന്ന് 17 കി.മീ. അകലെയുള്ള പാലരുവി വെള്ളച്ചാട്ടം വരെയുള്ള കാൽനടയാത്രയാണ് മറ്റൊരു സന്ദർശന പരിപാടി.

ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം പദ്ധതി തെന്മലയിൽമാത്രം കേന്ദ്രീകരിച്ചുള്ളതാണ്. ഇതിലെ ഒരു വിഭാഗം തെന്മലയിലുള്ള ഇക്കോടൂറിസം ഫെസിലിറ്റേഷൻ സെന്ററിലെ പരിപാടികളാണ്. ഇതിൽ ആംഫീ തിയെറ്റർ, ഷോപ്പ് കോർട്ട്സ്, റസ്റ്റൊറന്റ്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ എന്നിവയുണ്ട്.മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക് എന്നിവയടങ്ങുന്നതാണ് തെന്മലയിലെ മറ്റൊരു ‘ഇക്കോഫ്രണ്ട്ലി’ വിഭാഗം.



സാഹസിക ടൂറിസത്തിനുള്ള സൗകര്യങ്ങളും ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുണ്ട്. നേച്ചർ ട്രെയിൻ, താമരക്കുളം, മൌണ്ടൻ ബൈക്കിങ്, റോക്ക് ക്ളൈംബിങ്, റാപ്പലിങ്, റിവർ ക്രോസിങ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു.തെന്മലയിൽനിന്ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേക്കുള്ള തീർഥാടനസൗകര്യമൊരുക്കുന്ന ഇക്കോടൂറിസം പദ്ധതിയാണ് ‘പിൽഗ്രിമേജ്’ വിഭാഗത്തിലുള്ളത്. തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ഇക്കോടൂറിസം പദ്ധതിയുടെ മേൽനോട്ടം നടത്തുന്നത്.

8. പാലരുവി

കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്‌ പാലരുവി വെള്ളച്ചാട്ടം (Palaruvi Waterfall). കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റർ ഉയരമുണ്ട് . ഇത് ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടമാണു്.



സഹ്യപർ‌വ്വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. (കല്ലടയാറിന്റെ തുടക്കം)

രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. ഇവയും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്.



ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ദ്ധർ കരുതുന്നു . ഉൾ‌വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നാണ് അവരുടെ വാദം. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ ആയിരക്കണക്കിനു സഞ്ചാരികൾ വരുന്ന സ്ഥലമാണിവിടം. വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളിലെ അപൂർ‌വ്വ വനങ്ങളും ചേർന്ന് മനോഹരമായ ഈ പ്രദേശം കൊല്ലത്ത് നിന്നും 75 കിലോമീറ്റർ അകലെയാണ്. പല അപൂർ‌വ്വ വൃക്ഷങ്ങളും സസ്യങ്ങളും വെള്ളച്ചാട്ടത്തിനു സമീപപ്രദേശത്ത് കാണാം

രാജഭരണ കാലത്ത് നായാട്ടിനും വിശ്രമത്തിനുമായി രാജാക്കന്മാർ ഇവിടെ എത്തിയിരുന്നു. കരിങ്കല്ലിൽ തീർത്ത വിശ്രമ മണ്ഡപങ്ങളും കുതിരലായങ്ങളുടെ അവിശിഷ്ടങ്ങളും ഇപ്പോഴും ഇവിടെ ഉണ്ട്. കൊല്ലവർഷം 1099 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാലരുവിയിലെ സ്നാനഘട്ടം തകർന്നു തരിപ്പണമാകുകയും രാജാക്കന്മാർ തെങ്കാശി-കുറ്റാലത്തേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തതായി പറയപ്പെടുന്നു



9. പുനലൂർ തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്.

ബ്രിട്ടീഷ്‌സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.



തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്താണ് പുനലൂരിൽ തൂക്കുപാലത്തിനുള്ള ആവശ്യവും ആശയവും ഉടലെടുത്തത്. അന്ന് തിരുവിതാംകൂർ ദിവാൻ നാണുപിള്ള ആയിരുന്നു. അദ്ദേഹം ബ്രിട്ടീഷ് എഞ്ചിനിയറായ ആൽബെർട്‌ ഹെൻട്രിയെ തൂക്കുപാല നിർമ്മാണത്തിന്റെ മേൽനോട്ടം ഏൽപ്പിക്കുകയും, 1871-ൽ പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

കല്ലടയാറിന്റെ ഇരുകരകളിലുമായി വളർന്നുവന്ന പുനലൂർ പട്ടണത്തിന്റെ ചരിത്രനാൾവഴികളിൽ സുപ്രധാന പങ്കുവഹിച്ച തൂക്കുപാലത്തിന്റെ നിർമ്മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിനു വളരെയേറെ സഹായമായി. ശാന്തമായി ഒഴുകുന്നതായി തോന്നിപ്പിക്കുമെങ്കിലും പൊതുവേ നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള നദിയാണ്‌ കല്ലടയാർ. അതിനാൽ തൂണുകളിൽ കെട്ടിപടുക്കുന്ന സാധാരണ പാലം ഇവിടെ പ്രായോഗികമല്ല എന്നു നിരവധി പരിശ്രമങ്ങളിലൂടെ ബോധ്യമാവുകയും അതുവഴി തൂക്കുപാലമെന്ന ആശയത്തിലേക്ക് എത്തിചേരുകയുമാണുണ്ടായത്



കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട്‌ കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകൾ പൂർണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകൾക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ്‌ചട്ടകൂടുകളിലുറപ്പിച്ച തമ്പകം പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹന ഗതാഗതമുൾപ്പടെ സാധ്യമായിരുന്നത്‌ എന്നത്‌ കൗതുകകരം തന്നെയാണ്‌.

20 അടിയോളം വീതിയും നാനൂറ്‌ അടിയോളം നീളവുമുള്ള തൂക്ക്‌ പാലത്തിലൂടെ തമിഴ്‌നാട്ടിൽ നിന്നുമുള്ള കച്ചവടസംഘങ്ങൾ നിരവധി വന്നു, പോയി, മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും നിലവിലുണ്ടായിരുന്ന തമിഴ്‌ ചുവയുള്ള സംസ്കാരം കൂടുതൽ ബലപ്പെടുകയും ചെയ്തു.

കാളവണ്ടികൾക്കും, കുതിരവണ്ടികൾക്കും ശേഷം മോട്ടോർ വാഹനങ്ങളും ഈ പാലത്തിലൂടെ ഗതാഗതം നടത്തിയിട്ടുണ്ട്. പിന്നീട് സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നതുകൊണ്ട് ഗതാഗതം മുഴുവൻ ആ പാലത്തിലേക്ക് മാറി. എന്നിരുന്നാലും കേരള വാട്ടർ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാൻ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റൻ ജലനിർഗമനകുഴലുകൾ പൊട്ടിയൊലിച്ച്‌ വാർന്ന ക്ലോറിൻ കലർന്ന ജലം മൂലം വർഷങ്ങൾ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന തമ്പകം തടി”’ തട്ടിനും, കൂറ്റൻ ചങ്ങലക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.



പുനലൂർ തൂക്ക്‌ പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ ചങ്ങലകൾ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത്‌ (ഇത്‌ പാലത്തിൽ വന്യമൃഗങ്ങൾ കയറിയാൽ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ ) ഇപ്പോൾ തീരെ ഇല്ലാതായിരിക്കുന്നു, തടിത്തട്ടിൽ ഇരുമ്പ്‌ പട്ട പിടിപ്പിച്ച്‌ കൂറ്റൻ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത്‌ തുരുമ്പെടുത്ത്‌ നാശോന്മുഖമായിരിക്കുന്നു. കരിങ്കൽ തൂണുകളിലെ വിടവുകളിലുള്ള ആൽമരത്തൈകൾ കരിച്ചുകളഞ്ഞെങ്കിലും പിന്നെയും വളർന്നുവരുന്നുണ്ട്.

10. അമൃതപുരി

കൊല്ലം ജില്ലയിലാണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. കരുനാഗപ്പള്ളിക്ക് അടുത്തുള്ള വള്ളിക്കാവില്‍ ആണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 120 കിലോമീറ്ററും അകലെയായാണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. കൊല്ലം നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.



11. ഹൗസ് ബോട്ട് യാത്ര

അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്‌. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. പകല്‍യാത്രയും പകലും രാത്രിയും ഹൗസ്‌ബോട്ടില്‍ ചെലവഴിക്കാന്‍ കഴിയുന്ന തരത്തിലുള്ള പാക്കേജുകളും ലഭ്യമാണ്‌. സഞ്ചാരികള്‍ക്ക്‌ അവരുടെ പോക്കറ്റിന്റെ കനത്തിനും സൗകര്യത്തിനും അനുസരിച്ച്‌ അനുയോജ്യമായ പാക്കേജുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.

12.തേവള്ളികൊട്ടാരം

വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ്‌ തേവള്ളി കൊട്ടാരം. കൊല്ലത്തു നിന്ന്‌ 25 കിലോമീറ്റര്‍ അകലെയാണ്‌ കൊട്ടാരം സ്ഥിതി ചെയ്യുന്നത്‌. അഷ്ടമുടി കായലിലൂടെ ബോട്ടില്‍ കൊട്ടാരത്തിലെത്താം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ താമസിച്ചിരുന്ന തേവള്ളി കൊട്ടാരത്തിലൂടെ നടക്കുമ്പോള്‍ ഒരു കാലഘട്ടം സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ ഇതള്‍വിരിയും.



13. അച്ചന്‍കോവില്‍

'കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമമാണു അച്ചൻകോവിൽ. പുനലൂർ പട്ടണത്തിൽനിന്ന് അലിമുക്ക് ചെമ്പനരുവി വഴി കിഴക്ക് സഹ്യപർവതനിരകളുടെ മധ്യത്തിൽ അച്ചൻകോവിൽ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താ ക്ഷേത്രം ഒരു ഹൈന്ദവതീർഥാടനകേന്ദ്രമാണ്. അച്ചൻകോവിൽ പ്രദേശത്തും പരിസരങ്ങളിലും റബർതോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസൽ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രം വരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്.



മലമ്പണ്ടാരങ്ങൾ എന്നറിയപ്പെടുന്ന ഗിരിവർഗക്കാരുടെ കേന്ദ്രമായ അച്ചൻകോവിൽ, തെൻമല പഞ്ചായത്തിലാണു. ഇവിടുത്തെ ഗിരിവർഗക്കാരുടെ അധിവാസത്തിന് ഗവൺമെന്റ് ഏതാനും ഗിരിവർഗ്ഗകോളനികൾ സ്ഥാപിച്ചിട്ടുണ്ട്.

ഇവിടുത്തെ ശാസ്താക്ഷേത്രം കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമൻ സ്ഥാപിച്ചതാണെന്ന് ഐതിഹ്യങ്ങൾ ഘോഷിക്കുന്നു. എന്നാൽ ഒരു തീർഥാടനകേന്ദ്രമെന്നനിലയിൽ മലയാളികളെക്കാൾ തമിഴ്നാട്ടിലുള്ള ഭക്തൻമാരെയാണ് ഇവിടം കൂടുതൽ ആകർഷിച്ചുവരുന്നത്. ധനുമാസത്തിലെ മണ്ഡലപൂജയും മകരത്തിലെ രേവതിപൂജയുമാണ് ഇവിടുത്തെ മുഖ്യ ഉത്സവങ്ങൾ. മണ്ഡലപൂജയിൽ തേരോട്ടവും രേവതിപൂജയിൽ പുഷ്പാഭിഷേകവും പ്രധാന ചടങ്ങുകളാണ്.



വർണശബളമായ ആടയാഭരണങ്ങളണിഞ്ഞ് വാളും പരിചയും കൈയിലേന്തിയുളള ശാസ്താവിന്റെ വിഗ്രഹം ഭക്തൻമാർക്ക് വരാഭയപ്രദമായ ഒരു കാഴ്ചയാണ്. മൂന്നാം ഉത്സവദിവസം മുതൽ ചെറിയ തേരിന്റെ ആകൃതിയിൽ നിർമിച്ച ഒരു വാഹനത്തിൽ അയ്യപ്പവിഗ്രഹം വഹിച്ചുകൊണ്ടുള്ള എഴുന്നള്ളത്തു നടക്കുന്നു.

ഇതിന് മണികണ്ഠമുത്തയ്യസ്വാമിയുടെ എഴുന്നള്ളത്ത് എന്നാണ് പറഞ്ഞുവരുന്നത്. ഒമ്പതാമുത്സവത്തിന് ചക്രങ്ങൾ ഘടിപ്പിച്ച വലിയ രഥത്തിലാണ് എഴുന്നള്ളത്ത്. ദക്ഷിണേന്ത്യയിലെ മറ്റൊരു ദേവാലയത്തിലും ഇവിടുത്തെ രേവതിപൂജയിലെന്നപോലെ ഇത്രയധികം പുഷ്പങ്ങൾ അഭിഷേകത്തിനുപയോഗിക്കാറില്ലെന്ന് പറയപ്പെടുന്നു.



ക്ഷേത്രമതിൽക്കെട്ടിനുളളിലും പരിസരങ്ങളിലും ധാരാളം ഉപദേവാലയങ്ങളുണ്ട്. അയ്യപ്പന്റെ പരിവാരങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ചെറുമണ്ഡപങ്ങളും അമ്മൻകോവിലുകളും ഇവയിലുൾപ്പെടുന്നു. കറുപ്പസ്വാമി, കറുപ്പായിഅമ്മ, ചേപ്പാറമുണ്ടൻ, ചേപ്പാണിമാടൻ, കാളമാടൻ, കൊച്ചിട്ടാണൻ (കൊച്ചിട്ടിനാരായണൻ), ശിങ്കിലിഭൂതത്താൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മൂർത്തികളുടേതാണ് ഈ പ്രതിഷ്ഠകൾ. ചതുർബാഹുവായ വിഷ്ണുവിന്റെയും ചില ഭഗവതികളുടെയും പ്രതിഷ്ഠകളും ഇക്കൂട്ടത്തിലുണ്ട്.പാമ്പുകടിയേറ്റവർക്ക് ഈ ക്ഷേത്രത്തിൽ ചികിൽസ നൽകാറുണ്ട്. ക്ഷേത്രത്തിലെ തീർത്ഥം ആണ് മരുന്നായി ഉപയോഗിക്കുന്നത്.



14. അഡ്വെഞ്ചര്‍ പാര്‍ക്ക്‌

നഗരഹൃദയത്തില്‍ നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ അകലെ അഷ്ടമുടി കായലിന്റെ തീരത്താണ്‌ അഡ്വെഞ്ചര്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌. ജില്ലയിലെ എറ്റവും പ്രശ്‌സതമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണിത്‌. സര്‍ക്കാര്‍ അതിഥിസമന്ദിര വളപ്പില്‍ 48 ഏക്കറിലായി വ്യാപിച്ചു കിടക്കുകയാണ്‌ അഡ്വെഞ്ചര്‍ പാര്‍ക്ക്‌. കുട്ടികള്‍ക്കുള്ള ട്രാഫിക്‌ പാര്‍ക്ക്‌, ബോട്ട്‌ ക്‌ളബ്ബ്‌, കേരള ടൂറിസം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ എന്നിവ ഇവിടെയുണ്ട്‌.



15.അമൃതപുരി

കൊല്ലം നഗരത്തില്‍ നിന്ന്‌ മുപ്പത്‌ കിലോമീറ്റര്‍ അകലെ വള്ളിക്കാവില്‍ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമാണ്‌ അമൃതപുരി. മത്സ്യബന്ധന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറിയൊരു ഗ്രാമമാണ്‌ വള്ളിക്കാവ്‌. മാതാ അമൃതാനന്ദമയിയുടെ ജന്മസ്ഥലമെന്ന ഖ്യാതിയും വള്ളിക്കാവിനുണ്ട്‌. മാതാ അമൃതാനന്ദമയി ആശ്രമങ്ങളുടെ ആസ്ഥാനമെന്ന നിലയില്‍ ഇവിടം ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.



16. കരുനാഗപ്പള്ളി

കൊല്ലത്തു നിന്നും 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കരുനാഗപ്പള്ളി മതകേന്ദ്രങ്ങള്‍ക്കും അമ്പലങ്ങള്‍ക്കും പ്രശസ്‌തമാണ്‌. പുരാതനനകാലത്ത്‌ കരുനാഗപ്പള്ളിക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങള്‍ ബുദ്ധമത വിശ്വാസികളുടെ അധിവാസ കേന്ദ്രമായിരുന്നെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഈ കാലയളവില്‍ കരുനാഗപ്പളളി ഒരു പഠനകേന്ദ്രമായിരുന്നതായും പറയപ്പെടുന്നു. സമീപത്തെ ഒരു ടാങ്കില്‍ നിന്ന്‌ കണ്ടെടുത്ത ബുദ്ധപ്രതിമ ഈ വിശ്വാസങ്ങള്‍ക്കുള്ള തെളിവാണ്‌



17.മയ്യനാട്

കൊല്ലം നഗരത്തില്‍ നിന്ന്‌ പത്ത്‌ കിലോമീറ്റര്‍ അകലെ നഗരപ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുതും മനോഹരവുമായൊരു ഗ്രാമമാണ്‌ മയ്യനാട്‌. മയ്യനാട്ടിലേക്ക്‌ റോഡ്‌മാര്‍ഗ്ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഇവിടേക്ക്‌ കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും എപ്പോഴും ബസ്സുകളുണ്ട്‌. പരവൂര്‍ കായലിന്റെ തീരത്താണ്‌ മയ്യനാട്‌ സ്ഥിതി ചെയ്യുന്നത്‌. അറബിക്കടലിന്‌ സമാന്തരമായി നീണ്ടതീരം മയ്യനാടിനുണ്ട്‌. ഇവിടം മീന്‍ പിടുത്തത്തിനും മറ്റും പ്രശസ്‌തമാണ്‌.



18.നീണ്ടകര തുറമുഖം

കൊല്ലത്തു നിന്നും എട്ടു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന നീണ്ടകര തുറമുഖം പ്രധാനപ്പെട്ടൊരു മത്സ്യബന്ധന തുറമുഖം കൂടിയാണ്‌. ഇന്റോ നോര്‍വീജിയന്‍ ഫിഷറീസ്‌ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ആസ്ഥാനമായ നീണ്ടകര മേഖലയിലെ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളുടെയും അനുബന്ധ മേഖലകളുടെയും സിരാകേന്ദ്രമാണ്‌.



19 ഓച്ചിറ

കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ്‌ ഓച്ചിറ. കൊല്ലത്തു നിന്ന്‌ 55 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഓച്ചിറയിലെത്താം. മതകേന്ദ്രം, തീര്‍ത്ഥാടന കേന്ദ്രം എന്നീ നിലകളിലാണ്‌ ഓച്ചിറയുടെ പ്രശസ്‌തി. ഈ പട്ടണത്തില്‍ നിരവധി പുരാതന ക്ഷേത്രങ്ങളും ചരിത്ര സ്‌മാരകങ്ങളുമുണ്ട്‌. ഓച്ചിറയിലെ ഏറ്റവും പ്രസിദ്ധവും നിരവധി വിശ്വാസികള്‍ എത്തുന്നതുമായ ക്ഷേത്രമാണ്‌ പരബ്രഹ്മ ക്ഷേത്രം. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇവിടുത്തെ ആരാധനാമൂര്‍ത്തി പരബ്രഹ്മം അഥവാ ഓംകാരമാണ്‌

20.തിരുമുല്ലവാരം ബീച്ച്

കച്ചവടക്കാരുടെ ബഹളൊന്നുമില്ലാത്ത മനോഹരമായ തീരമാണ്‌ തിരുമുല്ലവാരം ബീച്ച്‌. നഗരത്തില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ അകലെയാണ്‌ ബീച്ചിന്റെ സ്ഥാനം. അധികം ആഴമില്ലാത്തതിനാല്‍ ഇവിടെ സുരക്ഷിതമായി നീന്താം. ഇക്കാരണത്താല്‍ കുട്ടികള്‍ക്കും ഇവിടെ ഭയാശങ്കകളില്ലാതെ ആഘോഷിച്ചു തിമിര്‍ക്കാം. കുടുംബത്തോടൊപ്പം ഉല്ലസിക്കാന്‍ പറ്റിയ ഇടമാണ്‌ തിരുമുല്ലവാരം ബീച്ച്‌. ചുറ്റുമുള്ള മനോഹരമായ കാഴ്‌ചകള്‍ കണ്ട്‌ ഇവിടെ സമയം ചെലവിടാവുന്നതാണ്‌.



സമീപത്ത്‌ സ്ഥിതി ചെയ്യുന്ന വിഷ്‌ണു ക്ഷേത്രത്തിന്റെ പേരില്‍ നിന്നാണ്‌ ഈ ബിച്ചിന്‌ തിരുമുല്ലവാരം എന്ന പേര്‌ ലഭിച്ചത്‌. പ്രശസ്‌തമായ ഞായറാഴ്‌ച പാറ ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്‌. തീരത്തു നിന്ന്‌ അരകിലോമീറ്റര്‍ അകലെ കടലിലായാണ്‌ ഈ പാറ സ്ഥിതി ചെയ്യുന്നത്‌. വേലിയിറക്കസമയത്ത്‌ പാറ കാണാന്‍ കഴിയും. വൈകുന്നേരങ്ങളില്‍ ബീച്ചിന്റെ സൗന്ദര്യം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയും. അതിനാല്‍ ബീച്ച്‌ സന്ദര്‍ശനത്തിന്‌ വൈകുന്നേരങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. മഴക്കാലം ഒഴികെയുള്ള ഏതു സമയത്തും ഇവിടം സന്ദര്‍ശിക്കാം.



21.തങ്കശ്ശേരി ബീച്ച്

കൊല്ലത്തു നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉല്ലാസകേന്ദ്രമാണ്‌ തങ്കശ്ശേരി ബീച്ച്‌. മനോഹരമായ ഈ തീരത്തിന്‌ ചിത്രപരമായ പ്രാധാന്യവും ഉണ്ട്‌. ബീച്ചില്‍ നിന്നാല്‍ തകര്‍ന്നടിഞ്ഞ ഒരു പോര്‍ച്ചുഗീസ്‌ കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. വിശ്രമിക്കാനും ഉല്ലസിക്കാനുമായി സഞ്ചാരികള്‍ ഇവിടെ എത്തുന്നു.

22. അഞ്ചൽ

കൊല്ലം നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെയായാണ് അഞ്ചൽ പട്ടണം സ്ഥിതി ചെയ്യുന്നത്‌. അഗസ്ത്യക്കോട് ക്ഷേത്രം, പനയഞ്ചേരി ശ്രീധർമ്മ ശാസ്താ ക്ഷേത്രം, കളരിയിൽ ഭഗവതീക്ഷേത്രം, ഏറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ.



23.കൊട്ടാരക്കര ഗണപതി

കൊട്ടാരക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഈ ക്ഷേത്രം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേക്കര ശിവക്ഷേത്രമെന്നാണ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രത്തിന്റെ പേര്, ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ



24. കൊട്ടാരക്കര കൊട്ടാരം

ഈ പ്രദേശത്തെ പ്രശസ്തമായ കൊട്ടാരമായ കൊട്ടാരക്കര കൊട്ടാരം ഒട്ടേറെ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കൊട്ടാരക്കരയെന്ന പേരുതന്നെ ഇവിടുത്തെ കൊട്ടാരങ്ങളുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് പറയുന്നത്. കൊട്ടാരക്കരയിലെ ആദ്യത്തെ കൊട്ടാരം പണികഴിപ്പിക്കപ്പെട്ടത് പതിനാലാം നൂറ്റാണ്ടിലാണ്. കൊട്ടാരക്കരയിലും പരിസരത്തും ഒട്ടേറെ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം.

25. ജടായൂ പാറ – സാഹസിക കേന്ദ്രം

സീതാ ദേവിയെ പുഷ്പകവിമാനത്തില്‍ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു രാവണന്‍. മാരീചനെ മാനിന്‍റെ വേഷത്തില്‍ അയച്ച് സീതയെ മോഹിപ്പിച്ചു തന്ത്രപൂര്‍വ്വം തട്ടിക്കൊണ്ടുപോയി എന്ന് കഥ. ഏതായാലും പോകുന്ന വഴിയില്‍ ഒരു മലയുടെ മുകളില്‍ വിശ്രമിക്കുകയായിരുന്ന ജടായൂ എന്ന ഭീമന്‍ പക്ഷി, സീതാദേവിയുടെ രോദനം കേള്‍ക്കുകയും പുഷ്പ്പകവിമാനത്തെ തന്‍റെ ചിറകിനാല്‍ തടഞ്ഞ് രാവണനെ പിന്തിരിപ്പിക്കാന്‍ നോക്കുകയും ചെയ്തു.

ഏറെ നേരത്തെ ‘യുദ്ധ’ത്തിനു ശേഷം രാവണന്‍, ജടായുവിന്‍റെ ചിറകരിഞ്ഞു താഴെ വീഴ്ത്തി. ആകാശത്ത് നിന്നു താഴെ പാറയിലേക്ക്‌ ജടായു പതിച്ച സ്ഥലത്ത് ആഴത്തില്‍ ഒരു കുഴിയുണ്ടായി. അവിടം ഒരു കുളമായി രൂപപ്പെട്ടു. സീതയെ അന്വേഷിച്ചുവന്ന ശ്രീരാമന്‍ മലയില്‍ ജടായുവിനെ കാണുകയും മോക്ഷം കൊടുക്കുകയും ചെയ്തു. ഇത്രയും രാമായണത്തിലെ കഥയാണ്.



ഈ കഥയുടെ ശേഷിപ്പുകള്‍ കഥാമുഹൂര്‍ത്തങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സന്ദര്‍ശകരുടെ കണ്ണുകള്‍ക്ക് കുളിര്‍മ്മയായി ഇപ്പോഴും നിലകൊള്ളുന്നു. വര്‍ത്തമാനകാലത്തെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി. കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന സ്ഥലത്ത്. ജടായുമംഗലം പിന്നീട് ചടയമംഗലമായി മാറുകയായിരുന്നു.

ശ്രീരാമന്റെ പാദമുദ്ര എന്ന് വിശ്വസിക്കപ്പെടുന്ന കാല്‍പ്പാദത്തിന്‍റെ ആകൃതിയിലുള്ള ഒരു കുളമുണ്ട് പാറയുടെ മുകളില്‍. ഈ ചെറിയകുളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ജലം ഏതു കൊടുംവേനലിലും വറ്റാതെ നില്‍ക്കുന്നു. ആയിരം അടി മുകളില്‍ പാറയുടെ മുകളില്‍ കാണുന്ന ഈ ചെറിയ ജലസ്രോതസ്സില്‍ എത്ര തേവിക്കളഞ്ഞാലും വീണ്ടും ജലം വന്നു നിറയുന്നത് അത്ഭുതത്തോടെയാണ് യുക്തിവാദികള്‍ പോലും കാണുന്നത്. ഏതവസ്ഥയിലും ഈ കുളത്തില്‍നിന്നും ജലം പുറത്തേക്കു തുളുമ്പിപോകില്ല എന്നതും അതിശയമാണ്.



ജടായു ഇരുന്ന, ചിറകറ്റുവീണ, ജീവന്‍ വെടിഞ്ഞ ഈ മല ജടായുപാറ എന്ന പേരില്‍ ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ആയിരം അടി ഉയരമുള്ള പാറയുടെ മുകളില്‍ ഭീമാകാരമായ ജടായു ശില്പ്പവുമായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ജടായുപാറ കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. പാറയുടെ മുകളില്‍നിന്ന് നോക്കിയാല്‍ കിഴക്ക് സഹ്യപര്‍വ്വതവും പടിഞ്ഞാറ് അറബിക്കടലും കാണാന്‍ കഴിയും.



സംസ്ഥാനവിനോദസഞ്ചാരവകുപ്പിന്റെ എക്കോ-ടൂറിസം വിഭാഗം പാറയില്‍ അറുപത് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ചലച്ചിത്രസംവിധായകനും ശില്പ്പിയുമായ രാജീവ്അഞ്ചല്‍ ആണ് ടൂറിസംവകുപ്പിനുവേണ്ടി നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.

ജടായുശില്പ്പത്തിന്റെ ഉള്ളില്‍ രണ്ടു നിലയിലായി ജടായുവിന്റെ കഥ ചിത്രങ്ങളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ജടായുവിന്റെ ചിറകില്‍ കൂടി അകത്തുകയറി കണ്ണില്‍കൂടി പുറംകാഴ്ചകള്‍ കാണുംവിധമാണ് ശില്‍പ്പം ഒരുക്കിയിരിക്കുന്നത്. മലമുകളിലായി ഒരു ശ്രീരാമ ക്ഷേത്രവുമുണ്ട്.

26 -കുടുക്കത്തു പാറ

അഞ്ചൽ നിന്ന് ചണ്ണപ്പേട്ട വഴി ഇവിടെ എത്താം .വനത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകളിൽ നിന്നുള്ള പ്രകൃതി ആസ്വാദനം മനോഹരമാണ് .

27- പിനാക്കിൾ വ്യൂ പോയിന്റ്

പുനലൂർ നിന്നും അഞ്ചൽ നിന്നും കുരുവിക്കോണം വഴി ഇവിടെ എത്താം .പ്രഭാതത്തിലെ മഞ്ഞു കാഴ്ച അതി മനോഹരമാണ് .

28- ഓലിയരിവ് വെള്ളച്ചാട്ടം -

അധികമാരും എത്തിപ്പെടാത്ത സ്ഥലമാണ് ഏരൂർ പഞ്ചായത്തിൽ പെട്ട ഈ സ്ഥലം .പുനലൂർ അഞ്ചൽ റൂട്ടിൽ മാവിള നിന്നും ,ഏരൂർ അയിലറ റൂട്ടിൽ കലുങ്ക് ജംഗ്ഷനിൽ നിന്നും ഇവിടെ എത്താം .

29-ഓയിൽപാം എസ്റ്റേറ്റ്

വിളക്കുപാറ - ഭാരതീപുരം എന്നിവിടങ്ങളിൽ നിന്ന് എസ്റ്റേറ്റിൽ എത്താം .ഫാക്ടറിയിൽ പ്രവേശിക്കണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണം .
(വിവരങ്ങൾക്ക് കടപ്പാട്)

03 December 2018

ഇതോ പ്രണയം ?

പറയാതെ പറഞ്ഞതാണോ പ്രണയം...?
കണ്ണിൽ  നോക്കി മനസ്സറിയാൻ നീയൊന്നു മുഖമുയർത്തി നോക്കിയില്ലല്ലോ .. ചുണ്ടിലൊരു പുഞ്ചിരിയെങ്കിലും എനിക്കായ് കാത്തുവെക്കാമായിരുന്നില്ലേ ...

21 November 2018

ജർവകളുടെ ആചാരവും വംശശുദ്ധിയും

തെക്കന്‍ ആന്‍ഡമാന്‍ ദ്വീപില്‍ ഒറ്റപ്പെട്ട് കഴിയുന്ന ജാര്‍വ ഗോത്രക്കാര്‍ സമീപ പ്രദേശങ്ങളില്‍ അരിയും വാഴക്കുലയും മറ്റും തട്ടിയെടുക്കാനായി എത്തിയാല്‍ അവരെ എന്താണ് ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാം. ജാര്‍വ വിഭാഗക്കാര്‍ക്കായി വനത്തിനുള്ളില്‍ മാറ്റിവച്ചിട്ടുള്ള 300 ചതുരശ്ര മൈല്‍ പ്രദേശത്തേക്ക് അവരെ തിരിച്ചയക്കുക എന്നതാണ് വര്‍ഷങ്ങളായി തുടരുന്ന നയം. നൂറ്റാണ്ടുകളായി ആ മേഖലയില്‍ വേട്ടയാടി ജീവിക്കുന്നവരാണ് ജാര്‍വകള്‍. ഭൂമിയില്‍ അവശേഷിക്കുന്ന ശിലായുഗ കാലഘട്ടത്തിലെ സംസ്‌കാരമായ ജാര്‍വകളുടെ പരമ്പരാഗത ജീവിതത്തില്‍ വളരെ കുറച്ചു മാത്രം ഇടപെടാവൂവെന്ന് പൊലീസിന് വ്യക്തമായ നിര്‍ദ്ദേശമുണ്ട്. ഇവര്‍ വസിക്കുന്ന വന മേഖലയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും തെക്കന്‍ ആന്‍ഡമാന്‍ ദ്വീപിലെ എസ് ഐയായ റിസ്വാന്‍ ഹസ്സന്റെ അധികാര പരിധിക്കുള്ളിലാണ്.

കഴിഞ്ഞ നവംബറില്‍ ഇവിടെ ഒരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചു മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ കൊലപാതകം. സംഭവത്തിന് ദൃക്‌സാക്ഷിയായ രണ്ട് സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ടു വന്ന് പൊലീസിന് മൊഴി നല്‍കി. പക്ഷേ പൊലീസ് ചെകുത്താനും നടുക്കടലിനും ഇടയില്‍ എന്ന് പറഞ്ഞ അവസ്ഥയിലായി. ചരിത്രത്തിലാദ്യമായി ഒരു ജാര്‍വ വംശജനെ കൊലപാതക കുറ്റാരോപണത്തില്‍ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന സംശയത്തിലാണ് അവര്‍.

ഈ ഭൂമിയില്‍ ആകെ അവശേഷിക്കുന്നത് 400-ഓളം ജാര്‍വകള്‍ മാത്രമാണ്. നമ്മുടെ ഗ്രഹത്തിലെ ഏറ്റവും നിഗൂഢമായ ജനതയെന്നാണ് ഇവരെ ജനിതക ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. 50,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നിന്നും ആന്‍ഡമാനിലേക്ക് കുടിയേറിയവരാണ് ഇവരെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. കറുകറുത്ത തൊലിയും ഉയരക്കുറവുമുള്ള ഇക്കൂട്ടര്‍ 1998 വരെ പൂര്‍ണമായും സാംസ്‌കാരികമായും ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നത്. ഇവര്‍ താമസിക്കുന്ന വനപ്രദേശത്തേക്ക് പുറത്തു നിന്ന് ആരെങ്കിലും കടന്നു കയറിയാല്‍ അവരെ ഇരുമ്പ് അഗ്രമുള്ള അമ്പെയ്ത് ആക്രമിക്കുമായിരുന്നു.


സമീപവാസികളുമായി ഈ ആദിവാസികള്‍ സമാധാനത്തില്‍ എത്തിയതിനുശേഷം ഇന്ത്യ സര്‍ക്കാര്‍ ജാര്‍വകളും അവര്‍ക്കു ചുറ്റിലും വസിക്കുന്നവരും തമ്മിലുള്ള ബന്ധം കുറഞ്ഞതോതില്‍ നിര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. മദ്യം കൊടുത്ത് വശീകരിച്ചതും ആദിവാസി സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചതും കാരണം അമേരിക്കയിലും ഓസ്‌ത്രേലിയയിലും ഒക്കെ ആദിവാസികള്‍ക്ക് സംഭവിച്ചതു പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ അത്തരമൊരു നയം സ്വീകരിച്ചത്.

എന്നിരുന്നാലം ജാര്‍വകളും പുറത്തുള്ളവരും തമ്മില്‍ സമ്പര്‍ക്കമുണ്ടായി. ആളുകള്‍ തൊഴില്‍ തേടി ആദിവാസികളുടെ മേഖലയില്‍ എത്തുന്നുണ്ട്. കൂടാതെ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളില്‍ ജാര്‍വകള്‍ക്ക് വൈദ്യ സഹായം ലഭിക്കുന്നുമുണ്ട്. ജാര്‍വ അംഗങ്ങളുമായി വേട്ടക്കാര്‍ അവിഹിത ബന്ധങ്ങള്‍ സ്ഥാപിക്കുകയും ഞണ്ടിനേയും മത്സ്യത്തേയും പിടിക്കാന്‍ സഹായിക്കുന്നതിന് പകരമായി ഭക്ഷ്യ വസ്തുക്കള്‍ അവര്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

അവിവാഹിതയായ ഒരു ജാര്‍വ കഴിഞ്ഞ വര്‍ഷം സാധാരണയിലും കറുപ്പു നിറം കുറഞ്ഞ ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത് അത്തരമൊരു ബന്ധത്തിലൂടെ ആകാമെന്ന് പൊലീസ് കരുതുന്നു.

ഈ കുഞ്ഞ് പിറന്ന കാര്യത്തെ കുറിച്ച് പുറംലോകത്ത് ആദ്യമറിഞ്ഞത് 24-കാരിയായ ആദിവാസി ക്ഷേമ ഓഫീസര്‍ ജാനഗി സവുരിയമ്മാളാണ്. ഇവരുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത് ആദിവാസി റിസര്‍വിന്റെ അറ്റത്തെ ചീങ്കണികള്‍ നിറഞ്ഞ അരുവിയുടെ തീരത്താണ്.

വിധവകള്‍ക്കും അപൂര്‍വമായി പുറംനിവാസികളില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന ജാര്‍വ വനിതകള്‍ക്കും ജനിക്കുന്ന കുട്ടികളെ ഈ ആദിവാസി സമൂഹം ആചാരപ്രകാരം കൊല്ലാറുണ്ടെന്നത് ഒരു രഹസ്യമല്ല. സര്‍ക്കാര്‍ സേവനത്തിലുണ്ടായിരുന്ന ഡോക്ടര്‍ രത്തന്‍ ചന്ദ്ര ഖര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ കുറിപ്പുകളില്‍ ജാര്‍വകളുടെ ഈ ആചാരം വിവരിക്കുന്നുണ്ട്. കൊല്ലാന്‍ പോകുന്ന കുഞ്ഞിന് മൂലയൂട്ടുന്ന എല്ലാ ജാര്‍വ സ്ത്രീകളും പാലൂട്ടും. തുടര്‍ന്ന് മുതിര്‍ന്ന ഒരാള്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊല്ലും. അങ്ങനെയാണ് ജാര്‍വ സമൂഹം തങ്ങളുടെ വംശശുദ്ധിയും വിശുദ്ധിയും കാത്ത് സൂക്ഷിക്കുന്നത്.


ജാര്‍വകള്‍ക്കിടയിലെ 12 വര്‍ഷത്തെ സേവനത്തിന് ഇടയില്‍ നടന്ന ഏഴോളം അത്തരം കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ആ കുഞ്ഞുങ്ങളുടെ മുഖം തന്നെ വേട്ടയാടിയിരുന്നുവെന്നും എന്നാല്‍ ഈ സമൂഹത്തിന്റെ പാരമ്പര്യങ്ങളിലും ആചാരങ്ങളിലും ഒരിക്കലും ഇടപെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ജാനഗിക്ക് മറ്റൊരു വീക്ഷണമാണുള്ളത്. ഈ കുഞ്ഞിനെ വളരാന്‍ അനുവദിക്കരുതെന്ന് ചിലര്‍ക്ക് ആഗ്രഹമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ജാനഗി ജാര്‍വകള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും ഒരു ഘട്ടത്തില്‍ ആ കുഞ്ഞിനെ ശ്രദ്ധിക്കുന്നതിനായി ഒരു സോഷ്യല്‍ വര്‍ക്കറെ നിയോഗിക്കുകയും ചെയ്തിരുന്നു.

കുട്ടിയുടെ ജീവന്‍ അപകടത്തിലാണ് എന്ന് തിരിച്ചറിഞ്ഞത് ജാനഗി മാത്രമല്ല. ജാര്‍വ റിസര്‍വിന് സമീപത്തെ ആശുപത്രിയില്‍ ജാര്‍വ രോഗികളുടെ മേല്‍നോട്ടം വഹിക്കുന്ന റൂബി തോമസാണ് അപകടം തിരിച്ചറിഞ്ഞ മറ്റൊരാള്‍. ഇത്തരം കുഞ്ഞുങ്ങളെ ജാര്‍വകള്‍ കൊലപ്പെടുത്തുമെന്ന് അവര്‍ കേട്ടിട്ടുണ്ടായിരുന്നു. അതിനാല്‍ കുഞ്ഞിനേയും കൊണ്ട് അമ്മ ചികിത്സയ്ക്കായി ഈ ആശുപത്രിയില്‍ എത്തിയപ്പോള്‍ തൊലിയുടെ നിറം കണ്ട് തിരിച്ചറിഞ്ഞ അവര്‍ മറ്റു ജാര്‍വ രോഗികളില്‍ നിന്നും അവനെ ഒളിപ്പിച്ചിരുന്നു.

അവനെ തിരിച്ചയക്കാതെ ഇരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവോയെന്ന് റൂബി അത്ഭുതപ്പെടുന്നുണ്ട്. കുഞ്ഞിനേയും അമ്മയേയും ആശുപത്രിയില്‍ താമസിപ്പിച്ചിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ പുരുഷന്‍ തിരികെ വനത്തിലേക്ക് പോകണം എന്ന് പറഞ്ഞ് നിര്‍ബന്ധം പിടിക്കുകയും ഒരു ജനല്‍ തകര്‍ക്കുകയും ചെയ്തു. അമ്മയും അക്ഷമയായിരുന്നു. അതിനാല്‍ റൂബി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം അവരെ തിരികെ കാട്ടിലേക്ക് അയക്കുകയായിരുന്നു.

അഞ്ചുമാസത്തോളം പ്രശ്‌നങ്ങള്‍ ഇല്ലാതെ കടന്നു പോയി. അങ്ങനെയിരിക്കുമ്പോഴാണ് ഫീല്‍ഡ് സ്റ്റാഫുമാരില്‍ ഒരാള്‍ ജാനഗിക്ക് മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് അവര്‍ ജാര്‍വ ക്യാമ്പിലെത്തിയപ്പോള്‍ കണ്ടത് ശബ്ദമുണ്ടാക്കാതെ കരയുന്ന അമ്മയെയായിരുന്നു. കുഞ്ഞിനെ കാണാനുമുണ്ടായിരുന്നില്ല.

സംഭവത്തിന് ജാര്‍വകളായി രണ്ട് സ്ത്രീകള്‍ ദൃക്‌സാക്ഷികളായിരുന്നു. തലേദിവസം രാത്രി താതേഹാനെ എന്ന ജാര്‍വ വംശജന്‍ മദ്യപിച്ചു കൊണ്ട് കുഞ്ഞിനെ വീട്ടില്‍ നിന്നും എടുത്തുകൊണ്ട് പോയത് ഇവര്‍ കണ്ടിരുന്നു. ഇയാള്‍ക്കൊപ്പം ജാര്‍വക്കാരനല്ലാത്ത ഒരാളും ഉണ്ടായിരുന്നു. പിന്നീട് ഈ സ്ത്രീകള്‍ കുഞ്ഞിനെ പിന്നീട് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ജാനഗിയാണ് പൊലീസിന് പരാതി നല്‍കിയത്. എന്നാല്‍ ഈ കേസ് പൊലീസിനെ എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലാക്കിയിരിക്കുന്നു. ഈ ആദിവാസികള്‍ കഴിഞ്ഞ 200 വര്‍ഷങ്ങള്‍ക്കിടെ ബ്രിട്ടീഷുകാരോടും ഇന്ത്യയില്‍ നിന്ന് കുടിയേറിയവരോടും നിരന്തരമായി ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരേയും ഒരു കുറ്റകൃത്യത്തില്‍ പോലും ജാര്‍വ വംശജര്‍ ഉള്‍പ്പെട്ടിട്ടില്ല.

കേസില്‍ ഇപ്പോള്‍ ആദിവാസികളല്ലാത്ത രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കുഞ്ഞിന്റെ പിതാവെന്ന് കരുതുന്ന 25-കാരനും താതേഹാനേയ്ക്ക് മദ്യം നല്‍കിയയാളും. 25 വയസ്സുകാരനെതിരെ ബലാല്‍സംഗത്തിനും മറ്റേയാള്‍ക്കെതിരെ കൊലപാതക പ്രേരണയ്ക്കും ആദിവാസികളുടെ കാര്യങ്ങളില്‍ ഇടപെട്ടതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

എന്നാല്‍ പരാതിയില്‍ പേരുണ്ടെങ്കിലും പൊലീസ് താതേഹാനെയെ അറസ്റ്റ് ചെയ്തിട്ടില്ല. പകരം ആദിവാസി ക്ഷേമ വകുപ്പിനോട് മാര്‍ഗനിര്‍ദ്ദേശം ആരാഞ്ഞിരിക്കുകയാണെന്ന് തെക്കന്‍ ആന്‍ഡമാന്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു. കേസിനെ കുറിച്ച് ഇന്‍സ്‌പെക്ടര്‍ ഹസ്സന് സംസാരിക്കാന്‍ അനുവാദമില്ല.

മറ്റു ചില പ്രശ്‌നങ്ങളും ഈ കേസിലുണ്ട്. അവരുടെ ആചാരം അനുസരിച്ച് മൃതദേഹം ഉള്‍വനത്തില്‍ നിക്ഷേപിക്കുകയും മാസങ്ങള്‍ക്കുശേഷം അസ്ഥികള്‍ ശേഖരിക്കുകയും ചെയ്യുകയാണ് പതിവ്. കുഞ്ഞിന്റെ മൃതദേഹമുള്ളയിടത്തേക്ക് തന്നെ കൊണ്ടു പോകാന്‍ ഹസ്സന്‍ ഒരു മുതിര്‍ന്ന ജാര്‍വ വംശജനോട് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ വിസമ്മതിച്ചുവെന്ന് ജാനഗി പറയുന്നു. ഹസ്സന്‍ കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ കുഞ്ഞ് അവിടെയില്ലെന്നും മറ്റൊരു ഇടത്ത് പൂര്‍വികര്‍ക്കൊപ്പം ചേര്‍ന്നുവെന്നും അയാള്‍ പരിഭ്രമത്തോടെ പറഞ്ഞു.


ഇന്‍സ്‌പെക്ടര്‍ നിര്‍ബന്ധം തുടര്‍ന്നപ്പോള്‍ അയാള്‍ പറ്റില്ലെന്ന് തലയാട്ടി. മൃതദേഹം ഞാന്‍ നിങ്ങള്‍ക്ക് തരികയാണെങ്കില്‍ ഈ ഭൂമി കുലുങ്ങും ഞങ്ങളെല്ലാവരും മരിക്കുകയും ചെയ്യുമെന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അതോടെ പൊലീസ് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചുവെന്ന് ജാനഗി പറയുന്നു.

ഈ കുഞ്ഞിന്റെ കൊലപാതകം പുറത്തു വരുന്നതിന് മുന്‍പ് തന്നെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപിലെ അധികൃതര്‍ ജാര്‍വകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ ഇരിക്കുകയാണ്. ജാര്‍വകള്‍ വസിക്കുന്ന വനത്തിന് പുറത്തേക്ക് അവരെ കൂടുതലായി അനുവദിക്കണമോയെന്നതാണ് അധികൃതരെ അലട്ടുന്നത്. ആധുനിക സംസ്‌കാരവുമായി ആദിവാസികളെ ഇടപഴകാന്‍ അനുവദിക്കുന്നത് ദോഷകരമാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ അവരെ ഈ അവസ്ഥയില്‍ തന്നെ കഴിയാന്‍ വിടുന്നത് ശരിയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

ജാര്‍വകളെ എഴുത്തും വായനയും പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം കൈകൊണ്ട് മെനഞ്ഞ കൂടകള്‍ക്ക് പകം വസ്ത്രങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി സ്വയംപര്യാപ്തരായ സംസ്‌കാരമാണെന്നും അവരെ തെറ്റായി കൈകാര്യം ചെയ്യുന്നത് മണ്ടത്തരമാണെന്ന വാദവും ഉണ്ട്.

ഇന്ത്യയുടെ ഭരണഘടനയുടെ ഭാഗത്തു നിന്നും ചിന്തിച്ചാല്‍ ആരും നിയമത്തിന് അതീതരല്ലെന്ന് നേരായി ചിന്തിക്കുന്നവര്‍ക്ക് തോന്നാമെന്ന് എസ് പി പറയുന്നു. എന്നാല്‍ മറുവശത്ത് ഇത്തരം ജാതികള്‍ക്കും ആദിവാസികള്‍ക്കും പ്രത്യേക പദവിയുണ്ട്. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമ്മള്‍ ചുമതലപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
(വിവരങ്ങൾക്ക് കടപ്പാട്: വിവിധ വാർത്താ സൈറ്റുകൾ)

ആർക്കും കേറാനാവാത്ത ഒരു ദ്വീപ്

ആൻഡമാനിലെ സെന്റിനെലീസ് ദ്വീപാണത് . അവിടെ പോയവര്‍ പലരും തിരിച്ച് വന്നിട്ടില്ല; അവര്‍ക്ക് പുറംലോകവുമായി ബന്ധവുമില്ല.
ആന്‍ഡമാന്‍ നിക്കോബാറിലെ നോര്‍ത്ത് സെന്റിനെലീസ് ദ്വീപിലടക്കം ഇപ്പോഴും പുറംലോകവുമായി ബന്ധപ്പെടാന്‍ തയ്യാറല്ലാത്ത ഗോത്രസമൂഹമുണ്ട്. 60,000 വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്ന ഗോത്രസമൂഹമാണ് ഇതെന്നാണ് കരുതുന്നത്. നിലവിലെ ജനസംഖ്യ എത്രയാണെന്ന് അറിയില്ല. ഇവരെ കാണാനുള്ള അധികൃതരുടെ ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല.

ഇവിടെ പോയവര്‍ പലരും തിരിച്ച് വന്നിട്ടില്ല. പലരും പരിക്കുകളോടെയാണ് തിരിച്ചുവന്നത്. 2006ല്‍ ഈ ദ്വീപിന് സമീപം ബോട്ടില്‍ കിടന്നുറങ്ങിയ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. 2004ലെ സുനാമി രക്ഷാപ്രവര്‍ത്തന കാലത്ത് പോലും ഇവര്‍ സൈനികരേയോ അധികൃതരേയോ അടുപ്പിച്ചിരുന്നില്ല. ഭക്ഷണം, വസ്ത്രം, സമ്മാനപ്പൊതികള്‍ ഒന്നും ഇവരുടെയടുത്ത് ഏറ്റില്ല. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ ലക്ഷ്യം വച്ച് അമ്പയയ്ക്കാന്‍ ഒരുങ്ങുന്ന ഗോത്രവര്‍ഗക്കാരുടെ ചിത്രം വന്നിരുന്നു.

ഞങ്ങള്‍ ദ്വീപിനടുത്തെത്തുമ്പോള്‍ അവര്‍ മലവിസര്‍ജ്ജനം നടത്താനിരിക്കുന്ന പോലെ ചന്തി കാട്ടി ഇരിക്കും. ഞങ്ങളെ അപമാനിക്കുന്ന പോലെ, ഇങ്ങോട്ട് വരേണ്ടതില്ലെന്ന സൂചനയില്‍. നിങ്ങള്‍ സുഹൃത്തായോ ശത്രുവായോ എങ്ങനെ അവിടെ എത്തിയാലും ഒരേ സ്വീകരണമാണ് കിട്ടുക, അമ്പും വില്ലുമായി – നരവംശ ശാസ്ത്രജ്ഞന്‍ ടിഎന്‍ പണ്ഡിറ്റ് പറയുന്നു. 1980കളിലും 90കളിലും ഇവിട ഗവണ്‍മെന്റ് ദൗത്യങ്ങളുമായി എത്തിയപ്പോഴുള്ള അനുഭവങ്ങളാണ് പണ്ഡിറ്റ് പങ്കുവച്ചത്. 1964 മുതല്‍ ഇവരുമായി ബന്ധപ്പെടാന്‍ അധികൃതര്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.

ഒരിക്കല്‍ മാത്രമാണ് ഇവിടെ പുറത്ത് നിന്നുള്ളവര്‍ സ്വീകരിക്കപ്പെട്ടത്. 1991 ജനുവരി നാലിന് ഇവിടെയെത്തിയ ഒരു സംഘം പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ ഗോത്രവര്‍ഗക്കാര്‍ സ്വീകരിച്ചതായാണ് അവര്‍ അവകാശപ്പെട്ടത്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ 2005ല്‍ ഇനി ഇവരുമായി ബന്ധപ്പെടാനോ അവരുടെ ജീവിതത്തില്‍ ഇടപെടാനോ ശ്രമിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരും ആന്‍ഡമാന്‍ അധികൃതരും തീരുമാനിച്ചു. ഈ ദ്വീപിലേയ്ക്ക് സഞ്ചാരികളെ വിലക്കി കൊണ്ട് നാവികസേന മൂന്ന മൈല്‍ പരിധിയില്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

06 July 2018

ട്വിറ്റർ ഫ്രണ്ട്

 സ്നേഹപൂർവ്വം ജൂലിക്ക്
----------------------------------------
ജൂലൈ ,എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഓർമകൾ തന്നൊരു മാസമാണ് .വർഷങ്ങൾക്ക് മുമ്പൊരു ജൂലൈയിലാണ് ഒരു രാജകുമാരി എന്റെ ക്ലാസിലേക്ക് സ്ഥലം മാറിയെത്തിയതും കാലമേറെ കഴിഞ്ഞ് പടിയിറങ്ങി പോയതും.വർഷങ്ങൾ കഴിഞ്ഞ് ഒരു ജൂലൈയിലാണ് പ്രിയപ്പെട്ട മറ്റൊരുവൾ മനസിലും പിന്നെ എന്റെ കൈ പിടിച്ച് ജീവിതത്തിലേക്കും കയറി വന്നത് .വർഷങ്ങൾക്കിപ്പുറം മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ഈ ജൂലൈയിൽ കാതങ്ങളകലെ നിന്നും മറ്റൊരാൾ ട്വിറ്ററിന്റെ DM ൽ നിന്നും എന്റെ ഹൃദയത്തിലേക്ക് കുടിയേറിയിരിക്കുന്നു ,എന്നോട് പോലും ചോദിക്കാതെ ;ഞാൻ പോലുമറിയാതെ .ഇന്ന് മുഴുവൻ ചിന്തയും അവളെ കുറിച്ചായിരുന്നു .മനസിലെ വിഷമങ്ങൾ പറഞ്ഞ് ഉള്ള് നീറുമ്പോൾ ആശ്വസിപ്പിക്കാൻ പറഞ്ഞ പൊട്ടത്തരങ്ങൾ കേട്ട് ഒന്ന് വിളിക്കുമോ എന്ന് ചോദിക്കാൻ മടി കൊണ്ട് മാത്രം തുനിയാതിരുന്ന എന്റെ പ്രിയ ജൂലൈ പുഷ്പത്തെ ഓർത്ത് .
രാത്രി ഏറെ കഴിഞ്ഞിരിക്കുന്നു.
പഴുത്തു തുടങ്ങിയ ഈന്തപ്പന തോട്ടങ്ങളിൽ നിന്ന് വീശുന്ന മന്ദമാരുതൻ തണുപ്പിക്കാൻ നോക്കുന്നത് എന്റെ മനസിന്റെ നീറ്റലാണോ .ഏയ് ,ഞാനെന്തിനാണ് ആരെന്ന് പോലുമറിയാത്ത ഒരാൾക്ക് വേണ്ടി ചിന്തയുടെ കനം പേറുന്നത് ..?അതാണെനിക്കും അറിയാത്തത് . എവിടെയോ കോഴി കൂവുന്ന സ്വരം ഏ സി യുടെ മുരൾച്ചയിലും കാതിൽ വന്നു വീഴുന്നു .രാവേറെ ചെന്നിട്ടും ഞാനിതുവരെ ഉറങ്ങിയില്ലെന്നോ ..? ചെവിയിൽ തിരുകി വെച്ച ഇയർഫോൺ എപ്പോഴോ ഊർന്ന് പോയത് വീണ്ടും എടുത്ത് കുത്തിക്കയറ്റി . ഗസലിനും വിഷാദം ... ആരോ പാടുന്നു ..."രാത്രിയിൽ മഴ പെയ്തൊഴിഞ്ഞുവോ ...നേർത്ത തെന്നലകന്നുവോ ...എന്തിതെന്നിലെ ചില്ലകൾ മാത്രം...ഒന്നു തോരാതെ ഇങ്ങനെ " ...
ശ്ശെടാ ഇതെനിക്ക് വേണ്ടി പാടിയതു പോലുണ്ടല്ലോ .അതെ ഈ നിശീഥീനിയുടെ അവസാന യാമത്തിലും എന്റെ മനസ്സിന്റെ ചില്ലയിൽ ഓർമകൾ തോരാതെ പെയ്യുകയാണ് - അതെ നിന്നെക്കുറിച്ചുള്ള ഓർമകൾ .ജൂണിലെ തോരാമഴയിൽ കുതിർന്ന മണ്ണിന്റെ മടിയിൽ മുളച്ച് ജൂലൈയിൽ വിരിഞ്ഞ കുടമുല്ലപ്പൂവു പോലെ പരിശുദ്ധയായ പനിനീർപൂവിന്റെ ശോഭയുള്ള സുന്ദരി .. " ജൂലി " അവളാണീ കഥയിലെ നായിക .
ശു ശു ശു .....
ഇതെവിടുന്നാണൊരു ചൂളമടി .ഇനി വല്ല പാമ്പും ചീറ്റിയതാണോ ..? അല്ല ഇത് പാമ്പല്ല ഇതതിലും കൂടിയ ഏതോ ഇനമാണ് .കണ്ടില്ലേ പത്തി നീട്ടിയിരിക്കുന്നത് .വെറും പത്തിയല്ല മൈലാഞ്ചിയിട്ട കൈപ്പത്തിയാണ് DM ന്റെ കിളി വാതിലിലൂടെ നീട്ടി വെച്ചിരിക്കുന്നത് .മനുഷ്യനെ മക്കാറാക്കാൻ .ഹോ ഇവളാണോ എന്നെ ശു ശു വിളിച്ചത് .ആളിനെ കാണാനില്ലല്ലോ .. ഓ ഹോ ഒളിച്ച് കളിയാണ് ,അവഗണിച്ചേക്കാം .ഒരുത്തിയേയും വിശ്വസിക്കരുത് .കൈയിൽ മൈലാഞ്ചിയും ഉണ്ണിയപ്പവുമൊക്കെയായി പലരും വരും .എന്നിട്ട് കൊതിപ്പിച്ച് കടന്നു കളയും .നമ്മൾ ഉത്തമ പുരുഷൻമാർ ഇത്തരം വലയിൽ വീണുപോകരുത് .പിടിച്ച് നിൽക്കണം .ആരാണെന്ന് ആർക്കറിയാം .പേരില്ല മുഖമില്ല എന്തിന് നമ്പർ പോലുമില്ല .ഇതൊക്കെ ഇവരുടെ ഒരു നമ്പറല്ലേന്ന് .. എങ്ങനെ വിശ്വസിക്കും .നാളെ TL ലെ എസ് എസ് വിവാദങ്ങളിലെ വില്ലനാവാൻ എന്തായാലും എനിക്ക് വയ്യ .
അങ്ങനങ്ങ് ഇരുന്നാൽ മതിയാരുന്നു .ഐഡന്റിറ്റി തെളിയിക്കാൻ പോയി പോയി അവസാനം പണി കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ .ഇനി മേലാൽ കഥയെഴുതാനോ  എഴുതിയാൽ തന്നെ അത് ആർക്കും വായിക്കാനോ കൊടുക്കരുത് എന്ന മഹനീയ പാഠം ഞാൻ പഠിച്ച് കഴിഞ്ഞു .ഒരു കാര്യം ചോദിക്കട്ടെ എന്ന് ചോദിച്ചപ്പോൾ ഭസ്മാസുരന് വരം കൊടുത്ത പോലാവുമെന്ന് സ്വപ്നേപി വിചാരിച്ചില്ല .അങ്ങനെയാണ് ഇതെനിക്കിപ്പോൾ  കുത്തിയിരുന്ന് എഴുതേണ്ടി വന്നത് .പുരുഷന്റെ ഏതൊരു കാര്യത്തിനും പിറകിൽ ഒരു സ്ത്രീയുണ്ടാകുമെന്ന് പറയുന്നത് വളരെ ശരിയാണെന്ന് എനിക്കിപ്പോൾ മനസ്സിലായി ,ഇതല്ലേ അവസ്ഥ ( കരയുന്ന ഇമോജി രണ്ട് ,അല്ല മൂന്നെണ്ണം)
ഉറക്കമൊഴിക്കാൻ വേണ്ടി മനപ്പൂർവം പൊടി വലിച്ച് കയറ്റി വലിച്ച് വലിച്ച് കിടന്ന ശബ്ദം എന്നെ കൂടി കേൾപ്പിച്ച് പേടിപ്പിച്ച് എന്റെ ഉറക്കം കൂടി നീ കളഞ്ഞു .പോട്ടെ സാരമില്ല ഉറക്കം വരാൻ ഒരു പാട്ട് പാടിത്തരാമെന്ന് പറഞ്ഞപ്പോ എന്നോട് ചോദിക്കുവാ പാട്ടോ അതെന്താണെന്ന് .അതീ സിനിമയിലൊക്കെയുള്ള ഒരു സാധനമാണെന്ന് പറഞ്ഞപ്പോ സിനിമയോ അതെന്താണെന്ന് .ടി വി പോലും കാണാത്ത ആദിമ ഗുഹാ വാസികളിൽ പെട്ട ഏതോ ജനുസ്സിനോടാണല്ലോ പടച്ചോനേ ഞാനീ പറഞ്ഞതെന്നോർത്ത് ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു .
മുഖം നോക്കി സ്വഭാവം പറയാമെന്ന് പറഞ്ഞപ്പോൾ വീണുപോയ പാവം മ ബു ആണല്ലോ എന്റെ ജൂലീ നീ ... (എന്റെ എന്ന് പറഞ്ഞത് എന്റെ കൂട്ടുകാരി എന്ന് കരുതിക്കോണം ,ഇനി ഒരു പാട് ആവർത്തി നീയത് കേൾക്കേണ്ടി വരും) അപ്പോഴൊക്കെ ഈ ബ്രാ ഇടാൻ എനിക്ക് വയ്യ .യു നോ ഐ ആം എ മടിയൻ .വിഷയത്തിലേക്ക് വരാം .പറഞ്ഞ്‌ വന്നത് ങാ സ്വഭാവം .സ്വന്തം സ്വഭാവം നമുക്ക് അറിയാമല്ലോ പിന്നെന്തിനാണ് ആരേലും പറഞ്ഞറിയുന്നത് .ഇനിയെങ്കിലും ഏതെങ്കിലും വായ് നോക്കികൾ ( ഞാനല്ലേ ... പറഞ്ഞേക്കാം ) ഇങ്ങനൊക്കെ പറഞ്ഞാൽ വിശ്വസിക്കരുത് .എനിക്ക് ശരിക്കും വേണ്ടത് നിന്റെ കണ്ണുകളായിരുന്നു. എന്തിനെന്നോ നിന്റെ കണ്ണുകളിലൂടെ നിന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ .എന്നെ കുറിച്ച് എന്താണ് നിന്റെ മനസിന്റെ ഉള്ളിൽ ഉള്ളതെന്നറിയാൻ .പക്ഷെ നിന്റെ കണ്ണാകുന്ന നീലസാഗരത്തിലെ നിലയില്ലാ കയത്തിൽ വീണ് ശ്വാസം മുട്ടി ഞാനീ കടാപ്പുറത്ത് പാടി പാടി ..ശ്ശെ ഞാനെന്താ  ചെമ്മീനിലെ പരീക്കുട്ടിയോ ..? പരീക്കുട്ടിയോ അതാരാന്ന് ചോദിക്കരുത് .ചെമ്മീൻ നിനക്കറിയാമെന്ന് വിചാരിക്കുന്നു. അതു തന്നെ പൊരിച്ച് തിന്നുന്ന സാധനം .
ഇതു വായിക്കുമ്പോൾ നിന്റെ മുഖത്തൊരു പുഞ്ചിരി വിടരുന്നതെനിക്ക് കാണാം . ചെമ്മീന്റെ കാര്യമോർത്തല്ല ,അതിന് മുമ്പ് പറഞ്ഞ കാര്യം നീ വിശ്വസിച്ചോ ..? നിന്റെ കണ്ണിലൂടെ മനസ്സിൽ ഇറങ്ങിപ്പോയ കാര്യം .( പിന്നേ... ഈ വായിനോക്കി പറയുന്നത് ഞാനിപ്പം വിശ്വസിക്കാം  എന്നല്ലേ നീയിപ്പം മനസിൽ വിചാരിച്ചത് ) അതോർത്തല്ലേ നീ ചിരിച്ചത് ..?
ആ കണ്ണുകളിൽ ഞാൻ കാണുന്നത് വിഷാദമാണല്ലോ .എന്തോ എനിക്കങ്ങനെയാണ് തോന്നിയത് .ചിലപ്പോൾ എന്റെ തോന്നലാവാം .എന്റെ തോന്നലിനെ കുറിച്ച് നിനക്കെന്ത് തോന്നി .എന്ത് തോന്നാൻ എന്നല്ലേ നീ ഇപ്പം ചിന്തിച്ചത് ? നിനക്ക്  പുച്ഛത്തിന്റെ ഒന്നോ രണ്ടോ സ്മൈലി വേണമെങ്കിൽ ഇവിടെ ഇടാവുന്നതാണ് .
നിനക്ക് വേണ്ടി രണ്ടാം ദിവസമാണ് ഞാനെന്റെ ഉറക്കം കളയുന്നത് .ചങ്കിൽ കൊള്ളുന്ന രണ്ട് മൂന്ന് കാര്യം പറഞ്ഞിട്ട് തന്നെ കാര്യം .എന്നിട്ടീ വെറുപ്പിക്കലങ്ങ് അവസാനിപ്പിച്ചേക്കാം .ജീവിതത്തിൽ എന്നും ചേർത്ത് വെക്കപ്പെടുന്ന സൗഹൃദങ്ങൾ അപൂർവ്വമായി മാത്രം സംഭവിക്കുന്നവയാണ് .അവർ വന്നു പോയാലും അതിന്റെ അലകൾ ജീവിതത്തിൽ എന്നും ഒരാർമപ്പെടുത്തലായി മാറിയിട്ടുണ്ടാവും ....അകലെയാണെങ്കിലും അരികിലുള്ള എന്റെ പ്രിയ കൂട്ടുകാരിക്ക് .... എല്ലാ നന്മകളും നേരുന്നു .എന്നെങ്കിലും നാം നേരിൽ കാണുമെന്ന് എനിക്ക് ഒരുറപ്പുമില്ല എങ്കിലും എന്റെ ഓർമ്മ മരിക്കും വരെ നീ എന്റെ ചിന്തകളിൽ കാണുമെന്ന് എനിക്കുറപ്പുണ്ട് .ചാറ്റിലെ കുഞ്ഞുവാക്കുകളിലൂടെ ഞാൻ നിന്നടുത്തെത്തുമ്പോൾ നിന്നധരങ്ങളിൽ ഒരു പുഞ്ചിരി വിടരുന്നുണ്ടെങ്കിൽ ഞാൻ ധന്യനായി .നാളെയൊരു പക്ഷേ നമുക്ക് പറയാൻ വാക്കുകൾ ഒന്നുമുണ്ടാവില്ല .ഒരു ജൻമം മുഴുവൻ പറയാനുള്ളത് പറഞ്ഞ് കഴിയുമ്പോൾ മൗനമാവും പിന്നെ സംസാരിക്കുക .അന്ന് നമുക്ക് ഇമോജികൾ മാത്രമാവും കൂട്ടിനുണ്ടാവുക .എങ്കിലും എനിക്ക് വിശ്വാസമുണ്ട് പെണ്ണല്ലേ വർഗം .. ഇല്ലാത്ത വിഷയം ഉണ്ടാക്കാൻ നീയൊക്കെ ധാരാളമാണ് .. ( വായ് പൊത്തിയ കൊരങ്ങൻ)
 .ഇനിയും എന്റെ ചൂണ്ടുവിരലിനെ ബുദ്ധിമുട്ടിക്കുന്നത് താങ്ങാനാവാത്തതിനാൽ മാത്രം നിർത്തട്ടെ ....

നന്ദി നമസ്കാരം ...
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : എനിക്കൊരു പണി തന്ന സ്ഥിതിക്ക് നിനക്കൊരു പണി തന്നില്ലെങ്കിൽ എനിക്കൊരു സമാധാനമില്ല .ആയതിനാൽ ഈ മുകളിലെ ചളിയെഴുത്തിന് രണ്ട് പുറത്തിൽ കവിയാത്ത നിരൂപണം എഴുതി എനിക്ക് സമർപ്പിക്കുക .എനിക്കത് കിട്ടിയേ തീരൂ ... വീണ്ടും നന്ദി

30 June 2018

നല്ലപാതിക്ക് സ്നേഹപൂർവം

പ്രിയപ്പെട്ടവളേ ...
നിനക്കെന്റെ വിവാഹ വാർഷികാശംസകൾ .
വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു ജൂലൈ 1 നാണ് എനിക്കെന്റെ ബാച്ച്ലർ ഡിഗ്രി നഷ്ടപ്പെട്ടതും നീ ഒരു മാസ്റ്റർ നേടിയതും എന്ന കാര്യം നീ മറന്നാലും ഞാൻ മറക്കില്ല .ജീവിതത്തിൽ സംഭവിക്കുന്ന വലിയ അപകടങ്ങൾ അത്ര പെട്ടെന്നൊന്നും മറക്കാൻ നമുക്കാവില്ലല്ലോ .
എന്നാൽ
പലപ്പോഴും മാസ്റ്റർ നീ തന്നെയായിരുന്നു എന്ന കാര്യം സൗകര്യപൂർവ്വം ഞാൻ മറക്കുന്നു .

നമ്മൾ പ്രേമിച്ച് നടന്ന നാളുകൾ എത്ര സുന്ദരമായിരുന്നു .ആ സ്വഭാവമൊക്കെ നിനക്ക് എങ്ങനെയാണ് ഉപേക്ഷിക്കാൻ കഴിഞ്ഞത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല .
വിവാഹ ശേഷമുള്ള ഒന്നു രണ്ട് വർഷങ്ങൾ പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ വലിയ പാടായിരുന്നെങ്കിലും ഇപ്പോൾ എല്ലാം എനിക്ക് ശീലമായത് കൊണ്ട് നിനക്ക് സന്തോഷമായിക്കാണുമെന്ന് വിശ്വസിക്കുന്നു .

നമ്മൾ കീരിയും പാമ്പും പോലെയാണെന്ന് നാട്ടുകാർ പറയുമെങ്കിലും, അങ്ങനെയല്ലെന്നും ഖുബ്ബൂസും പരിപ്പ് കറിയും പോലെ ആണെന്നും നിനക്കറിയാമല്ലോ ... എനിക്കത് മതി .
ഖബ്സച്ചോറിലെ ചുട്ട കോഴി പോലെ നീയെന്റെ ജീവിതത്തിലേക്ക് കയറി വന്നതിന്റെ വാർഷികമാണല്ലോ ഇന്ന് .. ഈ അവസരത്തില്‍ എനിക്ക് ആദ്യമായി നിന്നോട് പറയാനുള്ളത് തേൻവരിക്കയുടെ ചുള പോലെ മധുരതരമായ നമ്മുടെ ജീവിതത്തിൽ ബിരിയാണിയിലെ ഏലക്ക പോലെയും കറുകപ്പട്ട പോലെയും കയ്പുള്ള അനുഭവങ്ങൾ എന്നിൽ നിന്ന് വന്ന് പോയിട്ടുണ്ടെങ്കിൽ എന്നെക്കാൾ വിവരവും വിദ്യാഭ്യാസവുമുള്ള നീ അതൊക്കെ ക്ഷമിക്കണമെന്നാണ് .
അവാർഡ് പടം കണ്ടോണ്ടിരിക്കുന്നവന്റെ പോലുള്ള മുഖഭാവമാണെങ്കിലും ഫ്രീസറിൽ നിന്നെടുത്ത ഐസ്ക്രീം പോലെ അലിയുന്ന ഒരു മനസ്സാണ് എനിക്കുള്ളത് .
നിന്നോടുള്ള സ്നേഹം പലപ്പോഴും ഞാന്‍ പുറത്തു കാണിക്കാറില്ല എങ്കിലും ചിക്കൻ പഫ്സിൽ ഒളിഞ്ഞിരിക്കുന്ന ചിക്കൻ   പോലെ ഞാന്‍ സത്യമായും സ്നേഹം ഒളിച്ചു വെച്ചിരിക്കുകയാണ് .ഫ്രൂട്ട് സലാഡ് പതിയെ പതിയെ കഴിക്കുന്നത് പോലെ നിന്നോടൊത്തുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ് പ്രിയേ..
ഞാൻ കഴിക്കുന്ന ഓരോ ഖുബ്ബൂസിലും നിന്റെ മുഖമാണ് പ്രിയേ തെളിയുന്നത്. കട്ടൻ ചായയിൽ നിന്റെ സ്നേഹമാണ് നിറയുന്നത് .

ടൊമാറ്റോ സോസിനു നിന്റെ കവിളിണയുടെ ചുവപ്പ് ആണോ ..? മില്‍ക്ക് ഷേക്ക്‌ നു നിന്റെ മനസിന്റെ നിറമാണോ..? ഐസ്ക്രീമിന് നിന്റെ സ്നേഹത്തിന്റെ കുളിര്‍മയാണോ..? പാല്പായസത്തിനു നിന്റെ സ്നേഹത്തിന്റെ രുചിയാണോ ..? ഈ അവസരത്തില്‍ കരിക്കിന്‍ വെള്ളം  പോലെ തെളിഞ്ഞ എന്റെ മനസ്സില്‍ കുലുക്കി പൊട്ടിച്ച സെവനപ്പ് പോലെ നിന്നോടുള്ള സ്നേഹം പതഞ്ഞു പൊങ്ങുകയാണ് പ്രിയേ ... സത്യമായും നിന്നോടുള്ള എന്റെ സ്നേഹം രൂപക്കെതിരെ ഡോളറിന്റെ വിനിമയ നിരക്ക് പോലെ ഓരോ ദിവസവും കുതിച്ചുയരുകയാണ് എന്ന് നീ അറിയുന്നുണ്ടോ ..

പ്രിയേ, നീ വരുന്നതിനു മുന്‍പ് ഉള്ള ജീവിതം എനിക്ക് പരിപ്പ് കറിയില്ലാത്ത ഉണക്ക ഖുബ്ബൂസ് പോലെ ആയിരുന്നു എന്ന് ഈ  അവസരത്തില്‍ ഞാന്‍ ഓര്‍ത്ത്‌ പോകുന്നു . ഉണക്ക റൊട്ടിയും ഫൂൽ കറിയും തിന്നു തള്ളി നീക്കിയ ആ വറുതിയുടെ ദിനങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു . പക്ഷെ നിന്നോടോത്തുള്ള ഈ ജീവിതം സുഭിക്ഷമായ കുഴിമന്തി പോലെയും പോത്തിറച്ചിയും ബിരിയാണിയും ഉള്ള ബലിപ്പെരുന്നാളു പോലെയുമാണ് . ഇനിയും ഒരുപാട് കാലം അങ്ങനെ തന്നെ ആയിരിക്കട്ടെ .

ഞാനൊരു കുഴിമടിയനാണെങ്കിലും ട്വിറ്റർ കിളികളുമായി സല്ലപിക്കുന്ന സമയമൊഴിച്ച് എപ്പോൾ വിളിച്ചാലും കണ്ണീര് ഒലിപ്പിച്ചാണെങ്കിലും നിനക്ക് ഞാൻ ഉള്ളി അരിഞ്ഞ് തരും .കഴുകിയ ഡ്രസുകൾ അയയിൽ വിരിച്ചു തരും ,(ദയവായി കഴുകാൻ പറയരുത് ചെയ്യില്ല .കാരണം പിന്നെയതൊരു ശീലമായിപ്പോകും ).ജീവിതമാകുന്ന പണിപ്പുരയില്‍ എന്നാല്‍ കഴിയുന്ന ഇതുപോലുള്ള സഹായ സഹകരണം ഒക്കെ ഞാന്‍ ചെയ്യുന്നതായിരിക്കും എന്ന് ഞാൻ ഈ വാർഷികത്തിൽ വാക്കു തരുന്നു .ഇതുവരെ തന്നതുപോലുള്ള വാക്കല്ല ,ഇത് സത്യമായ് ഞാൻ പാലിക്കും .കാരണം വയസായി വരികയാണ് ഇനി നിന്നെ പിണക്കിയാൽ പണി പാളും എന്നതു കൊണ്ട് വാക്ക് തെറ്റിക്കാൻ ഞാൻ തയാറല്ല .
കടിച്ചാൽ പൊട്ടാത്ത അരിയുണ്ട പോലെ മസിലുപിടിച്ചു പരസപരം തമില്ലടിച്ചു കഴിയുന്ന ദമ്പതിമാര്‍ക്ക് ഇടയില്‍  സെവൻ ഡെയ്സ് കമ്പനിയുടെ സാൻഡ്വിച്ച് പോലെ പതുപതുത്തതും ചൂടേറ്റ ചോക്ളേറ്റ് പോലെ  അലിവുള്ളതുമായ  മനസുമായി   ബ്രഡും ജാമും പോലെ , ഇഡലിയും സാമ്പാറും പോലെ , പൊറോട്ടയും ബീഫുംപോലെ , മോഡിജിയും അമിട്ടും പോലെ മെയ്‌ഡ് ഫോര്‍ ഈച്ച് അദര്‍ ആയി ഒരുപാടുകാലം നമുക്ക് ജീവിക്കാന്‍ കഴിയട്ടെ .
എന്ന് നിന്റെ സ്വന്തം അഹങ്കാരി❤🐦

NB : ഈ എഴുത്തിന് മറ്റു വല്ലവരുടെ എഴുത്തുമായി സാമ്യം തോന്നുന്നുവെങ്കിൽ അത് വെറും യാദൃശ്ചികമാണ് .അല്ല.... ലൗ ലെറ്ററിൽ എഴുതിയിരുന്ന ഓർമ്മിൽ എഴുതിയെന്നേ ഉള്ളൂ .ഇത് സത്യമായും ഞാനെഴുതിയതാണ് .

16 May 2018

കുതിരക്കച്ചവടം എന്നാൽ എന്താണ്

കുതിരക്കച്ചവടം എന്ന പ്രയോഗം രാഷ്ട്രീയത്തില്‍ വന്നതിങ്ങനെ...

എതിരാളികളുടെ പാളയത്തില്‍ നിന്നും ജനപ്രതിനിധികളെ വലിച്ചൂരിയെടുക്കുന്ന തന്ത്രം. കര്‍ണാടക രാഷ്ട്രീയത്തിലും കുതിരക്കച്ചവടം പ്രകടമാണ്.

രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു പ്രയോഗമാണ് കുതിരക്കച്ചവടം. എതിരാളികളെ പിന്‍വാതില്‍ നീക്കത്തിലൂടെ അധാര്‍മികമായി പരാജയപ്പെടുത്താനുള്ള നീചമായ വഴി. പണാധിപത്യത്തിലൂടെയും മറ്റു പ്രലോഭനങ്ങളിലൂടെയും എതിരാളികളുടെ പാളയത്തില്‍ നിന്നും ജനപ്രതിനിധികളെ വലിച്ചൂരിയെടുക്കുന്ന തന്ത്രം. കര്‍ണാടക രാഷ്ട്രീയത്തിലും കുതിരക്കച്ചവടം പ്രകടമാണ്.

എന്താണ് യഥാര്‍ഥത്തില്‍ കുതിരക്കച്ചവടം ? എങ്ങനെയാണ് കുതിരക്കച്ചവടം എന്ന പ്രയോഗം ഈ അധാര്‍മിക രാഷ്ട്രീയത്തിന് വിളിപ്പേരായി ചാര്‍ത്തിക്കിട്ടിയത് ? കുതിരക്കച്ചടവത്തിന് ഒരു ചരിത്രമുണ്ട്. ആ പദം രൂപപ്പെട്ടതിന് പിന്നില്‍ ഒരു കഥയുമുണ്ട്. അക്ഷരാര്‍ത്ഥത്തില്‍, കുതിരകളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഇടപാടിന് പറയുന്നതാണ് കുതിരക്കച്ചവടം. വില്‍പ്പനക്കുള്ള കുതിരകളുടെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തുന്നത് ദുഷ്കരമായതിനാല്‍ കുതിരക്കച്ചവടം എന്നത് കള്ളത്തരത്തിനുള്ള നല്ല അവസരമാണ്. ഇത്തരത്തില്‍ കള്ളത്തരം വ്യാപകമാകുകയും ചെയ്തിട്ടുണ്ട്. വയസന്‍ കുതിരകളെ വരെ ഇത്തരത്തില്‍ പടക്കുതിരകളായി വര്‍ണിച്ച് കച്ചവടം നടത്തിയ ചരിത്രവുമുണ്ട്. വില്‍ക്കുന്നവരും വാങ്ങുന്നവരും ഒരുപോലെ കബളിപ്പിക്കപ്പെടുന്ന കച്ചവടമായി ഇത് പലപ്പോഴും മാറി. നേരും നെറിയുമില്ലാത്ത കച്ചവടമായതുകൊണ്ട് തന്നെ കുതിരക്കച്ചവടം നടത്തുന്നവര്‍ക്ക് അധാര്‍മിക കച്ചവടം നടത്തുന്നവരെന്ന വിളിപ്പേരും വീണു. ഇതാണ് പിന്നീട് രാഷ്ട്രീയത്തിലെ അധാര്‍മികരിലേക്ക് കൂടി വ്യാപിക്കുന്നത്. 

1820 മുതല്‍ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെ വോട്ട് കച്ചവടത്തെയും വിലപേശലുകളെയും സൂചിപ്പിക്കാന്‍ വേണ്ടി, കാലക്രമേണ ഈ പദം ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. 1893 ല്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ ഈ പ്രയോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയത്തിലെ കുതികാല്‍വെട്ടിന് ആദ്യമായി കുതിരക്കച്ചവടമെന്ന് അച്ചുനിരത്തിയത് ഇവരായിരുന്നു. ഇത് പിന്നീട് രാഷ്ട്രീയത്തിലെ അധാര്‍മിക ഇടപെടലുകള്‍ക്ക് സ്ഥിരം വിശേഷണമായി. 

12 April 2018

ആസിഫ

ആസിഫ !

ക്ഷേത്രത്തിലെ "ദേവസ്ഥാന"ത്തായിരുന്നു അവളെ കിടത്തിയിരുന്നത്‌.
വേദനയുടെ കാഠിന്യത്തിൽ എഴുന്നേൽക്കാതിരിക്കാൻ മരുന്നുനൽകിയിരുന്നു.
ക്ഷേത്രത്തിൽ പ്രത്യേകമായിപൂജ ചെയ്ത ശേഷമായിരുന്നു അവർ തുടങ്ങിവച്ചത്‌.
കാവി ധരിച്ചവർക്കൊപ്പം  കാക്കി ധരിച്ചവരെയും കർമ്മത്തിനു കാവൽ നിർത്തിയിരുന്നു.
എട്ടുവയസ്സുള്ള ആ പെൺകുട്ടിയെ 6 പേർ ചേർന്ന സംഘമാണു ക്രൂരമായി ചീന്തിയെറിഞ്ഞത്‌.
ഒന്നര ലക്ഷം രൂപയുടെ നോട്ടുകെട്ടുകളിലാണു കാക്കിധാരികൾ കാവിധാരികൾക്ക്‌ സുരക്ഷയൊരുക്കിയത്‌.
കുഞ്ഞിനെ കാണാതായെന്ന പരാതി ലഭിക്കുമ്പോഴും പൊലീസ്‌ കൈമലർത്തുകയായിരുന്നു.
എത്ര ദിവസങ്ങളാണവൾ ഭക്ഷണം പോലും ലഭിക്കാതെ ക്ഷേത്രത്തിനുള്ളിൽ നിശ്ചലമായി കിടന്നത്‌.
അവസാനത്തെ നിലവിളികൾക്കുമുൻപ്‌ പോലും അവളെ ഭോഗവസ്തുവായാണു കാവിധാരികൾ കണ്ടത്‌.

അവളുടെ പേരാണു പ്രകോപനം എന്നാണവർ പറഞ്ഞത്‌.
അവളുടെ മതമാണു പ്രേരകം എന്നാണവർ ആവർത്തിച്ച്‌ പറഞ്ഞത്‌.
മാസങ്ങളോളം പ്ലാൻ ചെയ്താണു പിഞ്ചുബാലികയെ ഇഞ്ചിഞ്ചായി കൊന്നതെന്നാണവർ ഒടുവിൽ കുറ്റസമ്മതം നടത്തിയത്‌.

ഒരു പൊതുബോധവും അനങ്ങിയില്ല,
തെരുവിൽ ഒരിലയുടെ സ്ഥാനം പോലും അവൾക്കുണ്ടായില്ല.

പ്രതികളുടെ മതമോ ആരാധനാലയമോ പ്രതിരോധത്തിലായില്ല.
ഒരു സന്യാസി പോലും ചെയ്തത്‌ പാപമാണെന്ന് ഏറ്റ്‌ പറഞ്ഞില്ല.

"ജയ്‌ ശ്രീരാം" എന്നാണു പ്രതികളെ പിന്തുണയ്ക്കുന്നവർ തെരുവിൽ അലറുന്നത്‌.

"ബോലോ ഭാരത്‌ മാതാ കീ" എന്നാണവർ ഇപ്പോഴും ഉറക്കെപ്പറയുന്നത്‌.

മൈ ഇന്ത്യ !

ആസിഫ ,മകളേ മാപ്പ്


ഒരാഴ്ച പട്ടിണിക്കിട്ടും മയക്കുമരുന്ന് കൊടുത്തും കൊല്ലാക്കൊല ചെയ്ത് കടിച്ചു കീറിയ ഒരു കുരുന്നു ശരീരത്തിൽ ജീവൻ പോവാൻ നേരത്തും കാമം തീർക്കാൻ ഈ ലോകത്തിലെ ഏറ്റം നികൃഷ്ട ജീവികളായവർക്കെ കഴിയൂ.

അതിലൊരുവനായ ദീപക് കജൂറിയ എന്ന പോലീസുകാരനെ വെറുതെ വിടണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഹിന്ദു തീവ്രവാദികൾ  ദേശീയ പതാകയേന്തി മാർച്ചു നടത്തിയത് .
ഏറ്റവും ഭീകരം, പൂജാരിയുടെ മരുമകന്‍ 500 കിലോമീറ്ററകലെ നിന്ന് അളിയനെ വിളിച്ചുവരുത്തിയതാണ്. പെണ്‍കുട്ടിയെ (വെറും എട്ടുവയസായ പിഞ്ചുകുഞ്ഞാണെന്ന് ഓര്‍ക്കണം) കുറിച്ച് ഫോണില്‍ വിശദീകരിച്ച ശേഷം ‘‘തല്ലി കൊല്ലാൻ പോകുകയാണ്,  അതിനു മുമ്പ് വന്ന് ആസ്വദിക്കടാ...’’ എന്ന് പറഞ്ഞാണ് ക്ഷണിച്ചുവരുത്തിയത്. കോളജ് വിദ്യാര്‍ത്ഥിയായ അവന്‍ ജീവഛവമായ കുരുന്നിന്‍െറ മാംസം ഭക്ഷിക്കാന്‍ 500 കിലോമീറ്റര്‍ താണ്ടിവന്നു. സസ്യഭൂക്കാണ് രാജ്യം ഭരിക്കുന്നത്. ഇറച്ചി തീറ്റക്കാരെ തല്ലിക്കൊല്ലുന്ന രാജ്യമാണ്. പക്ഷേ മനുഷ്യരെ തിന്നാല്‍ കുറ്റമില്ല. കേസെടുക്കാന്‍ പോലും സമ്മതിക്കില്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടി. മനുഷ്യ മാംസം അതും ക്ഷേത്രത്തിനുള്ളില്‍ ഒളിപ്പിച്ച് വെച്ച് കഴിക്കാം. എട്ടുവയസുകാരിയുടെ ജീവഛവത്തിന് മേല്‍ അവസാനം ഒരുവട്ടം കൂടി കാമദാഹം തീര്‍ക്കട്ടെ നിങ്ങള്‍ അങ്ങോട്ട് മാറിനില്‍ക്കൂ എന്ന് പറയുന്ന പൊലീസുകാരനെ നാളെ രാജ്യം പരമവീര ചക്രം നല്‍കി ആദരിച്ചേക്കാം. കുരുന്നിനെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യുകയും മകനും മരുമകനും പൊലീസുകാര്‍ക്കും പങ്കുവെക്കുകയും ചെയ്ത പൂജാരിയെ നാളെ ഏതെങ്കിലും ബി.ജെ.പി ഗവണ്‍മെന്‍റ് കാബിനറ്റ് പദവി നല്‍കി ആദരിച്ചേക്കാം.

അപ്പോഴും ഞാന്‍ ചിന്തിക്കുന്നത്, സംഘ്പരിവാര്‍ ആശയക്കാരായ തീവ്രവാദികളെ കുറിച്ചാണ്.

അവരുടെ മനസില്‍ എന്താവും ഇപ്പോള്‍? കാശ്മീരിലെ ഹിന്ദു ഏകതാമഞ്ചിനെ, ബി.ജെ.പി നേതാക്കളെ പോലെ ആ പിഞ്ചുകുഞ്ഞിനെ അവരും മനസിലിട്ട് അറുകൊല ചെയ്യുകയായിരിക്കുമോ? അവരിലാരും ഒരു എട്ടുവയസുകാരിയുടെ അച്ഛനോ അമ്മയോ ആങ്ങളയോ പെങ്ങളോ ആയിരിക്കില്ലേ ?